കേട്ടാൽ അറയ്ക്കുന്ന തെറി ; പോരാത്തതിന് മർദനവും; നിയമസഭാ വളപ്പിൽ പോലീസ് ഉദ്യോഗസ്ഥയുടെ ആക്രമണം; ക്യാമറമാന് പരിക്കേറ്റു; മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് സഹപ്രവർത്തകർ

നിയമസഭാ അങ്കണത്തിൽ പോലിസ്ക്കാരിയുടെ അസഭ്യപ്പെരുമഴയും ആക്രമണവും. ജയ്‌ഹിന്ദ് ചാനലിന്റെ ക്യാമറാമാനെ വനിതാ പോലീസ് ഉദ്യോഗസ്ഥ ആക്രമിച്ച് ആശുപത്രിയിലാക്കി. നിയമസഭാ പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ജയ്‌ഹിന്ദ് ടി.വി ക്യാമറമാന് നേരെ വനിതാ പോലീസ് കോണ്‍സ്റ്റബിൾ കയ്യേറ്റം നടത്തുകയുണ്ടായി. യാതൊരു തരത്തിലുള്ള പ്രകോപനങ്ങളും ഇല്ലാതെയായിരുന്നു വനിതാ പോലീസിന്റെ കയ്യേറ്റഅരങ്ങേറിയത്. അസഭ്യ വര്‍ഷവുമായി എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്യാമറ മാനെ മര്‍ദ്ദിച്ചു. മര്‍ദ്ദിക്കുക മാത്രമല്ല ക്യാമറ ഉള്‍പ്പടെയുള്ള ഉപകരങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ഉപകരണങ്ങള്‍ തകര്‍ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ''നീ എടടാ എട്'' എന്ന് ആക്രോശിക്കുകയും പിന്നാലെ മർദനം അഴിച്ച് വിടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കും സ്‌പീക്കര്‍ക്കും പരാതി നല്‍കുകയുണ്ടായി. അസഭയം പറയുന്നതിനിടെ സഹപ്രവര്‍ത്തകര്‍ എത്തി ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമികുനുണ്ടായിരുന്നു. എന്നാൽ അത് വക വയ്‌ക്കാതെ വീണ്ടും ആക്രമണം തുടരുകയായിരുന്നു.
.മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവഷിക ദിനാചരണ പരുപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധുയപ്രവർത്തകന് നേരെയായിരുന്നു പോലീസ്ക്കാരിയുടെ അതിക്രമം. ചരമവഷിക ദിനാചരണ പരുപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. യാതൊരു പ്രകോപണവുമില്ലാതെയാണ് വനിതാ പോലീസിന്റെ കയ്യേറ്റം. എന്നാൽ ഈ സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ അദ്ദേഹം .മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും പറയുകയുണ്ടായി.
നിയമസഭാ നടപടി ക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമപ്രവര്‍ത്തകര്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പണിയെടുക്കുന്നവരാണ് അവര്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന്റേതാണ്. അതിന് നേതൃത്വം നല്‍കേണ്ട പൊലീസ് തന്നെ ആക്രമിക്കുന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇക്കാര്യം സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.മർദനത്തിൽ പരുക്കേറ്റ ക്യാമറാമാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മ്യൂസിയം സ്റ്റേഷനിലും, മുഖ്യമന്ത്രിയ്ക്കും, നിയമസഭാ സ്‌പീകർക്കും പരാതി നൽകി. അക്രമത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ ഘടകവും പ്രതിഷേധം അറിയിച്ചു.
ക്യാമറ മാനെ ആക്രമിച്ചതും കയ്യേറ്റം ചെയ്തതും ചീത്ത വിളിച്ചതും വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി എന്ന വനിതാ ഉദ്യോഗസ്ഥയാണ് . കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകർ പറയുകയുണ്ടായി. അതേ സമയം നിയമ സഭ അംഗണത്തിൽ നടന്ന ഈ കയ്യേറ്റം വീണ്ടും പ്രതിരോധത്തിലാക്കുകയുമാണ്. സംഭവത്തിന്റെ വീഡിയോയും പ്രചരിച്ച് കഴിഞ്ഞിരിക്കുകയാണ്. ആക്രോശത്തോടെ പാഞ്ഞ് എടുക്കുന്നതും വിരട്ടുന്നതും തെറി വിളി നടത്തുന്നത്തുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. എന്നാൽ വാഹനം റോഡരികില്‍ നിര്‍ത്തി ക്യാമറ പുറത്തെടുക്കുന്നതിനിടയിലാണ് സംഭവം നടന്നത് . വാഹനം ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാണ് വനിതാ കോണ്‍സ്റ്റബിള്‍ സ്ഥലത്തെത്തിയതെന്നും . തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ ജയ്ഹിന്ദ് ടിവി ക്യാമറാന്‍ ബിബിന്‍ കുമാറിന്റെ മുഖത്ത് അടിക്കുകയുമായിരുന്നുവെന്നും പറയുന്നു. വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
https://www.facebook.com/Malayalivartha



























