കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളി ജോസഫിനെതിരായ കേസ് കോടതിയില്‍ തെളിയിക്കാന്‍ സഹായകരമായിരുന്ന മൂന്ന് നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം

കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളി ജോസഫിനെതിരായ കേസ് കോടതിയില്‍ തെളിയിക്കാന്‍ സഹായകരമായിരുന്ന മൂന്ന് നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം.ജോളി കൈവശപ്പെടുത്തിയെന്ന് ആരോപണമുയർന്ന വസ്തുവിന്റെ നികുതി സ്വീകരിച്ച വില്ലേജ് അസിസ്റ്റന്റ് സുധീർ, ജോളിയുടെ ഭർത്താവ് പൊന്നാമറ്റം റോയിയുടെ പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് മെഡിസിൻ അസിസ്റ്റന്റ് പ്രഫസർ ഡോ. ആർ.സോനു, മരിച്ച മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ വിവാദ ഭൂമിയിടപാടിൽ ഇടനില നിന്ന എൻ.എം.എസ്.നാസർ എന്നിവരാണ് പല കാലങ്ങളിലായി മരിച്ചത്
വ്യാജ വില്‍പത്രത്തിന്റെ നികുതി സ്വീകരിച്ച കൂടത്തായി വില്ലേജ് അസിസ്റ്റന്റ് സുധീര്‍ 2015 ല്‍ മരിച്ചു. റോയ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം നത്തിയ ഡോ.ആര്‍ സോനുവും ജീവിച്ചിരിപ്പില്ല. ജോളിയുടെ ഭൂമി ഇടപാടില്‍ ഇടനിലക്കാരനായിരുന്ന എന്.എം.എസ് നാസര്‍ 2016ലാണ് മരിച്ചത്.
ജോളി ജോസഫിന്റെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ ആര്‍ സോനുവായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 5ന് സോനു മരിച്ചു. ജീവിച്ചിരുന്നുവെങ്കില്‍ കൂടത്തായി കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രോസിക്യൂഷന് ഏറ്റവും സഹായകരമാകുമായിരുന്ന സാക്ഷിയാകുമായിരുന്നു ഡോ.സോനു. ഡോ. സോനു ആന്തരാവയവങ്ങളിൽനിന്നുണ്ടായ ഗന്ധം തിരിച്ചറിഞ്ഞ്, സയനൈഡ് അകത്തു ചെന്നാണ് റോയി മരണപ്പെട്ടതെന്നു കുറിച്ചിട്ടിരുന്നു. ഇന്ന് കൂടത്തായി കേസിൽ നിർണായകമാകമായ തെളിവാണ് ഇത്
പൊന്നാമറ്റത്തെ റോയിയുടെ വീടും സ്ഥലവും വ്യാജവില്‍പത്രം ഉപയോഗിച്ച് ജോളി കൈവശപ്പെടുത്തിയ സമയത്ത് കൂടത്തായി വില്ലേജ് അസിസ്റ്റന്റായിരുന്ന സുധീറും മരിച്ചുപോയി.2015 ജൂലൈ ഒന്നിനായിരുന്നു സുധീറിന്റെ മരണം.അസുഖബാധിതനായി 3 മാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു സുധീര്‍ മരിച്ചത്.
വ്യാജ ഒസ്യത്തിന്റെ അടിസ്ഥാനത്തിൽ 2009– 10 കാലത്ത് ജോളിയുടെയും റോയിയുടെയും മാത്രം പേരിലായിരുന്നു നികുതി സ്വീകരിച്ചത്. അന്ന് പോക്കുവരവ് ചെയ്തുകൊടുക്കുകയും ചെയ്തു. റോയിയുടെ സഹോദരൻ റോജോ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് അടുത്ത വർഷം അദ്ദേഹത്തിന്റെ പേര് ആദ്യമിട്ട് നികുതിച്ചീട്ട് നൽകി. പിന്നീട് റോയിയുടെ മരണശേഷം ജോളി മുതൽപേർ ആയി 2012–13 കാലത്ത് നികുതിച്ചീട്ട് നൽകിയതും സുധീർ ആയിരുന്നു
ഭൂമി ഇടനിലക്കാരൻ എൻ.എം.എസ്.നാസർ ആണ് അകാലത്തിൽ മരിച്ചുപോയ മറ്റൊരു സാക്ഷി. സംശയസാഹചര്യത്തില്‍ മരിച്ച രാമക്യഷ്ണന്റെ എന്‍.ഐ.ടിക്ക് സമീപത്തെ 5 ഏക്കര്‍ ഭൂമി വിറ്റതിന്റെ ഇടനിലക്കാരന്‍ എന്‍.എം.എസ് നാസറായിരുന്നു. ഈ വില്‍പ്പനയില്‍ കിട്ടിയ 55 ലക്ഷം രൂപ കാണാനില്ലെന്ന പരാതി മകന്‍ നല്‍കിയിരുന്നു.
രാമകൃഷ്ണന്റെ അസ്വാഭാവിക മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആ കേസും അന്വേഷിക്കുന്നുണ്ട്. ഇടപാട് സംബന്ധിച്ച് നിര്‍ണ്ണായക വിവരം നല്‍കാന്‍ കഴിയുമായിരുന്ന നാസര്‍ 2016ലാണ് മരിച്ചത്. എൻഐടിക്കു പരിസരത്തെ ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും നിർണായക വിവരങ്ങൾ നൽകാൻ സാധ്യതയുണ്ടായിരുന്ന നാസർ ആ വർഷംതന്നെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു
അതേസമയം കൂടത്തായി കേസിലെ പ്രതി ജോളിക്കു മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്.പി. കെ.ജി സൈമണ്‍ പറഞ്ഞു . അവര്‍ക്കു മാനസിക പ്രശ്നങ്ങളില്ലെന്നുതെളിയിക്കാന്‍ അന്വേഷണ സംഘത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു..
ശരിയായ രീതിയിലാണ് അന്വേഷണം മുന്നേറുന്നത്. വിവാഹിതയായ ശേഷമുള്ള കാര്യങ്ങള്‍ മാത്രമല്ല അന്വേഷിക്കുക. ജോളിയുടെ അതിനു മുന്‍പുള്ള ജീവിതത്തെക്കുറിച്ചും അന്വേഷിക്കും. ബി.കോം ബിരുദമുണ്ടെന്ന് അവര്‍ പറഞ്ഞതു ശരിയല്ല. പ്രീഡിഗ്രി ജയിച്ചിട്ടുണ്ട് എന്നേ ഉള്ളൂ . പ്രതികളെ എല്ലാം വെളിച്ചത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha





















