മാധ്യമങ്ങളെയും നാട്ടുകാരെയും ഒഴിവാക്കി രാത്രി പൊന്നാമറ്റം തറവാടില്‍ മാരത്തണ്‍ തെളിവെടുപ്പുമായി അന്വേഷണ സംഘം; ടോം തോമസും അന്നമ്മയും മരിച്ച് കിടന്ന സ്ഥലങ്ങള്‍ കാണിച്ച് കൊടുക്കുന്നതിനിടെ കണ്ടെത്തിയത് ജോളി ആത്മഹത്യ ചെയ്യാൻ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞുവച്ച സയനൈഡ്:- അറസ്റ്റിലാകുന്നതിന്‍റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിട്ടും കുരുക്ക് വീഴുമെന്ന് ഉറപ്പായതോടെ ജോളിയെടുത്ത ആ തീരുമാനം....

കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോസഫിനെതിരെ നിർണായക നീക്കവുമായി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം രാത്രിയോടെ മാരത്തണ്‍ തെളിവെടുപ്പാണ് മുഖ്യപ്രതി ജോളിയുമായി പൊന്നാമറ്റം തറവാടില്‍ പോലീസ് നടത്തിയത്. ജോളിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വീട്ടിൽ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കൂടത്തായി പ്രതിയുമായി പൊന്നാമറ്റം വീട്ടിൽ പോലീസ് അരിച്ചുപെറുക്കിയത്.
പരിശോധനയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുപ്പി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വൈകീട്ട് ആറ് മണിയോടെയാണ് ആദ്യം അന്വേഷണ സംഘം ജോളിയുമായി പൊന്നാമറ്റം തറവാട്ടില്‍ എത്തിയത്. എന്നാല്‍ തടിച്ച് കൂടിയ നാട്ടുകാരെയും മാധ്യമങ്ങളേയും പോലീസ് 8 മണിയോടെ നാടകീയമായി ഒഴിവാക്കുകയായിരുന്നു. പരിശോധന രണ്ട് ദിവസം തുടുരുമെന്ന് പറഞ്ഞ് എട്ട് മണിയോടെ സംഘം മടങ്ങി. എന്നാല്‍ 10 മണിയോടെ ജോളിയുമായി അന്വേഷണ സംഘം വീണ്ടും തിരിച്ചെത്തുകയായിരുന്നു.
ടോം തോമസും അന്നമ്മയും മരിച്ച് കിടന്ന സ്ഥലങ്ങള്‍ ജോളി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. ഇതിനിടെയാണ് നിര്‍ണായകമായ കുപ്പി കണ്ടെടുക്കുന്നത്. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയിലായിരുന്നു തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുപ്പി കണ്ടെത്തിയത്.ജോളി തന്നെയായിരുന്നു അന്വേഷണ സംഘത്തിന് ഇത് എടുത്ത് നല്‍കിയത്. തുടര്‍ന്ന് അന്വേഷണ സംഘം ഒരു മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തു. അതേസമയം കണ്ടെടുത്ത കുപ്പിയില്‍ സയനൈഡ് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഇതിനിടെ പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലാകുന്നതിന്‍റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. തന്ത്രപരമായിട്ടായിരുന്നു അന്വേഷണ സംഘം ജോളിയെ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ കുറ്റം നിഷേധിച്ച ജോളി തെളിവുകള്‍ നിരത്തിയതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.
ജോളിയുടെ ഭർത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് ഇന്നലെ 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 8.25നായിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞ് ഇരുവരും വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് പുറത്തിറങ്ങുന്നതിന് ഒന്നര മണിക്കൂർ മുമ്പായിരുന്നു പ്രതി ജോളി ജോസഫുമായി തെളിവെടുപ്പിനു കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലേക്കു തിരിച്ചത്.
https://www.facebook.com/Malayalivartha





















