രാത്രിയിലെ അതിവേഗ അന്വേഷണം....കണ്ടെടുത്തത് നിർണായക വിവരങ്ങൾ

റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ റോജോ നല്‍കിയ പരാതിയാണ് നാടിനെ തന്നെ ആകമാനം നടുക്കിയ കൂടത്തായി കൊലപാതക പരമ്ബരയുടെ ചുരുൾ അഴിയുന്നത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ വീടിനടുത്ത് ഒരു ഈച്ചപോലും അറിയാതെ പൊലീസ് സ്ഥാപിച്ച രഹസ്യക്യാമറ ഒപ്പിയെടുത്തത് നിരവധി രഹസ്യങ്ങൾ രഹസ്യങ്ങൾ. അതായിരുന്നു ജോലിയുടെ കള്ളികൾക്ക് മുന്നിൽ പോലീസ് നിരത്തിയത്.ഇതിൽ നിന്ന് തന്നെയാണ് ജോലിയുടെ നീക്കങ്ങളും അതുപോലെ തന്നെ ജോലിയുടെ രഹസ്യ സൗഹൃദങ്ങളും പോലീസ് കണ്ടെത്തിയത് തന്നെ. എന്നാൽ കേസിന്റെ ഏറ്റവും നിർണായകമായ മറ്റൊരു തെളിവാണ് പൊന്നാമറ്റം ഇന്നലെ വൈകി നടന്ന തിരച്ചിലിൽ ലഭ്യമായത്.
കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തിയിരിക്കുകയാണ്. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ് കണ്ടെത്തിയത് തന്നെ. തുണികൊണ്ട് പൊതിഞ്ഞ കുപ്പിയില്‍ നിന്നാണ് സൈയനൈഡ് കണ്ടെത്തിയത്. എന്നാല്‍, ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയില്ല. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്‍റെ ബാക്കി രഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു തിങ്കളാഴ്ച രാത്രി പത്തോടെ അന്വേഷണസംഘം കൂടത്തായിയില്‍ വളരെ രഹസ്യമായി അന്വേഷണം നടത്തിയത്. ഇതേതുടർന്ന് രാത്രി 12നു ശേഷവും ഇവിടെ പരിശോധനകള്‍ തുടര്‍ന്നിരുന്നു. തെളിവെടുപ്പിന് ജോളിയെ വീണ്ടും എത്തിച്ചതറിഞ്ഞ് നിരവധി ആളുകളാണ് വീടിനു സമീപത്തേക്കെത്തിയത്. ഐഎസ്ടിസെല്‍ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സങ്കേതിക സംഘവും അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















