പ്രായപൂർത്തിയായവർ അവരുടെ നഗ്ന ചിത്രങ്ങളോ ലൈംഗിക ചിത്രങ്ങളോ സ്വയം പകർത്തി സൂക്ഷിച്ചാൽ അതു കുറ്റകരമല്ല; ഓപ്പറേഷൻ പി ഹണ്ടി'ൽ കുടുങ്ങിയവരിൽ 60 ശതമാനവും അബന്ധം പറ്റിയവർ

കുട്ടികളുടെ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുന്നവരെ കണ്ടെത്താനുള്ള സെബർ സെല്ലിന്റെ 'ഓപ്പറേഷൻ പി ഹണ്ടി'ൽ കുടുങ്ങിയവരിൽ 60 ശതമാനവും അബന്ധം പറ്റിയവരാണ് എന്നാണ് പുതിയ കണ്ടെത്തൽ. കുട്ടികളുടെ അശ്ലീല ചിത്രമാണ് എന്നറിയാതെ വീഡിയോ ഡൗൺലോഡ് ചെയ്തവരും, ഇത്തരം വീഡിയോകളുള്ള സൈറ്റുകൾ സന്ദർശിച്ചവരുമാണ് ഇതിൽ ഏറെയും. ഇത്തരത്തിലുള്ള വീഡിയോകൾ സെർച്ചു ചെയ്യുന്നവരുടെ വിവരം സേവനദാതാക്കൾ ഇന്റർപോളിന് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ മൊബൈലിൽ ഇത്തരം വീഡിയോ കാണുന്നവരെയെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും, വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം ദൃശ്യങ്ങൾ കാണുന്നതിന് നിരോധനമില്ലാത്ത നമ്മുടെ രാജ്യത്തെ നിയമങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമായി എഴുതുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന
അശ്ലീല വീഡിയോകളും, ചിത്രങ്ങളും കാണുന്നത് നിയമവിരുദ്ധമാണോ ? എന്ന ചോദ്യത്തോടെയാണ് ഫേസ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇന്റർനെറ്റിൽ നിന്നോ, സ്വയം നിർമ്മിച്ചതോ ആയ ഏതൊരു ലൈംഗിക ദൃശ്യങ്ങളും സ്വയം/സ്വകര്യമായി കാണുന്നതിന് ഇന്ത്യയിൽ നിരോധനമില്ല. ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നവ കോപ്പി റൈറ്റ്സ് ഉള്ളതാണെങ്കിൽ പകർപ്പവകാശ നിയമങ്ങൾ ബാധകയിരിക്കും എന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. child pornography അഥവാ കുട്ടികളുടെ/പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നതും, ഡോൺലോഡ് ചെയ്യുന്നതും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്നാൽ സ്വന്തം മൊബൈൽ ഫോണിലോ, ലാപ്പ്ടോപ്പിലോ, പെൻഡ്രൈവിലോ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കൊല്ലം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിലും, ഡിജിറ്റൽ ക്യാമറയിലും ഇത്തരം ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സർക്കിൾ ഇൻസ്‌പെക്‌ടർ കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ നഗ്ന ചിത്രങ്ങൾ യുവാവ് പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന പോലീസ് വാദം കോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ഒരാൾ അത്തരത്തിലുള്ള നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ മാത്രമാണ് കേസെടുക്കാൻ സാധിക്കുകയുള്ളു എന്നും, പ്രായപൂർത്തിയായവർ അവരുടെ നഗ്ന ചിത്രങ്ങളോ ലൈംഗിക ചിത്രങ്ങളോ സ്വയം പകർത്തി സൂക്ഷിച്ചാൽ അതു കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് വി രാഗവിജയരാഗവനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത് എന്നും അഡ്വ. ശ്രീജിത്ത് പെരുമാനം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha





















