അപ്പനെയും അമ്മയെയും ക്രൂരമായി കൊന്നവളെ ശരിക്കുമൊന്ന് കാണാനൊരുങ്ങി റോജോ....
കൂടത്തായി കൊലപാതക പരമ്ബരയില്‍ മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ റോജോയോട് വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹോദരി റെഞ്ചിയുടെ വീട്ടില്‍ നിന്നും റോജോ വടകരയിലേക്ക് പോയിട്ടുണ്ടായിരുന്നു. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ റോജോ നല്‍കിയ പരാതിയെ തുടർന്നാണ് സ്വത്ത് തർക്കത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടിയിരുന്ന 6 ദുരൂഹ മരണങ്ങൾ നാടിനെ ഞെട്ടിച്ചുകൊണ്ട് വഴിത്തിരിവിലേക്ക് വന്നത്.
കഴിഞ്ഞ ദിവസമായിരുന്നു റോജോയെ അന്വേഷണ സംഘം അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് വിളിച്ചു വരുത്തിയത്. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ റോജോയില്‍ നിന്നും മനസ്സിലാക്കുന്നതിനായിട്ടാണ് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടത് തന്നെ. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ റോജോ വൈക്കത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. ഇവിടെ നിന്നുമാണ് ഇന്ന് വടകരയില്‍ എത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട മറ്റു മരണങ്ങളില്‍ ജോളിയുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
അതോടൊപ്പം തന്നെ നേരത്തേ കേസില്‍ മൂന്ന് മാസം മുമ്ബ് പരാതി നല്‍കിയത് റോജിയായിരുന്നു. ജേഷ്ഠന്റെ മരണവുമായി ബന്ധപ്പെട്ടതും ഒസ്യത്ത് സംബന്ധിച്ചതുമായി വിവരങ്ങള്‍ വിവരാവകാശരേഖകള്‍ പ്രകാരം എടുത്ത ശേഷമുള്ള റോജിയുടെ പരാതിയാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കുരുതിയുടെ വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയായത് തന്നെ. കഴിഞ്ഞ ദിവസം പ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. നാടകീയമായി മാധ്യമങ്ങളെയും നാട്ടുകാരെയും അകറ്റി നിര്‍ത്തിയാണ് ജോളിയെ കൊണ്ടുവന്നിരുന്നത്. വീട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ ഒരു കുപ്പി കണ്ടെത്തിയിരുന്നു. ഇത് സയനൈഡ് ആണോ എന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തിവരികയാണ്.
https://www.facebook.com/Malayalivartha