Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇത് ലെവല്‍ വേറെയാ... ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം; അതിനിടെ പിടിക്കപ്പെട്ടാല്‍ ജോളി ചെയ്യാനിരുന്ന പ്ലാനുകള്‍ പുറത്ത്; ജോളിയേടത്തിയും ജോളിയാന്റിയുമെന്നുള്ള ബഹുമാനത്തില്‍ തന്നെ സന്തോഷത്തോടെ പിരിയാനും ആഗ്രഹിച്ചു

18 OCTOBER 2019 12:36 PM IST
മലയാളി വാര്‍ത്ത

അന്വേഷണ സംഘത്തിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത കുറ്റവാളിയായി ജോളി ജോസഫ് മാറുകയാണ്. 17 വര്‍ഷത്തിനിടയില്‍ കൂട്ടകൊലപാതകം നടത്തി വിരാചിച്ച സ്ത്രീ കുറ്റവാളി ഒരുപക്ഷെ ആദ്യത്തേകാം. അതുകഴിഞ്ഞും ഒരു കൂസലുമില്ലാതെ പ്ലാനുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ എന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ചിന്ത ജോളിയെ അലട്ടിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന പ്ലാനും ജോളി തയ്യാറാക്കിയിരുന്നു. പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്നാണ് ജോളി പോലീസിനോട് വെളിപ്പെടുത്തിയത്.

അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. എന്നാല്‍ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ സഹോദരനും അമേരിക്കയില്‍ താമസക്കാരനുമായ റോജോ തോമസിന്റെ ഉറച്ച നിലപാടും ക്രൈംബ്രാഞ്ച് വീട്ടില്‍ ആരാരുമറിയാതെ സ്ഥാപിച്ച ക്യാമറയുമാണ് ജോളിയെ കുടുക്കാന്‍ കാരണം. വീട്ടില്‍ വന്നുപോയ വിഐപി വിരുന്നുകാരും ജോളിയുടെ നീക്കങ്ങളുമെല്ലാം ക്യാമറയില്‍ അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. ആദ്യം അവരെ പൂട്ടി ജോളിയെ ഒറ്റപ്പെടുത്തി. ഒരു കാരണവശാലും അറസ്റ്റിന്റെ ഒരു സൂചനയും നല്‍കാതിരിക്കാന്‍ അന്വേഷണ സംഘം പ്രത്യേകം ശ്രദ്ധിച്ചു. ഇത്ര വലിയ കേസായിട്ടും മാധ്യമങ്ങളെ പോലും അറിയിച്ചില്ല. റോജോ പരാതിയില്‍ ഉറച്ച് നിന്നതോടെ അന്വേഷണം കടുപ്പിക്കുകയും രഹസ്യമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു.അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയും ജോളിക്കുണ്ടായിരുന്നു.

ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തുകയും ചെയ്തു. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ജോളി പറഞ്ഞത്. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

അതിനിടെ ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായുള്ള അപേക്ഷ ഇന്നു രാവിലെ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.

പൊന്നാമറ്റം റോയ് വധക്കേസില്‍ ഇന്നു വൈകിട്ട് കസ്റ്റഡി പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോത്തന്നെ പുതിയ അറസ്റ്റിനുള്ള അനുമതിയും വാങ്ങാനാണ് ശ്രമം. സിലി വധക്കേസിലെ എഫ്‌ഐആറില്‍ എം.എസ്.മാത്യുവിനെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും ജോളിയെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതെന്നാണു വിവരം. പ്രതികളുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിച്ചേക്കും.

ജാമ്യം കിട്ടിയില്ലെങ്കില്‍ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റുന്ന ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ തിങ്കളാഴ്ചയാകും പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിക്കുക. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വച്ച് ജോളി ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് സിലിയെ കൊലപ്പെടുത്തി എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. എഫ്‌ഐആര്‍ തയാറായ മറ്റു 4 കൊലപാതക കേസുകളില്‍ക്കൂടി അറസ്റ്റ് നടക്കാനുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (7 minutes ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (29 minutes ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (35 minutes ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (36 minutes ago)

മാഞ്ചസ്റ്ററിന് ജയം  (44 minutes ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (54 minutes ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (1 hour ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (1 hour ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (1 hour ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (1 hour ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (1 hour ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (1 hour ago)

പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുന്നു  (1 hour ago)

പവന് 880 രൂപയുടെ വർദ്ധനവ്‌...  (2 hours ago)

Malayali Vartha Recommends