പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർക്കെതിരെ ആദിവാസി ഗോഗ്രമഹാസഭ രംഗത്ത്

പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർക്കെതിരെ ആദിവാസി ഗോഗ്രമഹാസഭ രംഗത്തെത്തി. മഞ്ജു വാര്യര്‍ നേതൃത്വം കൊടുക്കുന്ന മഞ്ജു വാര്യര്‍ ഫൗണ്ടേഷനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 2018ലെ ആദ്യ പ്രളയത്തിൽ വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കള്‍ക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ മഞ്ജു, അതില്‍നിന്ന് പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ആരോപിച്ചു.
2017ലാണ് മഞ്ജു വാര്യര്‍ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരില്‍ക്കണ്ട മഞ്ജു 56 കുടുംബങ്ങള്‍ക്ക് 'മഞ്ജു വാര്യര്‍ ഫൗണ്ടേഷനിലൂടെ' വീടും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. രണ്ട് കോടിയോളം രൂപയാണ് ഇതിന് ചെലവു വരുന്നത്. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും തുടര്‍ന്ന് പഞ്ചായത്തും ജില്ല ഭരണകൂടവും പ്രോജക്‌ട് അംഗീകരിക്കുകയും ചെയ്തു. പിന്നീട് 2018ലെയും 2019ലെയും പ്രളയകാലം ഏറെ നാശംവിതച്ചതോടെ കോളനി പൂര്‍ണമായും തകര്‍ന്നു.മഞ്ജു വാര്യരുടെ പ്രോജക്‌ട് നിലനില്‍ക്കുന്നതു കൊണ്ടു തന്നെ സര്‍ക്കാറിെന്റ മറ്റ് പദ്ധതികള്‍ കോളനിയില്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം പറഞ്ഞു.
പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ രണ്ടരക്കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും 1.35 ലക്ഷം രൂപ മാത്രം തരാം എന്നാണ് ഇപ്പോള്‍ പറയുന്നത് എന്നും ഗോത്രസഭ നേതാക്കള്‍ പറയുന്നു. പുനരധിവാസ പദ്ധതി ഏറ്റെടുക്കാന്‍ മഞ്ജു വാര്യര്‍ സ്വയം സന്നദ്ധയായി മുന്നോട്ട് വരികയായിരുന്നു. ഇക്കാര്യം പനമരം പഞ്ചായത്തിനേയും ജില്ലാ ഭരണകൂടത്തേയും അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം പുനരധിവാസത്തിനുളള ഒരു നടപടിയും പ്രദേശത്ത് സ്വീകരിച്ചിട്ടില്ല. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പുനരധിവാസം വാഗ്ദാനം ചെയ്തിരുന്നത് കൊണ്ട് കോളനിയിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചിട്ടില്ല എന്ന് ഗോത്രമഹാസഭ നേതാക്കള്‍ പറയുന്നു.
തുടര്‍ന്ന് പഞ്ചായത്ത് മെംബര്‍ എം.എ. തോമസ് വയനാട് ജില്ല ലീഗല്‍ അതോറിറ്റിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും മഞ്ജുവിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍, രണ്ടു കോടി രൂപയുടെ പ്രോജക്‌ട് ഏറ്റെടുക്കാനാകില്ലെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നും കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് മഞ്ജു വാര്യര്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് മറുപടി നല്‍കി. ഇതിനകം മൂന്നരലക്ഷം രൂപ നല്‍കിയതായും മറുപടിയില്‍ പറയുന്നു. നരധിവാസ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഗോത്രമഹാസഭ നേതാക്കള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















