Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നതായി സംശയം, ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം

15 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നതായി സംശയം.  ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് സിലിയുടെ ബന്ധു വി.ഡി സേവ്യറുടെ വെളിപ്പെടുത്തല്‍. സിലി മരിച്ച ശേഷം സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കാന്‍ ഭര്‍ത്താവ് ഷാജു അടക്കമുള്ളവര്‍ താല്‍പര്യം കാണിച്ചില്ലെന്ന് ബന്ധുവായ സേവ്യര്‍ പറഞ്ഞു. ഫോട്ടോ എടുക്കാന്‍ ആഗ്രഹമുള്ളവര്‍ പണം കൊടുക്കണമെന്ന് ഷാജുവിന്റെ പിതാവ് സഖറിയാസ് വാശിപിടിച്ചു. നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ തങ്ങള്‍ കൊടുക്കുമെന്ന് പറഞ്ഞതായും വി.ഡി.സേവ്യര്‍ പറഞ്ഞു.

അങ്ങനെ സേവ്യര്‍ ഇടപെട്ടാണ് ചടങ്ങുകളുടെ ഫോട്ടോ എടുത്തത്. അതിലാണ് സിലിക്ക് ഷാജുവും ജോളിയും ചേര്‍ന്ന് അന്ത്യചുംബനം നല്‍കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ആ ഫോട്ടോകള്‍ നിര്‍ണായകമായ തെളിവാണ്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോയും എടുത്തിട്ടില്ല. സാധാരണ ക്രൈസ്തവ കുടുംബങ്ങളില്‍ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോ എടുക്കാറുണ്ട്. സിലിയുടെയും ആല്‍ഫൈന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് നാട്ടുകാരും സിലിയുടെ ചില ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന കര്‍ശന നിലപാട് ഷാജുവും പിതാവ് സഖറിയാസും സ്വീകരിച്ചു. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കീറിമുറിക്കണ്ടെന്ന് പറഞ്ഞാണ് എതിര്‍ത്തത്. സിലിക്ക് മുമ്പ് അസുഖം ഉണ്ടായിരുന്നെന്ന് ഷാജുവും വീട്ടുകാരും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.

സിലിക്ക് വീട്ടുകാര്‍ വിവാഹസമയത്ത് 50 പവനോളം ആഭരണം നല്‍കിയിരുന്നു. മരണ ശേഷം ഇവ കാണാതായി. അത് എവിടെ പോയെന്ന് യാതൊരു വിവരവുമില്ല. ഷാജുവിനോ വീട്ടുകാര്‍ക്കോ അതേക്കുറിച്ച് അറിയില്ലായിരുന്നെന്നും സേവ്യര്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങളില്‍ ഒരു മാല മാത്രമാണ് അവശേഷിച്ചത്. ആഭരണങ്ങള്‍ ജോഷി കൈക്കലാക്കിയെന്ന് സംശയമുണ്ട്. ജോളിയും സിലിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ചിലപ്പോഴൊക്കെ സിലിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് ജോളിയായിരുന്നു. ഇക്കാര്യങ്ങള്‍ ഫോണ്‍ വിളിക്കുമ്പോഴും മറ്റും സിലി പറഞ്ഞിട്ടുണ്ട്. 2001 ജനുവരി 13ന് ആണ് ഷാജുവും സിലിയും വിവാഹരായത്. 50 പവനോളം സ്വര്‍ണാഭരണങ്ങളാണ് അന്ന് നല്‍കിയത്.

ആഭരണങ്ങള്‍ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ട സാഹചര്യം ഷാജുവിന്റെ കുടുംബത്തിനില്ല. പിന്നെ അവ എവിടെ എന്ന ചോദ്യത്തിന് ഷാജുവോ പിതാവോ കൃത്യമായ ഉത്തരം നല്‍കിയില്ല. ബന്ധുക്കള്‍ പലവട്ടം ഇക്കാര്യം ചോദിച്ചപ്പോള്‍ കോടഞ്ചേരിയിലെ ധ്യാനകേന്ദ്രത്തിന് സിലി ദാനം നല്‍കിയെന്ന് ഷാജു പറഞ്ഞു. പക്ഷെ, ബന്ധുക്കള്‍ തൃപ്തരല്ലായിരുന്നെന്ന് സേവ്യര്‍ പറയുന്നു. സിലി മരിച്ച 2016ല്‍ സംശയത്തിന് ഇടയാക്കുന്ന യാതൊരു കാരണങ്ങളും ബന്ധുക്കളുടെ മുന്നില്‍ ഇല്ലായിരുന്നു. ഷാജുവിന്റെയും സഖറിയാസിന്റെയും പെരുമാറ്റത്തില്‍ എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നെന്ന് പിന്നീട് തോന്നിയിരുന്നു. അതിനൊന്നും വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഷാജുവും ജോളിയും തമ്മിലുള്ള വിവാഹത്തെ സിലിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. അപ്പോഴും ജോളിയെ അവര്‍ക്കാര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (40 minutes ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (45 minutes ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (50 minutes ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (57 minutes ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (1 hour ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (2 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (4 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends