പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസ്; സഫീറിനും കോണ്‍സ്റ്റബിള്‍ ഗോകുലിനും ജാമ്യം; ഉത്തര താക്കോല്‍ പ്രതികള്‍ക്ക് കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

പി.എസ്.സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന നാലാം പ്രതി സഫീറിനും അഞ്ചാം പ്രതി കോണ്‍സ്റ്റബിള്‍ ഗോകുലിനും ജാമ്യം അനുവദിച്ചു. 10 വര്‍ഷം വരെ ശിക്ഷിക്കാവുന്ന കുറ്റം ആരോപിക്കുന്ന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം അന്വേഷണ ഉദ്യാഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 167 (2) (ii) പ്രകാരമാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് രണ്ടു പ്രതികളും ജാമ്യ ബോണ്ട് ഹാജരാക്കുന്ന മുറക്ക് വിട്ടയക്കാന്‍ ഉത്തരവിട്ടത്. 25,000 രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും കോടതിയില്‍ ബോണ്ടായി ഹാജരാക്കണം. അന്തിമ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച്ഹാജരാക്കും വരെ എല്ലാ ശനിയാഴ്ചയും പകല്‍ 9 നും 11നും ഇടക്കുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. തെളിവുകള്‍ നശിപ്പിക്കരുത്. പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ ഇറങ്ങുന്നതിന്റെ പിറ്റേന്ന് കോടതിയില്‍ കെട്ടി വയ്ക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കുമെന്നും ജാമ്യ ഉത്തരവില്‍ സിജെഎം. റ്റി.പി. പ്രഭാഷ് ലാല്‍ വ്യക്തമാക്കി.
അതേ സമയം മുഴുവന്‍ ചോദ്യങ്ങളുടെയും ശരി ഉത്തരങ്ങളടങ്ങിയ ഒറ്റഷീറ്റിലുള്ള ഉത്തര താക്കോല്‍ സംസ്‌കൃത കോളേജ് കാമ്പസിലിരുന്ന സഫീറിനും കോണ്‍സ്റ്റബിള്‍ ഗോകുലിനും എത്തിച്ചു കൊടുത്ത ഉന്നതരെ ഒഴിവാക്കി അന്വേഷണം അവസാനിപ്പിച്ച് നിലവിലെ 6 പ്രതികളെ മാത്രം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ െ്രെകം ബ്രാഞ്ച് അണിയറ നീക്കം തുടങ്ങി. ഉത്തര കീ ഉപയോഗിച്ചാണ് പരീക്ഷ തുടങ്ങി 20 മിനിറ്റിനകം ശരിയുത്തരങ്ങള്‍ ടെക്സ്റ്റ് മെസേജായി പരീക്ഷാ ഹാളിലിരുന്ന ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും സഫീര്‍ അയച്ചുകൊടുത്തത്. പ്രതികള്‍ സിമ്മും മൊബൈലും നശിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് സന്ദേശങ്ങള്‍ റിട്രീവ് ചെയ്‌തെടുത്തിട്ടുണ്ട്. ഗൂഡാലോചനക്ക് വകുപ്പ് 120 ബി ചേര്‍ത്തെങ്കിലും ഉത്തര കീ കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ കുറ്റപത്രം കോടതിയിലെത്തിയാല്‍ ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ പഴുതിലൂടെ നിലവിലുള്ള 6 പ്രതികളും ശിക്ഷയില്‍ കലാശിക്കാതെ രക്ഷപ്പെടുമെന്നും അഡ്വ.നെയ്യാറ്റിന്‍കര. പി. നാഗരാജ് അഭിപ്രായപ്പെട്ടു. അതേ സമയം കോടതിയില്‍ കീഴടങ്ങിയ ആറാം പ്രതി പ്രവീണിനെ നാമമാത്രമായി കസ്റ്റഡിയില്‍ വാങ്ങി തിര്യെ കോടതിയില്‍ ഹാജരാക്കി അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് മേല്‍ സമ്മര്‍ദ്ദം ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഹരികൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. 94 എസ് എം എസ് ഉത്തരങ്ങള്‍ ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ വഴി പരീക്ഷാ കേന്ദ്രത്തില്‍ പ്രതികള്‍ക്ക് ലഭിച്ചതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത് , നസീം , പ്രണവ് , സഫീര്‍ , ഗോകുല്‍ എന്നിവരെ ചോദ്യം ചെയ്ത് പ്രതികള്‍ കൃത്യത്തിനുപയോഗിച്ച തൊണ്ടിമുതലായ മൊബൈല്‍ ഫോണുകള്‍ , ബ്ലൂ റ്റൂത്ത് വാച്ചുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളടക്കമുള്ളവ വീണ്ടെടുക്കാനായും ഉത്തരം നല്‍കിയ സ്വകാര്യ കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകരടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായും ഉത്തരങ്ങളുടെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനായും മറ്റും െ്രെകം ബ്രാഞ്ച് കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയത്. എന്നാല്‍ നിലവിലുള്ള 5 പ്രതികളല്ലാതെ മറ്റാരെയും െ്രെകം ബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനായി അഡീഷണല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. നസീമും ശിവരജിത്തും മൊബൈല്‍ ഫോണുകള്‍ മൂന്നാറില്‍ ഒളിവില്‍ കഴിയവേ ഉപേക്ഷിച്ചതായാണ് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി ബി ഐ അന്വേഷണത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തൊണ്ടിമുതല്‍ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി ബി ഐ ക്ക് കേസ് വിടാതിരിക്കാനാണ് ക്രൈംബ്രാഞ്ച് ഇപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരനായ ശിവരഞ്ജിത്ത് , രണ്ടാം റാങ്ക് നേടിയ പ്രണവ്, ഇരുപത്തിയൊന്നാം റാങ്കുകാരനായ നസീം , പ്രണവിന്റെ അയല്‍വാസി സഫീര്‍ , ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി പരീക്ഷാ ഹാളിനുള്ളില്‍ 3 പ്രതികള്‍ക്കും അയച്ചു കൊടുത്ത പോലീസ് കോണ്‍സ്റ്റബിള്‍ ഗോകുല്‍ തുടങ്ങിയവര്‍ക്കെതിരെ െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 420 ( വഞ്ചന ) ,120 ബി ( ക്രിമിനല്‍ ഗൂഢാലോചന ) , 109 (കുറ്റകൃത്യത്തിന്‌പ്രേരണ നല്‍കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആഗസ്റ്റ് 8 നാണ് സംഭവത്തില്‍ െ്രെകം ബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
സഫീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സഫീറും കൂട്ടു പ്രതിയായ പ്രണവും കോണ്‍സ്റ്റബിള്‍ ഗോകുലും വിചാരണ കോടതിയില്‍ കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ആറാം പ്രതി മുണ്ടക്കയം സ്വദേശി പ്രവീണ്‍ സിജെഎം കോടതിയില്‍ കീഴടങ്ങിയത്. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും അഭിഭാഷകന്‍ മുഖേനയാണ് പ്രവീണ്‍ കോടതിയില്‍ കീഴടങ്ങിയത്. നിലവിലെ പ്രതികള്‍ക്ക് വിചാരണയില്‍ ഊരിപ്പോകാനുള്ള പഴുതുകളിട്ടാണ് കുറ്റപത്രം തയ്യാറാവുന്നത്.
https://www.facebook.com/Malayalivartha


























