Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

ഇത് ലെവല്‍ വേറെയാ... ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം; അതിനിടെ പിടിക്കപ്പെട്ടാല്‍ ജോളി ചെയ്യാനിരുന്ന പ്ലാനുകള്‍ പുറത്ത്; ജോളിയേടത്തിയും ജോളിയാന്റിയുമെന്നുള്ള ബഹുമാനത്തില്‍ തന്നെ സന്തോഷത്തോടെ പിരിയാനും ആഗ്രഹിച്ചു

18 OCTOBER 2019 12:36 PM IST
മലയാളി വാര്‍ത്ത

അന്വേഷണ സംഘത്തിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത കുറ്റവാളിയായി ജോളി ജോസഫ് മാറുകയാണ്. 17 വര്‍ഷത്തിനിടയില്‍ കൂട്ടകൊലപാതകം നടത്തി വിരാചിച്ച സ്ത്രീ കുറ്റവാളി ഒരുപക്ഷെ ആദ്യത്തേകാം. അതുകഴിഞ്ഞും ഒരു കൂസലുമില്ലാതെ പ്ലാനുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ എന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ചിന്ത ജോളിയെ അലട്ടിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന പ്ലാനും ജോളി തയ്യാറാക്കിയിരുന്നു. പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്നാണ് ജോളി പോലീസിനോട് വെളിപ്പെടുത്തിയത്.

അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. എന്നാല്‍ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ സഹോദരനും അമേരിക്കയില്‍ താമസക്കാരനുമായ റോജോ തോമസിന്റെ ഉറച്ച നിലപാടും ക്രൈംബ്രാഞ്ച് വീട്ടില്‍ ആരാരുമറിയാതെ സ്ഥാപിച്ച ക്യാമറയുമാണ് ജോളിയെ കുടുക്കാന്‍ കാരണം. വീട്ടില്‍ വന്നുപോയ വിഐപി വിരുന്നുകാരും ജോളിയുടെ നീക്കങ്ങളുമെല്ലാം ക്യാമറയില്‍ അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. ആദ്യം അവരെ പൂട്ടി ജോളിയെ ഒറ്റപ്പെടുത്തി. ഒരു കാരണവശാലും അറസ്റ്റിന്റെ ഒരു സൂചനയും നല്‍കാതിരിക്കാന്‍ അന്വേഷണ സംഘം പ്രത്യേകം ശ്രദ്ധിച്ചു. ഇത്ര വലിയ കേസായിട്ടും മാധ്യമങ്ങളെ പോലും അറിയിച്ചില്ല. റോജോ പരാതിയില്‍ ഉറച്ച് നിന്നതോടെ അന്വേഷണം കടുപ്പിക്കുകയും രഹസ്യമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു.അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയും ജോളിക്കുണ്ടായിരുന്നു.

ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തുകയും ചെയ്തു. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ജോളി പറഞ്ഞത്. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

അതിനിടെ ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായുള്ള അപേക്ഷ ഇന്നു രാവിലെ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.

പൊന്നാമറ്റം റോയ് വധക്കേസില്‍ ഇന്നു വൈകിട്ട് കസ്റ്റഡി പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോത്തന്നെ പുതിയ അറസ്റ്റിനുള്ള അനുമതിയും വാങ്ങാനാണ് ശ്രമം. സിലി വധക്കേസിലെ എഫ്‌ഐആറില്‍ എം.എസ്.മാത്യുവിനെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും ജോളിയെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതെന്നാണു വിവരം. പ്രതികളുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിച്ചേക്കും.

ജാമ്യം കിട്ടിയില്ലെങ്കില്‍ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റുന്ന ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ തിങ്കളാഴ്ചയാകും പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിക്കുക. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വച്ച് ജോളി ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് സിലിയെ കൊലപ്പെടുത്തി എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. എഫ്‌ഐആര്‍ തയാറായ മറ്റു 4 കൊലപാതക കേസുകളില്‍ക്കൂടി അറസ്റ്റ് നടക്കാനുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (5 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (5 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (5 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (5 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (6 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (7 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (7 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (7 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (7 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (8 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (8 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (8 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (8 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (9 hours ago)

Malayali Vartha Recommends