ഇറങ്ങി പൊയ്ക്കൂടേ സൗമിനി; മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹം; കൊച്ചി കോര്പറേഷന് എതിരെ അതി രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി കോര്പറേഷന് എതിരെ അതി രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മഴയില്‍ കൊച്ചിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹമായ സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. എന്തിനാണ് ഇങ്ങനെയൊരു കോര്‍പ്പറേഷനെ നിലനിര്‍ത്തുന്നത് എന്നും എന്തുകൊണ്ട് കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചുവിടുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം സംഭവത്തിൽ ധാർമിക ഉത്തരവാദിത്വം ഉണ്ടെന്നും കൊച്ചിയിലെ കനത്തമഴയിലെ വെള്ളക്കെട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പഴിചാരിയും മേയര്‍ സൗമിനി ജെയ്ന്‍ രംഗത്തെത്തി. വെള്ളക്കെട്ട് പ്രശ്‌നത്തില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ത്ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയര്‍ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും കോടതിയെ ബോധിപ്പിക്കും. കൊച്ചിയിൽ ഇന്നലെ കണ്ട മഴ പ്രത്യേക പ്രതിഭാസം എന്നും മേയർ പ്രതികരിച്ചു.
കൊച്ചിയെ സിംഗപ്പുര്‍ ആക്കണമെന്നല്ല, പക്ഷെ ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കുന്ന ഇടമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ നാളെ കോടതിയില്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എത്രകോടികളാണ് ചെളി നീക്കാന്‍ ചെലഴിക്കുന്നതെന്ന്, കാനകള്‍ വൃത്തിയാക്കി വെള്ളം ഒഴുകി പോകാന്‍ സാധ്യമാകുന്ന രീതിയില്‍ അറ്റകുറ്റപ്പണി നടത്താതെ അനാസ്ഥ കാണിച്ച കോര്‍പ്പറേഷനെ കുറ്റപ്പെടുത്തി ഹൈക്കോടതി ചോദിച്ചു.
സര്‍ക്കാര്‍ അധികാരം ഉപയോഗപ്പെടുത്തണമെന്നും ജനങ്ങള്‍ ദുരിതത്തിലാണെന്നും കോടതിയുടെ നിരീക്ഷണത്തിലുണ്ട്. എന്തിനാണ് ഇങ്ങനെ ഒരു കോര്‍പ്പറേഷന്‍ നിലനിര്‍ത്തുന്നതെന്നു ചോദിച്ച ഹൈക്കോടതി നാളെ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നായിരുന്നു മേയറുടെ ന്യായീകരണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നടപടികളെയും സൗമിനി ജെയ്ന്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയപ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളുമാണ് ഉപയോഗിച്ചത് എന്നായിരുന്നു സൗമിനി ജെയ്‌നിന്റെ പ്രതികരണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയതിന് പിന്നാലെയാണ് നഗരസഭയെ ന്യായീകരിച്ച് കൊച്ചി മേയര്‍ രംഗത്തെത്തിയത്. വെള്ളക്കെട്ട് പ്രശ്‌നത്തില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയര്‍ പറഞ്ഞു. ഒപ്പം ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നും മേയര്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ നഗരത്തില്‍ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര്‍ ആണ്. അതാണ് നഗരത്തെ വെള്ളത്തില്‍ മുക്കിയത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് സ്വാഭാവികം മാത്രമാണെന്നും സൗമിനി ജെയ്ന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയപ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളുമാണ് ഉപയോഗിച്ചത് എന്നായിരുന്നു സൗമിനി ജെയ്‌ന്റെ പ്രതികരണം. വെള്ളക്കെട്ടിന് കാരണം ഓടകളിലേക്ക് ജനങ്ങള്‍ മാലിന്യം തള്ളുന്നതാണെന്നും മേയര്‍ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha























