ഹോട്ടൽ ഭക്ഷണത്തിൽ ഒച്ച്; തിരുവനന്തപുരത്തെ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചു
ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഒച്ചിനെ കിട്ടിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടല്‍ പൂട്ടിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ ഐശ്വര്യഹോട്ടലിലായിരുന്ന് കടലക്കറിയിൽ ഒച്ചിനെ കിട്ടിയത്. ഹോട്ടലിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നുമായിരുന്നു കിട്ടിയത്. കഴക്കൂട്ടം സ്വദേശിയായ യുവതിക്കാണ് ഒച്ചിനെ കിട്ടിയത്. ഭക്ഷണം പകുതിയും കഴിച്ച് കഴിഞ്ഞപ്പോഴായിരുന്നു കറിയില്‍ വെന്തു ചുരുങ്ങി തോടോടു കൂടി ഒച്ചിനെ കണ്ടത്.
സംഭവം ഹോട്ടല്‍ മാനേജരെ അറിയിച്ചുവെങ്കിലും ക്ഷമ പറഞ്ഞ് ഒതുക്കി തീര്‍ക്കാനായിരുന്നു ഹോട്ടല്‍ ഉടമ ശ്രമിച്ചത്. എന്നാൽ യുവതി ഭക്ഷ്യസുരക്ഷാ വകുപ്പിനും കോര്‍പറേഷനും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലായിരിന്നു ഹോട്ടലില്‍ പരിശോധന നടത്തിയത്. വൃത്തിഹീനമായ രീതിയിലായിരുന്നു പാചകം ചെയ്തു കൊണ്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha