Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

സമ്മാനം ചോക്ലേറ്റ്... രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് പരിഭാഷ ചെയ്ത് ജ്യോതി വിജയകുമാര്‍ കൈയ്യടി നേടിയതിന് പിന്നാലെ ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയും കൈയ്യടി നേടുന്നു; കോളേജ് പ്രൊഫസറായിരുന്ന പി.ജെ കുര്യന്‍ തപ്പിത്തടഞ്ഞ് രാഹുല്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ച് പരിഹാസ്യനായ സംഭവം വീണ്ടും ഓര്‍മ്മയില്‍

06 DECEMBER 2019 10:02 AM IST
മലയാളി വാര്‍ത്ത

പരിഭാഷ അതൊരു കലയാണ്. അതിന് കോളേജ് പ്രൊഫസറൊന്നും ആകേണ്ടതില്ലെന്ന് തെളിക്കുന്നതാണ് ജ്യോതി വിജയകുമാറും ഫാത്തിമ സഫയും. പ്രൊഫസറായ പിജെ കുര്യന്‍ രാഹുല്‍ ഗാന്ധിയുടെ മുമ്പിലും കോണ്‍ഗ്രസ് നേതാക്കളുടേയും മുമ്പില്‍ ഒറ്റ നിമിഷം കൊണ്ടു ശൂ ആയ സംഭവമാണ് അന്നത്തെ പരിഭാഷ. അതേസമയം ജ്യോതി വിജയകുമാറും പ്ലസ് ടു കാരിയായ ഫാത്തിമ സഫയും എല്ലാവരുടേയും മനസ് കയ്യടക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗം തര്‍ജ്ജമ ചെയ്താണ് ജ്യോതി വിജയകുമാര്‍ തിളങ്ങിയത്. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പറഞ്ഞ രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും അന്വഷിച്ചത്. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറാണതെന്നറിഞ്ഞപ്പോള്‍ അണികളിലും ആവേശമായി.

തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി നേരത്തെ രാഹുല്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയായിരുന്നു. 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു.

അടുത്ത പരിഭാഷയിലൂടെ ശ്രദ്ധേയമായത് പി.ജെ. കുര്യനായിരുന്നു. രാഹുല്‍ ഗാന്ധി പറയുന്നത് ഒന്ന് പിജെ കുര്യന്‍ പറയുന്നത് വേറൊന്നായപ്പോള്‍ അവസാനം രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ട് ചേര്‍ത്ത് നിര്‍ത്തി. എന്നിട്ടും ശരിയായില്ല. ആകെ വിളറി വെളുത്ത കുര്യന് മൈക്ക് പോലും പിടിച്ച് വച്ച് കൊടുത്തത് മലയാളികളില്‍ ചിരി പടര്‍ത്തി.

ശബ്ദമില്ലാത്ത മൈക്കും പരിഭാഷയിലെ കൃത്യതയില്ലായ്മയിലും അക്ഷരാര്‍ത്ഥത്തില്‍ വലയുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പരിഭാഷകന്‍ പി.ജെ.കുര്യന്‍. രണ്ട് തവണ മുന്‍ രാജ്യസഭ എംപിയും, രാജ്യസഭ മുന്‍ ഉപാധക്ഷ്യനുമായ പിജെ കുര്യന്‍ പരിഭാഷയ്ക്ക് തയ്യാറാക്കിയ മൈക്ക് വേദിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അടുത്തേക്ക് മാറ്റിവച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല. പരിഭാഷയില്‍ കൃത്യതയില്ലാതെ വന്നതോടെ പ്രവര്‍ത്തകരില്‍ നിന്ന് കുര്യന് രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്നു.

മൈക്കുമെടുത്ത് പരിഭാഷകന്‍ പിജെ കുര്യന്‍ രാഹുലിന് തൊട്ട് അടുത്ത് എത്തി. ഒടുവില്‍ രാഹുല്‍ ഗാന്ധിതന്നെ കുര്യനെ വിളിച്ച് അടുത്ത് നിര്‍ത്തി. ഏതാണ്ട് മുന്നിലേറെ തവണ കുര്യന് വേണ്ടി രാഹുലിന് പറഞ്ഞത് ആവര്‍ത്തിക്കേണ്ടിവന്നു. അതില്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ പരിഭാഷയില്‍ വിട്ടുപോവുകയും ചെയ്തു.

ഇവിടെ പ്രൊഫസറായ പിജെ കുര്യന്‍ തോറ്റ് മടങ്ങിയതിന് ശേഷം പിന്നെ ഊഴം വയനാടായിരുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയതാകട്ടെ ഒരു കൊച്ചുപരിഭാഷകയും. ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ഇത്തവണ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയത്.

മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്‌റ്റേജിലേക്ക് കയറി. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളീകരിച്ച് ജനങ്ങളിലേയ്‌ക്കെത്തിച്ചു.

ഒരു പതര്‍ച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു. വലിയ കരഘോഷത്തോടെയാണ് സഫയുടേയും രാഹുലിന്റേയും വാക്കുകള്‍ ജനങ്ങള്‍ എതിരേറ്റത്. ജി.എച്ച്.എസ്.എസ് സ്‌കൂളിലെ തന്നെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് സഫ. സഫയ്ക്ക് സമ്മാനമായി ചോക്ലേറ്റും രാഹുല്‍ നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MLA-യാണ് മറക്കണ്ട കടിപ്പിച്ച് രാഹുൽ കിട്ടിയ അവസരം മുതലാക്കി...പോലീസ് മർമ്മംനോക്കി ഇടി..!അടൂർ വീട്ടിൽ തെളിവെടുപ്പ്...!  (11 minutes ago)

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നതില്‍ 15 പേര്‍ക്കെതിരെ കേസ്  (20 minutes ago)

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി  (24 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി  (38 minutes ago)

പൊതുവേദിയില്‍ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (41 minutes ago)

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (47 minutes ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (1 hour ago)

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (1 hour ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (1 hour ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (1 hour ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (2 hours ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (2 hours ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (2 hours ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (2 hours ago)

ഓഹരി വിപണി നഷ്ടത്തിൽ  (2 hours ago)

Malayali Vartha Recommends