ഭരതന്നൂരിലെ ചുരുളഴിയുമ്പോൾ ; അന്ന് വസ്ത്രത്തിൽ നിന്നും കണ്ടെത്തിയത് പുരുഷ ബീജം ; ആദർശിൻറെ മരണത്തിന് കാരണം ലൈംഗിക പീഡനമോ ?

പത്ത് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 14 വയസുകാരന്റെ മൃതദേഹ ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി വീണ്ടും പുറത്തെടുത്തിരുന്നു. ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘങ്ങൾ ചേർന്നാണ് ശരീരഭാഗങ്ങൾ ശേഖരിച്ചത്. എന്നാൽ കുട്ടിയുടെ മണരണത്തിന് പിന്നിൽ ലൈംഗിക പീഡനമാണെന്ന സംശയം ഇപ്പോഴും നില നിൽക്കുന്നു. ആദർശിൻറെ വസ്ത്രത്തിൽ പുരുഷബീജവും കണ്ടെത്തിയിരുന്നു. ലൈംഗിക പീഡനത്തെ തുടർന്നാണ് മരണം എന്ന നിഗമനത്തിലായിരുന്നു പിന്നീട് കേസെടുത്ത ക്രൈം ബ്രാഞ്ചെത്തിയിരുന്നത്. എന്നാൽ അന്ന് പലരെയും പേരെ ചോദ്യം ചെയ്തു. രണ്ടു പേരെ നുണ പരിശോധന നടത്തി. പക്ഷേ 10 വർഷത്തിനിപ്പുറം പ്രതികളെ ഇത് വരെ പിടികൂടാൻ ആയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു കൊല്ലപ്പെട്ട ആദർശിൻറെ മൃതദേഹം വീണ്ടും പുറത്ത് എടുത്ത് പരിശോധിക്കാൻ തീരുമാനിച്ചത്.
2009 ഏപ്രില്‍ നാലാം തീയതി വൈകിട്ട് മൂന്നിനു കടയി ലേക്കുപോയ ആദര്‍ശിനെ കാണാതാവുകയായിരുന്നു. പിന്നീട് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. ആദർശിന്റെ തലയ്ക്കും നട്ടെല്ലിനും പരുക്ക് ഏറ്റിട്ടുണ്ടെന്നും ഇതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ പൊലീസ് വിധിയെഴുതിയത് മുങ്ങി മരണമാണെന്നായിരുന്നു. കുളം അന്വേഷണ സംഘം വെള്ളം വറ്റിച്ചു പരിശോധിച്ചു. പക്ഷേ തലയ്ക്കു ക്ഷതമേല്‍ക്കുന്ന കല്ലുപോലുള്ള ഒരു സാധനവും കുളത്തില്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍ കുളത്തില്‍ നിന്നും ഒരു കുറുവടി പൊലീസ് കണ്ടെത്തിയിരുന്നു . ഇതോടെ കൊലപാതകമെന്ന സംശയം കൂടുതല്‍ ബലപ്പെടുകയായിരുന്നു. പക്ഷേ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഇതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha





















