കുട്ടി സഖാക്കൻമാർ കടക്ക് പുറത്ത് ; പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബുംതാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി; അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സിപിഎം പുറത്താക്കും

പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബുംതാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും, നോട്ടീസുകളും, ബാനറുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സി.പി.ഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടേതാണ്.
ഇതോടെ യു.എ.പി.എ ചുമത്തി റിമാന്‍ഡ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സിപിഎം ഉടനെ പുറത്താക്കും.
മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതല്‍ പേര്‍ ആകൃഷ്ടരായോ എന്നു ആഴത്തില്‍ പരിശോധിക്കാനും പാര്‍ട്ടി ഒരുങ്ങുകയാണ്. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കും. മാവോ ആശയക്കാര്‍ വേറെയും പാര്‍ട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകള്‍. അതുകൊണ്ടുതന്നെ വഴിതെറ്റിയ സഖാക്കളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തും.
ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണ്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതു വലിയ വീഴ്ചയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സി.പി.എം ബന്ധം ഇവര്‍ ദുരുപയോഗം ചെയ്തതായും പാര്‍ട്ടി കണ്ടെത്തി. എന്നാൽ ഇവരുടെ മേല്‍ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുന്നില്ല.
വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുന്‍പ് പി.ബി അംഗമായ എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തില്‍ ഇടപെട്ടതിനെതിരെ സി.പി.എമ്മില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണാക്ഷേപം.
അലന്‍ ഷുഹൈബുംതാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് എന്നും കോടതി പറഞ്ഞു. താഹയുടേയും അലന്റേയും ജാമ്യം നിഷേധിച്ച് കൊണ്ടുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും. വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്ബോള്‍ ജാമ്യം നല്‍കുന്നത് ഇപ്പോള്‍ ഉചിതമാകില്ല എന്നതാണ് കരുതുന്നതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാവോയിസ്റ്റ് കേസില്‍ അലനും താഹയ്ക്കും എതിരായ യു.എ.പി.എ നിലനിര്‍ത്താന്‍ പോലീസ് തീരുമാനിച്ചതോടെ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാഴായെന്നാണ് ആരോപണം ഉയരുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേസ് പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്.
മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ യു.എ.പി.എ നിലനില്‍ക്കുമെന്ന് പോലീസും പ്രോസിക്യൂഷനും കോടതിയില്‍ നിലപാട് എടുത്തതോടെ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ഇന്ന് രംഗത്തെത്തുകയും ചെയ്തു. യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം സെക്രട്ടറിയേറ്റ് നേരത്ത തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha


























