വീട്ടുകാരറിയാതെ രാത്രി വീടിനുള്ളില്‍ താമസിച്ചു... കിടപ്പുമുറിയിലെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു!! വീടുമായി നല്ല ബന്ധമുണ്ടായിരുന്ന വേലക്കാരി എല്ലാം അറിഞ്ഞുകൊണ്ട് കരുക്കൾ നീക്കി... പ്രൊഫഷണല്‍ മോഷ്ടാക്കള്‍ പോലും തോറ്റു പോകുന്ന രീതിയിൽ 30 പവന്‍ സ്വര്‍ണവുമായി വേലക്കാരിയുടെ എസ്‌കേപ്പിങ് നാദാപുരത്ത്

വീട്ടുകാരറിയാതെ രാത്രി വീടിനുള്ളില്‍ താമസിച്ചാണ് ഹാജറ മോഷണം നടത്തിയത്. കിടപ്പുമുറിയിലെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഇസ്മയിലിന്റെ ഭാര്യയും മക്കളും ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു മോഷണം. ഒന്‍പതിന് വൈകീട്ടോടെ വെള്ളൂരിലെ വാടകവീട്ടില്‍ നിന്നിറങ്ങിയ ഹാജറ രാത്രി ഏഴോടെ ഇസ്മയിലിന്റെ വീട്ടില്‍ എത്തി. വീട്ടുകാര്‍ ഉറങ്ങുംവരെ അവരുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരുന്നു.
പിന്നീട് നേരത്തെ തുറന്നുവെച്ച മുതല്‍ വഴി മുകളിലെത്തി അലമാരയിലുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. നസീമയുടെയും മക്കളുടെയും ദേഹത്തുള്ള ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. മോഷണശേഷം പുറത്തിറങ്ങിയ പ്രതി നേരം പുലരുംവരെ കാര്‍പോര്‍ച്ചിലും മറ്റുംകഴിച്ച് കൂട്ടിയ ശേഷം ഏഴോടെ വെള്ളൂരിലെത്തി . പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. പാറക്കടവ് വേവത്ത് വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ കേസിലാണ് വീട്ടുവേലക്കാരി അറസ്റ്റിലായിരിക്കുന്നത്. ചാലപ്പുറത്ത് പുതിശ്ശേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന വടയം സ്വദേശി ഹാജറ (36)യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ബന്ധുവീട്ടില്‍ പോകുന്നതിനിടയിലാണ് ഇവരെ വേറ്റുമ്മലില്‍വച്ച് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ വീട്ടില്‍നിന്ന് 25 പവര്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha





















