ഏറ്റവും പക മാത്യുവിനോട് ആൺസുഹൃത്തുക്കൾ വരുന്നത് വിലക്കി സ്നേഹിച്ചു ചതിച്ചു കൊന്നത് ഇങ്ങനെ...
കൂടത്തായി കൊലപാതക പരമ്പര പ്രതികാരത്തിന്റെയും അമിതമായ പണത്തിനുവേണ്ടിയുള്ള ആഗ്രഹത്തിന്റെയും അവശേഷിപ്പായി മാറുകയാണ്. ജോലി എല്ലാരേയും കൊന്നൊടുക്കിയത് ഒന്നിനുമേൽ ഒന്ന് മറയ്ക്കുവാനുള്ളതായി മാറുകയായിരുന്നു. കൂടത്തായി കൂട്ടക്കൊലയില്‍ തനിക്ക് ഏറ്റവും പക തോന്നിയത് ഭര്‍ത്താവ് റോയിയുടെ അമ്മാവന്‍ മഞ്ചാടി മാത്യുവിനോടായിരുന്നെന്ന് മുഖ്യപ്രതി ജോളിയുടെ വെളിപ്പെടുത്തലാണ് പുറത്തേക്ക് വരുന്നത് ഇതിന് വലിയ ഉദാഹരണം തന്നെയാണ്. ഇതോടൊപ്പം തന്നെ ആദ്യ ഭാര്തതാവ് ടോം തോമസിന്റെ മരണത്തില്‍ തന്നെ ഏറ്റവും സംശയിച്ചിരുന്നതായും തന്റെ ആണ്‍സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നത് ഏറ്റവും എതിര്‍ത്തിരുന്നത് മാത്യു ആണെന്നും ജോളി പോലീസിന് മൊഴി നൽകുകയും ചെയ്തു.
ടോംതോമസിന്റെ സഹോദരനും ഷാജുവിന്റെ പിതാവുമായ സഖറിയാസ് വീട്ടില്‍ വരുന്നത് മാത്യു എതിര്‍ത്തിരുന്നതായും ജോളി വ്യക്തമാക്കുകയും ചെയ്തു. സഖറിയാസിനെ വീട്ടില്‍ കയറ്റരുതെന്ന് ടോം തോമസ് പറഞ്ഞിരുന്നില്ലേ എന്ന് മാത്യൂ ചോദിക്കുമായിരുന്നതായും ജോലി പറയുകയുണ്ടായി. ഇതിനൊപ്പം തന്നെ നിരീക്ഷിക്കുകയൂം തന്റെ ബന്ധങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ടോം തോമസിന്റെ മരണത്തില്‍ തന്നെ സംശയമുണ്ടെന്ന് മാത്യു പലരോടും പറഞ്ഞിരുന്നു. താനുമായി അടുപ്പത്തിലായിരുന്നതിനാല്‍ മാത്യുവിന്റെ പിതൃസഹോദര പൂത്രന്‍ ഷാജി വഴി മാത്യു ഇക്കര്യം പലരോടും പറഞ്ഞതായി ജോളി മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മഞ്ചാടി മാത്യുവിനെ കൊല്ലാന്‍ തീരുമാനിച്ചത് എന്നാണ് ജോളി വ്യക്തമാക്കിയത്.
കൊല അസൂത്രണം ചെയ്യുവാനായി ജോളി ആദ്യം മാത്യുവുമായി അടുപ്പമുണ്ടാക്കുകയാണ് ചെയ്തത്. തന്റെ വീഴ്ചയില്‍ കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചതോടെ മാത്യൂ വീഴുകയും ചെയ്തു. ഈ അടുപ്പം മുതലെടുത്ത് ഒരു ദിവസം ഭാര്യ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ സയനൈഡ് ചേര്‍ത്ത് കപ്പ വേവിച്ചു കൊടുക്കുകയായിരുന്നു. ആഹാരം വീട്ടികൊണ്ടുപോയി നല്‍കിയ ശേഷം മടങ്ങിപ്പോന്നിരുന്നു. കപ്പ കഴിച്ച ശേഷം മാത്യു ഛര്‍ദ്ദിക്കുകയുണ്ടായി. ഈ ശബ്ദം കേട്ടുകൊണ്ട് ഓടിച്ചെല്ലുന്നത് പോലെ ചെല്ലുകയും മാത്യൂ തറയില്‍ കിടന്നു പിടയുന്ന വിവരം അയല്‍ക്കാരെ അറിയിക്കുകയുമായിരുന്നു ജോളി ചെയ്തത്.
തുടർന്ന് ഓടി വന്നവരോട് നെഞ്ചു പൊട്ടിപ്പോകുന്നേ എന്ന് മാത്യൂ പറഞ്ഞതായി അറിയിക്കുകയും ചെയ്തു. സയനൈഡ് ചേര്‍ത്തായിരുന്നു ആഹാരം നല്‍കിയത് എന്നതിനാല്‍ മാത്യു മരിക്കുമെന്ന തനിക്ക് ഉറപ്പായിരുന്നതായും ജോളി പറഞ്ഞിരുന്നു. തുടര്‍ന്ന്് താന്‍ പറഞ്ഞതെല്ലാം ഓടിവന്നവര്‍ വിശ്വസിക്കുകയൂം ഹൃദയസ്തംഭനം മൂലം മരിച്ചതാണെന്ന തന്റെ വാദം വിശ്വസിക്കുകയുമായിരുന്നെന്ന് ജോളി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മാത്യുവിനോടും സഹോദരിയും ഭര്‍ത്തൃമാതാവുമായ അന്നമ്മയോടും ആയിരുന്നു ഏറ്റവും കൂടുതല്‍ വൈരാഗ്യം എന്നാണ് ജോളി പറഞ്ഞത്. അതുകഴിഞ്ഞാല്‍ ഭര്‍ത്താവ് റോയിയോട് ആയിരുന്നെന്നും ജോളി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha