കഞ്ചാവ് റാണി എന്നറിയപ്പെടുന്ന പെരുമ്പിലാവ് ആൽത്തറ മണിയിൽകള വീട്ടിൽ ശ്രീദേവി ആലത്തറ ചില്ലറക്കാരിയല്ല .. ശ്രീദേവിക്ക് നാടെങ്ങും മയക്കുമരുന്നിന്റെ വൻ നെറ്റ്വർക്ക് ആണ് ഉള്ളത് ..മയക്കുമരുന്നിന്റെ സൂപ്പർമാർക്കറ്റ് എന്നാണ് ഇവർ കഞ്ചാവ് വിൽപനക്കാർക്കിടയിൽ അറിയപ്പെടുന്നത് തന്നെ

കഞ്ചാവ് റാണി എന്നറിയപ്പെടുന്ന പെരുമ്പിലാവ് ആൽത്തറ മണിയിൽകള വീട്ടിൽ ശ്രീദേവി ആലത്തറ ചില്ലറക്കാരിയല്ല .. ശ്രീദേവിക്ക് നാടെങ്ങും മയക്കുമരുന്നിന്റെ വൻ നെറ്റ്വർക്ക് ആണ് ഉള്ളത് ..മയക്കുമരുന്നിന്റെ സൂപ്പർമാർക്കറ്റ് എന്നാണ് ഇവർ കഞ്ചാവ് വിൽപനക്കാർക്കിടയിൽ അറിയപ്പെടുന്നത് തന്നെ
ഇപ്പോൾ ആറു കിലോ കഞ്ചാവുമായാണ് കഞ്ചാവ് റാണി പിടിയിലായത് . കഴിഞ്ഞ ഒന്നര വർഷമായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വിതരണവും വില്പനയും നടത്തി വരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു
ഈ സൂപ്പർമാർക്കറ്റിന്റെ ബ്രാഞ്ചുകൾ ജില്ലയുടെ പല ഭാഗത്തുമുണ്ടെന്നാണ് സൂചന.ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധ്യര്യത്തിൽ നൈറ്റിക്കുള്ളിൽ നിരവധി പോക്കറ്റുകൾ സജ്ജമാക്കി അതിനകത്ത് കഞ്ചാവും മയക്കുമരുന്നും സൂക്ഷിച്ച് വിൽപന നടത്തുന്ന പലരും കഞ്ചാവ് റാണിയുടെ സംഘത്തിലുണ്ടെന്ന് എക്സൈസ് അധികൃതർ പറയുന്നു.
പരിശോധിക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത തരത്തിൽ നൈറ്റിക്കകത്ത് ഒളിപ്പിച്ചുവസിച്ചാണ് ഇവർ മയക്കുമരുന്ന് വിൽക്കുന്നത് .. ഈ സംഘങ്ങളിലെ സ്ത്രീകൾ പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണത്തിലാണ്. എങ്കിലും ഇവരെ പിടികൂടാൻ കഴിയുന്നില്ല ...തമിഴ്നാട്ടിൽനിന്ന് കഞ്ചാവിന് പുറമെ നിസാര വിലയ്ക്ക് പുകയില ഉത്പന്നങ്ങളും ഇവർ വിൽപ്പന നടത്തുന്നുണ്ട്. തമിഴ് നാട്ടിൽനിന്നും പുകയില ഉൽപ്പന്നങ്ങൾ ട്രെയിൻ മാർഗം തൃശൂരിലെത്തിച്ച് വിൽപന നടത്തുന്നത്
ചില സ്ത്രീകൾ കഞ്ചാവ് വയറ്റിൽ വെച്ചു കെട്ടി ഗർഭിണി ചമഞ്ഞ് വിൽപനക്കിറങ്ങുന്നുണ്ട്.ഇവരെയൊന്നും പരിശോധിക്കുക എളുപ്പമല്ല ...കഴിഞ്ഞ ഒന്നര വർഷമായി തമിഴ്നാട്ടിൽനിന്നു കഞ്ചാവ് കൊണ്ടുവന്ന് കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വിതരണവും വില്പനയും നടത്തി വരികയായിരുന്നു പിടിയിലായ ശ്രീദേവിയെന്ന് പോലീസ് പറഞ്ഞു.
പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു മാസമായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. പത്തിലേറെ തവണ ഇവർ തമിഴ്നാട്ടിൽനിന്നും കഞ്ചാവ് നാട്ടിൽകൊണ്ടുവന്ന് വിൽപ്പന നടത്തിയിട്ടുണ്ട്.. നീലച്ചടയൻ വിഭാഗത്തിൽപ്പെട്ട കഞ്ചാവാണ് കൊണ്ടുവരുന്നത്.
ഇപ്പോൾ പോലീസ് പിടിച്ചെടുത്ത ആറുകിലോ കഞ്ചാവിന് പൊതുമാർക്കറ്റിൽ ആറ് ലക്ഷത്തോളം രൂപ വിലവരും. തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവുമായി വരുന്ന ഇവർ പിന്നീട് വീട്ടിലെത്തി ചെറിയ ചെറിയ പാക്കറ്റുകൾ ആക്കി മാറ്റിയാണ് വിതരണത്തിനും വില്പനയ്ക്കും തയാറാക്കുന്നത്.
കുന്നംകുളം മേഖല കേന്ദ്രീകരിച്ച് ഒട്ടേറെപ്പേർ ഇവരുടെ കീഴിൽ ഏജൻസികളായും വിതരണക്കാരായും പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. കുന്നംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ എൻജിനീയറിംഗ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. വൻതോതിൽ മേഖലയിൽ കഞ്ചാവ് വില്പന നടക്കുന്നുവെന്ന അന്വേഷണത്തിനൊടുവിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതിൽ സ്ത്രീകളെ ഉപയോഗിച്ചും വലിയ തോതിൽ കഞ്ചാവ് കടത്ത് നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു അന്വേഷണം
സത്രീകൾ മയക്കുമരുന്ന് വിൽപനയ്ക്ക് ഇറങ്ങുന്നത് തൃശൂരിൽ വ്യാപകമാകുന്നുണ്ട്. കാരിയർമാരായി മിക്കവാറും ഇവരുടെ ആണ്മക്കളും ഇവർക്കൊപ്പമുണ്ട് . കുന്നംകുളം മേഖല കേന്ദ്രീകരിച്ച് ഒട്ടേറെപ്പേർ ശ്രീദേവിക്കു കീഴിൽ ഏജൻസികളായും വിതരണക്കാരായും പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.
കുന്നംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ എൻജിനീയറിംഗ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
വൻതോതിൽ മേഖലയിൽ കഞ്ചാവ് വില്പന നടക്കുന്നുവെന്ന അന്വേഷണത്തിനൊടുവിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതിൽ സ്ത്രീകളെ ഉപയോഗിച്ചും വലിയ തോതിൽ കഞ്ചാവ് കടത്ത് നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു അന്വേഷണം.
രണ്ടുകിലോ വീതം മൂന്നു പാക്കുകൾ ആക്കിയാണ് കഞ്ചാവ് ബാഗിനുള്ളിൽ ഒളിപ്പിച്ച് ഇവർ കടത്തിയിരുന്നത്. കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ കുന്നംകുളം സിഐ കെ. ജി. സുരേഷ് എസ്ഐ യു.കെ. ഷാജഹാൻ ജില്ലാ സ്പെഷൽ സ്ക്വാഡ് എഎസ്ഐ രാകേഷ്, പോലീസ് ഓഫീസർമാരായ മെൽവിൻ, നിബു, ഷിബിൻ, വനിത പോലീസ് ഓഫിസർമാരായ ഗീത, ജാൻസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























