Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ ആദ്യ മുസ്ലിം പള്ളിയിലെ കട്ടളയും കല്ലുകളും ഹൈന്ദവന്റേത് ആ മുസ്ലിം പള്ളി ഹൈന്ദവരുടെ ദാനം മുഹമ്മദ് അലി സഖാഫിയുടെ വെളിപ്പെടുത്തലിൽ കൈയടിച്ച് ലോകം !

17 NOVEMBER 2019 02:51 PM IST
മലയാളി വാര്‍ത്ത
ആറ് ഏക്കര്‍ 56 സെന്റ് സ്ഥലം മുസ്ലീംഗങ്ങള്‍ക്ക് ആദ്യമായി പള്ളിപണിയാനായി നല്‍കിയത് ഹൈന്ദവ സഹോദരങ്ങളാണ് എന്ന മുസ്ലിംമത പ്രഭാഷകനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗംവുമായ മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. കേരളം എത്രത്തോളം മത സൗഹാര്‍ദ പരമാണ് എന്ന് തെളിയിക്കുന്ന ഒരു സംഭവമായാണ് ഇതിനെ വരച്ചുകാട്ടപ്പെടുന്നത്. നേമത്ത് നടത്തിയ നബിദിന സന്ദേശ പ്രസംഗത്തിലാണ് മുള്ളൂര്‍ക്കര സഖാഫി ഇത്തരത്തില്‍ പ്രസംഗിച്ചത്. സഖാഫിയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇന്ത്യയില്‍ ആദ്യമായി മുസ്ലിംഗങ്ങള്‍ക്ക് പള്ളിയുണ്ടാക്കാന്‍ സൗകര്യം നല്‍കിയത് ഹൈന്ദവ സഹോദരങ്ങളാണ്. ചേരമാന്‍പെരുമാളിന്റെ പിന്‍ഗാമിയായ ഹൈന്ദവ രാജാവാണ് ആദ്യപള്ളിയുണ്ടാക്കാന്‍ മുസ്ലിംങ്ങള്‍ക്ക് കൊടുങ്ങല്ലൂരില്‍ സ്ഥലം നല്‍കിയത്. ആറ് ഏക്കര്‍ 56സെന്റ് സ്ഥലമാണ് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മുസ്ലിംങ്ങള്‍ക്ക് പള്ളിയുണ്ടാക്കാന്‍ നല്‍കിയത്. സൗദിയിനിന്നുവന്ന 14അംഗ അറബികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അന്ന് രാജാവ് ഇത്തരത്തില്‍ സ്ഥലം കൈമാറിയതെന്നുംമാണ്. മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

സഖാഫിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ പറയാം

കേരളത്തില്‍ മുസ്ലിംങ്ങള്‍ക്ക് പല സഹായങ്ങളും ചെയ്തു തന്നതും ഹൈന്ദവ സമുദായക്കാരാണെന്നും ഇതിനാല്‍ നിലവില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ റിട്ട് സമര്‍പ്പിക്കാതെ മിണ്ടാതിരിക്കുന്നതാണ് ഉചിതം. 1956ന് ശേഷമാണ് ഗള്‍ഫുനാടുകളില്‍ പെട്രോള്‍ കണ്ടെത്തുന്നത്. അതുവരെ അവിടങ്ങളിലെല്ലാം ഏറെ കഷ്ടപ്പാടായിരുന്നു. അറബികള്‍ ഈത്തപ്പഴവും, ഉണക്ക മീനുമായി കഷ്ടിച്ചു ജീവിക്കുന്നവരായിരുന്നു.

ആ കാലത്താണ് മുസ്ലിംമത പ്രബോധനത്തിനുവേണ്ടി 13അറബികള്‍ കേരളത്തിലെത്തുന്നത്. അന്നാണ് അറബികള്‍ ചേരമാന്‍ പെരുമാളിന്റെ പിന്‍ഗാമിയായ ഹൈന്ദവ രാജാവിനോട് പള്ളിയുണ്ടാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്. തങ്ങളുടെ കയ്യില്‍ ഇതിനുള്ള പണമില്ലെന്നും സംഘം രാജാവിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ രാജാവ് കൊട്ടാരത്തില്‍ ഹൈന്ദവരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. എന്നിട്ട് ചോദിച്ചു. മക്കത്തുനിന്നും വന്ന മുസ്ലിംങ്ങള്‍ക്ക് ഇവിടെ പള്ളിനിര്‍മ്മിക്കാന്‍ സഹായംഅഭ്യര്‍ത്ഥിച്ചിട്ടുണ്ട്, ഇതിനുവേണ്ടി നമുക്ക് സഹായിക്കേണ്ടതുണ്ടെന്നും രാജാവ് പറഞ്ഞതോടെ ഒരു ഹൈന്ദവ സഹോദരന്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു. രാജാവെ പള്ളിയുണ്ടാക്കാന്‍ നമ്മള്‍ പണം എടുക്കേണ്ട ആവശ്യമൊന്നുമില്ല.

കൊടുങ്ങല്ലൂര്‍ ക്ഷേത്ര നഗരിയില്‍ അവിടെ ഒരു കാളിക്ഷേത്രം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആവശ്യമായ നിര്‍മ്മാണ സാമഗ്രികളെല്ലാം തെയ്യാറാക്കിവെച്ചിട്ടുണ്ട്. കല്ലുകള്‍വെട്ടിവെച്ചു, കട്ടിലകള്‍ ഉള്‍പ്പെടെ മുഴുവന്‍ വസ്തുക്കളും ഉണ്ടെന്നും പറഞ്ഞു. രാജാവ് പറയുകയാണെങ്കില്‍ ഈ സാധനസാമഗ്രികളെല്ലാം നമുക്ക് പള്ളിയുണ്ടാക്കാന്‍ കൈമാറാമെന്നും ഈ ഹൈന്ദവ സഹോദരന്‍ യോഗത്തില്‍ എഴുന്നേറ്റ് നിന്നു പറയുകയായിരുന്നു.ഉടന്‍ തന്നെ രാജാവ് മുസ്ലിങ്ങളോട് ചോദിച്ചു. ക്ഷേത്രത്തിന് വേണ്ടിയുണ്ടാക്കിയ ഇവ സ്വീകരിക്കാന്‍ നിങ്ങള്‍ തെയ്യാറാണോയെന്ന്. സ്വീകരിക്കാന്‍ തെയ്യാറാണെന്ന് മുസ്ലിംങ്ങള്‍ പറഞ്ഞതോടെയാണ് രാജ്യത്തെ ആദ്യ പള്ളി കെടുങ്ങല്ലൂരില്‍ പണിതത്. കൊടുങ്ങല്ലൂര്‍ പള്ളിയുടെ കട്ടലകള്‍ അമ്ബലത്തിന്റെ കട്ടലയാണ്. പള്ളി പണിതുയര്‍ത്തിയ കല്ലുകളും അമ്ബലത്തിന്റേതാണെന്നും മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി തന്റെ പ്രസംഗത്തില്‍ പറയുന്നു.

ഇത്തരത്തിലൊക്കെ മുന്‍കലങ്ങളില്‍നടന്നിട്ടുള്ളതിനാല്‍ തന്നെ നിലവില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ ചെറിയ വിട്ടുവീഴ്ച്ചകള്‍ ചെയ്താല്‍ മതി. കോടതി പറഞ്ഞത് കേട്ട് വെപ്രാളപ്പെടേണ്ടതില്ല. നെഞ്ചത്തടിച്ച് അതിന് പുനഃപരിശാധനക്ക് റിട്ട് സമര്‍പ്പിക്കേണ്ട ആവശ്യവുമില്ല. അതങ്ങ് വിട്ടുകൊടുത്താല്‍ മതിയെന്നും മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി പറയുന്നു. എന്നാല്‍ തിരിച്ച് ഹൈന്ദവരെയും സാമ്ബത്തികമായി മുസ്ലിംങ്ങള്‍ സഹായിച്ചതും പറയാനുണ്ടാകും. നേര്‍ച്ചകളും മറ്റുമായി അങ്ങോട്ടും കൊടുത്തത് എല്ലാവര്‍ക്കും പറയാനുണ്ടാകും.

14അറബികള്‍ ഇസ്ലാമത പ്രചരണത്തിനായി സൗദിയില്‍നിന്നും കേരളത്തിലെത്തിയപ്പോള്‍ അതില്‍ 12പുരുഷന്മാരും, രണ്ട് സ്ത്രീകളുമായിരുന്നു. തുടര്‍ന്ന് അവരില്‍ 10പേര്‍ക്ക് വിവാഹം കഴിക്കണം. അന്ന് ജാതി വെറി പൂണ്ടുനിന്ന കാലമാണ്. ഈഴവനുപോലും പെണ്ണ് കൊടുക്കാതെയും താഴ്ന്ന ജാതിക്കാര്‍ക്ക് മാറുമറക്കാന്‍പോലും പറ്റാത്ത കാലം. കല്യാണം കഴിക്കാനുള്ള അഭ്യര്‍ത്ഥനയുമായി അറബികള്‍ രാജാവിനെ കണ്ടപ്പോള്‍ രാജാവ് വീണ്ടും പിറ്റേ ദിവസം ഹൈന്ദവരുടെ ഒരു യോഗം വിളിച്ചു. ഇവര്‍ക്കുവിവാഹം കഴിക്കാന്‍ പെണ്ണുവേണമെന്നും അതും മതംമാറിയിട്ട് തന്നെ വിവാഹം കഴിക്കണമെന്നും രാജാവ് പറഞ്ഞു. ഇതിന് തെയ്യാറുള്ളരുണ്ടോയെന്ന് രാജാവ് ചോദിച്ചതോടെ ഹൈന്ദവ സ്ത്രീകള്‍ സ്വമേധയാ മുന്നോട്ടുവന്ന് ഇവരെ വിവാഹം കഴിക്കുകയായിരുന്നു. അങ്ങിനെ അന്നത്തെ അംബിക ആമിനയായി. ശാരദ നബീസായയി അങ്ങിനെയാണ് ഇവര്‍ ജീവിച്ചത്. ഇതിനും അപ്പുറം കേരളത്തിലെ മുസ്ലിംങ്ങളുടെ ഒരു പത്തുതലമുറയോളം പിന്നോട്ടുപോയാല്‍ അവരുടെ പിതാക്കന്മാരൊക്കെ ഈ പറഞ്ഞ ഹൈന്ദവര്‍തന്നെയാകുമെന്നും മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി പറയുന്നു. ഇത്രയും വലിയ വിട്ടുവീഴ്ച്ചകള്‍ ഹൈന്ദവ വിഭാഗക്കാര്‍ മുസ്ലിംവിഭാഗത്തോട് ചെയ്തത് മറക്കരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.  

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (3 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (7 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends