കാക്കിയിട്ട് ഉന്നത ഉദ്യോഗസ്ഥരെ വരെ പറ്റിച്ച് രണ്ട് കോടിയിലധികം രൂപയുടെ വായ്പയെടുത്ത വ്യാജ ഐ.പി.എസുകാരന്‍ വലയിലായി
കാക്കിയിട്ട് ഉന്നത ഉദ്യോഗസ്ഥരെ വരെ പറ്റിച്ച് രണ്ട് കോടിയിലധികം രൂപയുടെ വായ്പയെടുത്ത വ്യാജ ഐ.പി.എസുകാരന്‍ വലയിലായി. തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമളയുടെ മകന്‍ വിപിന്‍ കാര്‍ത്തിക്കാണ് (29) അറസ്റ്റിലായത്. അമ്മയും മകനും ചേര്‍ന്നാണ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പൊലീസ് കണ്ടെത്തിയതോടെ അമ്മ അറസ്റ്റിലാവുകയും മകന്‍ ഒളിവില്‍ പോവുകയും ആയിരുന്നു. പാലക്കാട് ചിറ്റൂരില്‍ നിന്നാണ് വിപിനെ പിടികൂടിയത്. വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയതിന് വിപിനെതിരെ കേസെടത്തിട്ടുണ്ട്. പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന് കൈമാറി. ഗുരുവായൂര്‍ പൊലീസ് ചോദ്യം ചെയ്തവരകയാണ്.
തട്ടിപ്പില്‍ അമ്മയ്ക്കാണോ, മകനാണോ കൂടുതല്‍ കഴിവ് എന്ന് ആരും സംശയിക്കുന്ന തരത്തിലാണ് ഇരുവരും കാര്യങ്ങള്‍ ചെയ്തത്. മകന്‍ ഐ.പി.എസ് കുപ്പായമിട്ടാണ് തട്ടിപ്പ് നടത്തിയതെങ്കില്‍ അമ്മ അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി അഭിനയിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചതിന് പിന്നാലെ , വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തത്. വിവിധ ബാങ്കുകളില്‍ നിന്നായി രണ്ട് പേരും രണ്ട്‌കോടിയോളം രൂപ വായ്പ എടുത്തിട്ടുണ്ട്. പണം കൊണ്ട് 12ലധികം ആഢംബര കാറുകള്‍ വാങങി മറിച്ചുവിററു.
ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ ഐപിഎസ് ഓഫീസറാണെന്നാണ് വിപിന്‍ പറഞ്ഞിരുന്നത്. സംശയം തോന്നിയ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വ്യാജനാണെന്ന് മനസ്സിലാക്കി, നിരീക്ഷിച്ചുവരുകയായിരുന്നു. അതിനിടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജര്‍ക്ക് സംശയം തോന്നിയതോടെയാണ് ഇരുവരും വലയിലായത്. മാനേജരുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചരുളഴിഞ്ഞത്. ഇൗ ബാങ്കില്‍ നിന്ന് രണ്ടുപേരും രണ്ട് കാറുകള്‍ക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തത്. ബാങ്ക് മാനേജരും കൊല്ലം സ്വദേശിയുമായ സുധാദേവിയില്‍ നിന്ന് 97 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. അതിലും അന്വേഷണം നടന്നുവരുകയാണ്. വിപിനു കാന്‍സറാണെന്നും ചികില്‍സയ്ക്കു പണം തികയുന്നില്ലെന്നും പറഞ്ഞാണു പല തവണയായി ഇതു കൈക്കലാക്കിയത്. കഴഞഞ ഒന്നര വര്‍ഷത്തിനിടെയാണ് തട്ടിപ്പ് നടത്തിയത്.
ശ്യാമളയ്ക്കും വിപിനും ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുകളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. ഓരോ ബാങ്കിന്റെയും വ്യാജ സ്‌റ്റേറ്റ്‌മെന്റുകള്‍ ഇരുവരും തയ്യാറാക്കിയിരന്നു. എടുത്ത വായ്പ തിരിച്ചടച്ചെന്ന് കാണിക്കാനാണ് രേഖകള്‍ വ്യാജമായി തയ്യാറാക്കിയത്. മിനിമം ബാലന്‍സ് അഞ്ചുലക്ഷം രൂപയുണ്ടെന്ന് കാണിക്കുകയും ചെയ്യും. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളും ഗുരുവായൂര്‍ താമരയൂരില്‍ ഫഌറ്റുമുണ്ട്. ഫഌറ്റിലെ വിലാസത്തിലുള്ള ആധാര്‍ നല്‍കിയാണ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. തലശേരിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തില്‍ പ്യൂണായിരുന്ന ശ്യാമള, മേലധികാരിയുടെ ഒപ്പും സീലും ഉപയോഗിച്ച് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha