Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നതായി സംശയം, ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം

15 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നതായി സംശയം.  ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് സിലിയുടെ ബന്ധു വി.ഡി സേവ്യറുടെ വെളിപ്പെടുത്തല്‍. സിലി മരിച്ച ശേഷം സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കാന്‍ ഭര്‍ത്താവ് ഷാജു അടക്കമുള്ളവര്‍ താല്‍പര്യം കാണിച്ചില്ലെന്ന് ബന്ധുവായ സേവ്യര്‍ പറഞ്ഞു. ഫോട്ടോ എടുക്കാന്‍ ആഗ്രഹമുള്ളവര്‍ പണം കൊടുക്കണമെന്ന് ഷാജുവിന്റെ പിതാവ് സഖറിയാസ് വാശിപിടിച്ചു. നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ തങ്ങള്‍ കൊടുക്കുമെന്ന് പറഞ്ഞതായും വി.ഡി.സേവ്യര്‍ പറഞ്ഞു.

അങ്ങനെ സേവ്യര്‍ ഇടപെട്ടാണ് ചടങ്ങുകളുടെ ഫോട്ടോ എടുത്തത്. അതിലാണ് സിലിക്ക് ഷാജുവും ജോളിയും ചേര്‍ന്ന് അന്ത്യചുംബനം നല്‍കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ആ ഫോട്ടോകള്‍ നിര്‍ണായകമായ തെളിവാണ്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോയും എടുത്തിട്ടില്ല. സാധാരണ ക്രൈസ്തവ കുടുംബങ്ങളില്‍ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോ എടുക്കാറുണ്ട്. സിലിയുടെയും ആല്‍ഫൈന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് നാട്ടുകാരും സിലിയുടെ ചില ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന കര്‍ശന നിലപാട് ഷാജുവും പിതാവ് സഖറിയാസും സ്വീകരിച്ചു. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കീറിമുറിക്കണ്ടെന്ന് പറഞ്ഞാണ് എതിര്‍ത്തത്. സിലിക്ക് മുമ്പ് അസുഖം ഉണ്ടായിരുന്നെന്ന് ഷാജുവും വീട്ടുകാരും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.

സിലിക്ക് വീട്ടുകാര്‍ വിവാഹസമയത്ത് 50 പവനോളം ആഭരണം നല്‍കിയിരുന്നു. മരണ ശേഷം ഇവ കാണാതായി. അത് എവിടെ പോയെന്ന് യാതൊരു വിവരവുമില്ല. ഷാജുവിനോ വീട്ടുകാര്‍ക്കോ അതേക്കുറിച്ച് അറിയില്ലായിരുന്നെന്നും സേവ്യര്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങളില്‍ ഒരു മാല മാത്രമാണ് അവശേഷിച്ചത്. ആഭരണങ്ങള്‍ ജോഷി കൈക്കലാക്കിയെന്ന് സംശയമുണ്ട്. ജോളിയും സിലിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ചിലപ്പോഴൊക്കെ സിലിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് ജോളിയായിരുന്നു. ഇക്കാര്യങ്ങള്‍ ഫോണ്‍ വിളിക്കുമ്പോഴും മറ്റും സിലി പറഞ്ഞിട്ടുണ്ട്. 2001 ജനുവരി 13ന് ആണ് ഷാജുവും സിലിയും വിവാഹരായത്. 50 പവനോളം സ്വര്‍ണാഭരണങ്ങളാണ് അന്ന് നല്‍കിയത്.

ആഭരണങ്ങള്‍ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ട സാഹചര്യം ഷാജുവിന്റെ കുടുംബത്തിനില്ല. പിന്നെ അവ എവിടെ എന്ന ചോദ്യത്തിന് ഷാജുവോ പിതാവോ കൃത്യമായ ഉത്തരം നല്‍കിയില്ല. ബന്ധുക്കള്‍ പലവട്ടം ഇക്കാര്യം ചോദിച്ചപ്പോള്‍ കോടഞ്ചേരിയിലെ ധ്യാനകേന്ദ്രത്തിന് സിലി ദാനം നല്‍കിയെന്ന് ഷാജു പറഞ്ഞു. പക്ഷെ, ബന്ധുക്കള്‍ തൃപ്തരല്ലായിരുന്നെന്ന് സേവ്യര്‍ പറയുന്നു. സിലി മരിച്ച 2016ല്‍ സംശയത്തിന് ഇടയാക്കുന്ന യാതൊരു കാരണങ്ങളും ബന്ധുക്കളുടെ മുന്നില്‍ ഇല്ലായിരുന്നു. ഷാജുവിന്റെയും സഖറിയാസിന്റെയും പെരുമാറ്റത്തില്‍ എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നെന്ന് പിന്നീട് തോന്നിയിരുന്നു. അതിനൊന്നും വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഷാജുവും ജോളിയും തമ്മിലുള്ള വിവാഹത്തെ സിലിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. അപ്പോഴും ജോളിയെ അവര്‍ക്കാര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (4 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (4 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (4 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (5 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (5 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (5 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (5 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (5 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (6 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (6 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (6 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (6 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (9 hours ago)

Malayali Vartha Recommends