നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ; കുഞ്ഞ് ജനിച്ചയുടൻ മരിച്ചെന്ന് അമ്മ; ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ സ്‌കൂള്‍ ബാഗില്‍. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡിസ്ചാര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്യും. വാത്തിക്കുടി സ്വദേശിനി യുവതി ചൊവ്വ രാത്രിയോടെ വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചു.
സംഭവദിവസം യുവതിയെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയുണ്ടായി. കട്ടപ്പനയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് പെൺകുട്ടി. വീട്ടില്‍ പ്രസവിക്കുകയായിരുന്നു.സംഭവത്തിൽ പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രസവിച്ചപ്പോൾ തന്നെ മരിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യമൊഴി. എന്നാല്‍ ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha
























