പന്ത്രണ്ടുകാരിയെ പിച്ചിചീന്തിയ കോഴിവെട്ടുകാരന്റെയും കൂട്ടുകാരുടെയും കഥ ഇനി മറ്റൊരു വഴിക്ക്; പെൺകുട്ടിയെ പീഡിപ്പിക്കാനുമുള്ള അവസരം ഒരുക്കി നൽകിയതും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിലും വർഷക്കും ബിപിനും പങ്ക്; അഞ്ചു മാസം നീണ്ട ദാമ്പത്യം ജയിൽ അറകളിലേക്ക്

കൊച്ചിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിൽ അറസ്റ്റിലായ ദമ്പതികളുടെ അഞ്ചു മാസം നീണ്ട ദാമ്പത്യം ജയിൽ അറകളിലേക്ക്. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ നഗ്‌ന ചിത്രങ്ങൾ പകർത്തിയതിന് പോക്‌സോ കേസിൽ അറസ്റ്റിലായ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു മാസം മാത്രം.
കേസിൽ ഇപ്പോൾ റിമാൻഡിലുള്ള വർഷയ്ക്ക് പത്തൊൻപത് വയസ് മാത്രമാണ് പ്രായം. ബിപിനു ഇരുപത്തിയഞ്ചു വയസുമാത്രം പ്രായവും. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ ഇവർ ചെയ്ത ക്രിമിനൽ കുറ്റം വടുതലക്കാറീ ഞെട്ടിക്കുകയാണ്.
കഴിഞ്ഞ ജൂണിലായിരുന്നു കേസിനു ആസ്പദമായ സംഭവങ്ങൾ നടന്നത്. ബിപിൻ നടത്തുന്ന ചിക്കൻ സെന്ററിലെ ജീവനക്കാരനായ ലിതിൻ പന്ത്രണ്ടുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് മുതലെടുത്ത് ലിതിനു പെൺകുട്ടിയെ പീഡിപ്പിക്കാനുമുള്ള അവസരം ഒരുക്കി നൽകിയതും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിലും വർഷക്കും ബിപിനും പങ്കുണ്ട്.
ഇവരുടെ വീട്ടിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും പോസ്‌ക്കോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിബിനും വര്‍ഷയും സഹായിയായ ലിതിനെ കൊണ്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ദൃശ്യങ്ങള്‍ ഇരുവരും ചേര്‍ന്ന് ഫോണില്‍ പകര്‍ത്തി. സംഭവത്തെ തുടര്‍ന്ന് ഒന്നാം പ്രതി ലിതിന്‍ ഒളിവില്‍ പോയിരുന്നു. പൊലീസിനെ വെട്ടിച്ച് വീട്ടിൽനിന്ന് കടന്നുകളയാൻ ബിബിൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ലിതിൻ പോക്സോ കോടതിയിൽ കീഴടങ്ങിയിരുന്നു. മൂവരും ഇപ്പോൾ റിമാൻഡിലാണ്.
വടുതല സ്വദേശികൾ തന്നെയാണ് ബിപിനും വർഷയും. ബിപിൻ വിവിധ ചിക്കൻ സെന്ററുകളിൽ ജീവനക്കാരനായിരുന്നു. വർഷ പഠിച്ചു കൊണ്ടിരിക്കെയാണ് ബിപിനുമായി പ്രണയം തുടങ്ങുന്നത്. വർഷയുമായി പ്രണയം തുടങ്ങിയതോടെയാണ് ബിപിൻ ചിക്കൻ സെന്റർ സ്വന്തമായി തുടങ്ങിയത്. ബിപിനും വർഷയുമായുള്ള പ്രണയം പൂത്തുലഞ്ഞത് ലിതിൻ വഴിയായിരുന്നു. ഇവർക്ക് എല്ലാ വിധ ഒത്താശയും ചെയ്തത് ലിതിനായിരുന്നു. അതുകൊണ്ടാണ് ലിപിന് പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള എല്ലാ സഹായവും വർഷ ഒരുക്കി നൽകിയത്.
ബിപിനും വർഷയുമായി പെൺകുട്ടിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് ലിതിൻ മുതലെടുത്തത്. ലിതിൻ പെൺകുട്ടിയെ പീഡിപ്പിച്ച വിവരം ബിപിനും വർഷയും അറിഞ്ഞതോടെയാണ് ഇവരും കുറ്റകൃത്യങ്ങളിൽ പങ്കാളിയായത്. പീഡനം നടത്തുമ്പോൾ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഇവർ തീരുമാനിച്ചു. പെൺകുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടിയാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെയാണ് ഇവർ പെൺകുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്തതും. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബിബിനും വർഷയും ചേർന്ന് പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പെൺകുട്ടിയെ കാണിച്ചാണ് വീണ്ടും വീണ്ടും നഗ്‌ന ദൃശ്യങ്ങൾ ഇവർ പകർത്തിയത്. ലിതിൻ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ദൃശ്യങ്ങളും ഇവർ മൊബൈൽ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇവർ വീണ്ടും പെൺകുട്ടിയോട് നഗ്‌ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. ഇതോടെയാണ് പെൺകുട്ടി കാര്യങ്ങൾ വീട്ടിൽ പറഞ്ഞത്.
ഇതോടെ മാതാപിതാക്കൾ വിവരം നോർത്ത് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ബിബിനെയും വർഷയെയും വടുതലയിലുള്ള വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒപ്പം പീഡിപ്പിച്ച ലിതിനും അറസ്റ്റിലായി. ഇവർ എന്തിനാണ് ദൃശ്യങ്ങൾ പകർത്തി സ്വന്തം ഫോണിൽ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മൂവരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഇവർ ഒരുങ്ങുന്നത്. നഗ്‌ന ചിത്രങ്ങൾ സെക്‌സ് സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നവർ ആണോ എന്നറിയാനാണ് ഈ കാര്യത്തിൽ അന്വേഷണം നടത്തുന്നത്.
പെൺകുട്ടിയുടെ ചിത്രങ്ങൾ ഏതെങ്കിലും വെബ്‌സൈറ്റിന് ഇവർ നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡന ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ച നിലയിലാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും
കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഇന്നലെയാണ് തീരുമാനിച്ചത്. അതിന് ശേഷവും ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകളുണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസും സാമൂഹ്യനീതി വകുപ്പും യോജിച്ചാണ് ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത്.
എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























