അലൻ, താഹ വാവമാരെ കുരുക്കിയത് പിണറായിയോ; മാവോയിസ്റ്റുകളെ സഹായിക്കാനുള്ള സി പി എം നീക്കത്തിന് തടയിട്ടത് സാക്ഷാൽ നരേന്ദ്രമോദി!

മാവോയിസ്റ്റുകളെ സഹായിക്കാനുള്ള സി പി എം നീക്കത്തിന് തടയിട്ടത് സാക്ഷാൽ നരേന്ദ്രമോദി! കേന്ദ്രസർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ സി പി എം പ്രവർത്തകരായ അലൻ വാവയെയും താഹവാവയെയും കേരളം ഊരി കൊടുക്കുമായിരുന്നു. കോടതി ഇവരുടെ ജാമ്യം തള്ളി. ഇവർക്ക് ജാമ്യം ലഭിക്കണമെന്ന തരത്തിലാണ് സർക്കാർ നീങ്ങിയത്.
സി പി ഐ കർക്കശ നിലപാട് തുടർന്നതുകൊണ്ട് പിണറായി അട്ടപ്പാടി, പന്തീരങ്കാവ് വിഷയങ്ങളിൽ പിന്നാക്കം പോയിരുന്നു. ആദ്യം കർശന നിലപാടാണ് പിണറായി സ്വീകരിച്ചത്. എന്നാൽ സർക്കാരിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. അങ്ങനെ പ്രോസിക്യൂഷനെ സർക്കാർ സ്വാധീനിച്ചു. യുവാക്കൾക്ക് ജാമ്യം നൽകാൻ സർക്കാർ ചില വിട്ടുവീഴ്ചകൾ സർക്കാർ ചെയ്തിരുന്നു. യു എ പി എ ചുമത്തിയത് പിൻവലിക്കാൻ വരെ സർക്കാർ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് വരെ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അന്വേഷണ സംഘം ഇക്കാര്യത്തിൽ ഉറച്ചുനിന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തില്ല. ജാമ്യം കിട്ടുകയാണെങ്കിൽ കിട്ടട്ടേ എന്നായിരുന്നു സർക്കാർ നിലപാട്. എന്തെങ്കിലും നിവ്യത്തിയുണ്ടായിരുന്നെങ്കിൽ യുഎ പി എ സർക്കാർ ഒഴിവാക്കുമായിരുന്നു. അതിനുള്ള നീക്കങ്ങളും സർക്കാർ നടത്തിയിരുന്നു. മാവോയിസ്റ്റ് ഏറ്റുമുട്ടലിന് മുമ്പ് തന്നെ കേരളത്തിലെ ക്യാമ്പുകളെ കുറിച്ച് അതീവ ശ്രദ്ധ വേണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട മുഖ്യമന്ത്രിക്ക് ഇരുവരും കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ച് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ കേരളം മാവോയിസ്റ്റ് താവളമാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പുറത്തിറങ്ങുന്നത് തടയണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയുടെ ലേഖനവും ഇതിന്റെ വെളിച്ചത്തിലായിരുന്നു.
അലനെയും താഹയെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ കേരളത്തിന് കൈമാറിയത് കേന്ദ്ര സർക്കാരാണ്. ഇവരെ കേന്ദ്ര സർക്കാർ വർഷങ്ങളായി പിന്തുടരുകയായിരുന്നു. ഇത്തരക്കാരെ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാകുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. കേരളം ഇവരെ പിടിക്കാതിരുന്നാൽ കേന്ദ്രം ഇവരെ ഉണ്ട തീറ്റിക്കുമായിരുന്നു. കേന്ദ്രത്തിന് മുന്നിൽ മപ്പടിച്ച് നിന്നതു കൊണ്ടു മാത്രമാണ് ശക്തമായ നിലപാട് സ്വീകരിക്കാൻ പിണറായി തയ്യാറായത്. സി പി ഐയുടെ ഓലപാമ്പ് കണ്ട് പിണറായി പേടിക്കാത്തതും അതുകൊണ്ടുതന്നെ.
മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവക്ക് നന്നായറിയാം. അദ്ദേഹമാണ് തണ്ടർ ബോൾട്ടുമായി നിരന്തര സംഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്, കോഴിക്കോട് എസ് പിമാരുമായി നേരിട്ട് സംസാരിക്കുന്നത് ശ്രീവാസ്തവയാണ്. കേന്ദ്ര സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ സംബന്ധിക്കുന്നതും അദ്ദേഹം തന്നെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാവോയിസ്റ്റുകളുമായി വിട്ടു വീഴ്ചക്ക് തയ്യാറല്ല. കീഴടങ്ങണമെന്ന് ഉൾപ്പെടെ അവർ പറയുന്ന ഒരു കാര്യത്തിലും കേന്ദ്രം വിശ്വസിക്കുന്നില്ല. അതു കൊണ്ടു തന്നെ പിണറായി വലിഞ്ഞാലും മോദി വലയില്ല.
https://www.facebook.com/Malayalivartha


























