Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇത് ലെവല്‍ വേറെയാ... ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം; അതിനിടെ പിടിക്കപ്പെട്ടാല്‍ ജോളി ചെയ്യാനിരുന്ന പ്ലാനുകള്‍ പുറത്ത്; ജോളിയേടത്തിയും ജോളിയാന്റിയുമെന്നുള്ള ബഹുമാനത്തില്‍ തന്നെ സന്തോഷത്തോടെ പിരിയാനും ആഗ്രഹിച്ചു

18 OCTOBER 2019 12:36 PM IST
മലയാളി വാര്‍ത്ത

അന്വേഷണ സംഘത്തിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത കുറ്റവാളിയായി ജോളി ജോസഫ് മാറുകയാണ്. 17 വര്‍ഷത്തിനിടയില്‍ കൂട്ടകൊലപാതകം നടത്തി വിരാചിച്ച സ്ത്രീ കുറ്റവാളി ഒരുപക്ഷെ ആദ്യത്തേകാം. അതുകഴിഞ്ഞും ഒരു കൂസലുമില്ലാതെ പ്ലാനുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ എന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ചിന്ത ജോളിയെ അലട്ടിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന പ്ലാനും ജോളി തയ്യാറാക്കിയിരുന്നു. പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്നാണ് ജോളി പോലീസിനോട് വെളിപ്പെടുത്തിയത്.

അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. എന്നാല്‍ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ സഹോദരനും അമേരിക്കയില്‍ താമസക്കാരനുമായ റോജോ തോമസിന്റെ ഉറച്ച നിലപാടും ക്രൈംബ്രാഞ്ച് വീട്ടില്‍ ആരാരുമറിയാതെ സ്ഥാപിച്ച ക്യാമറയുമാണ് ജോളിയെ കുടുക്കാന്‍ കാരണം. വീട്ടില്‍ വന്നുപോയ വിഐപി വിരുന്നുകാരും ജോളിയുടെ നീക്കങ്ങളുമെല്ലാം ക്യാമറയില്‍ അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. ആദ്യം അവരെ പൂട്ടി ജോളിയെ ഒറ്റപ്പെടുത്തി. ഒരു കാരണവശാലും അറസ്റ്റിന്റെ ഒരു സൂചനയും നല്‍കാതിരിക്കാന്‍ അന്വേഷണ സംഘം പ്രത്യേകം ശ്രദ്ധിച്ചു. ഇത്ര വലിയ കേസായിട്ടും മാധ്യമങ്ങളെ പോലും അറിയിച്ചില്ല. റോജോ പരാതിയില്‍ ഉറച്ച് നിന്നതോടെ അന്വേഷണം കടുപ്പിക്കുകയും രഹസ്യമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു.അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയും ജോളിക്കുണ്ടായിരുന്നു.

ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തുകയും ചെയ്തു. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ജോളി പറഞ്ഞത്. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

അതിനിടെ ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായുള്ള അപേക്ഷ ഇന്നു രാവിലെ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.

പൊന്നാമറ്റം റോയ് വധക്കേസില്‍ ഇന്നു വൈകിട്ട് കസ്റ്റഡി പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോത്തന്നെ പുതിയ അറസ്റ്റിനുള്ള അനുമതിയും വാങ്ങാനാണ് ശ്രമം. സിലി വധക്കേസിലെ എഫ്‌ഐആറില്‍ എം.എസ്.മാത്യുവിനെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും ജോളിയെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതെന്നാണു വിവരം. പ്രതികളുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിച്ചേക്കും.

ജാമ്യം കിട്ടിയില്ലെങ്കില്‍ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റുന്ന ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ തിങ്കളാഴ്ചയാകും പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിക്കുക. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വച്ച് ജോളി ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് സിലിയെ കൊലപ്പെടുത്തി എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. എഫ്‌ഐആര്‍ തയാറായ മറ്റു 4 കൊലപാതക കേസുകളില്‍ക്കൂടി അറസ്റ്റ് നടക്കാനുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (40 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (47 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (53 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends