Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

സമ്മാനം ചോക്ലേറ്റ്... രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് പരിഭാഷ ചെയ്ത് ജ്യോതി വിജയകുമാര്‍ കൈയ്യടി നേടിയതിന് പിന്നാലെ ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയും കൈയ്യടി നേടുന്നു; കോളേജ് പ്രൊഫസറായിരുന്ന പി.ജെ കുര്യന്‍ തപ്പിത്തടഞ്ഞ് രാഹുല്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ച് പരിഹാസ്യനായ സംഭവം വീണ്ടും ഓര്‍മ്മയില്‍

06 DECEMBER 2019 10:02 AM IST
മലയാളി വാര്‍ത്ത

പരിഭാഷ അതൊരു കലയാണ്. അതിന് കോളേജ് പ്രൊഫസറൊന്നും ആകേണ്ടതില്ലെന്ന് തെളിക്കുന്നതാണ് ജ്യോതി വിജയകുമാറും ഫാത്തിമ സഫയും. പ്രൊഫസറായ പിജെ കുര്യന്‍ രാഹുല്‍ ഗാന്ധിയുടെ മുമ്പിലും കോണ്‍ഗ്രസ് നേതാക്കളുടേയും മുമ്പില്‍ ഒറ്റ നിമിഷം കൊണ്ടു ശൂ ആയ സംഭവമാണ് അന്നത്തെ പരിഭാഷ. അതേസമയം ജ്യോതി വിജയകുമാറും പ്ലസ് ടു കാരിയായ ഫാത്തിമ സഫയും എല്ലാവരുടേയും മനസ് കയ്യടക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗം തര്‍ജ്ജമ ചെയ്താണ് ജ്യോതി വിജയകുമാര്‍ തിളങ്ങിയത്. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പറഞ്ഞ രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും അന്വഷിച്ചത്. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറാണതെന്നറിഞ്ഞപ്പോള്‍ അണികളിലും ആവേശമായി.

തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി നേരത്തെ രാഹുല്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയായിരുന്നു. 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു.

അടുത്ത പരിഭാഷയിലൂടെ ശ്രദ്ധേയമായത് പി.ജെ. കുര്യനായിരുന്നു. രാഹുല്‍ ഗാന്ധി പറയുന്നത് ഒന്ന് പിജെ കുര്യന്‍ പറയുന്നത് വേറൊന്നായപ്പോള്‍ അവസാനം രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ട് ചേര്‍ത്ത് നിര്‍ത്തി. എന്നിട്ടും ശരിയായില്ല. ആകെ വിളറി വെളുത്ത കുര്യന് മൈക്ക് പോലും പിടിച്ച് വച്ച് കൊടുത്തത് മലയാളികളില്‍ ചിരി പടര്‍ത്തി.

ശബ്ദമില്ലാത്ത മൈക്കും പരിഭാഷയിലെ കൃത്യതയില്ലായ്മയിലും അക്ഷരാര്‍ത്ഥത്തില്‍ വലയുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പരിഭാഷകന്‍ പി.ജെ.കുര്യന്‍. രണ്ട് തവണ മുന്‍ രാജ്യസഭ എംപിയും, രാജ്യസഭ മുന്‍ ഉപാധക്ഷ്യനുമായ പിജെ കുര്യന്‍ പരിഭാഷയ്ക്ക് തയ്യാറാക്കിയ മൈക്ക് വേദിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അടുത്തേക്ക് മാറ്റിവച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല. പരിഭാഷയില്‍ കൃത്യതയില്ലാതെ വന്നതോടെ പ്രവര്‍ത്തകരില്‍ നിന്ന് കുര്യന് രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്നു.

മൈക്കുമെടുത്ത് പരിഭാഷകന്‍ പിജെ കുര്യന്‍ രാഹുലിന് തൊട്ട് അടുത്ത് എത്തി. ഒടുവില്‍ രാഹുല്‍ ഗാന്ധിതന്നെ കുര്യനെ വിളിച്ച് അടുത്ത് നിര്‍ത്തി. ഏതാണ്ട് മുന്നിലേറെ തവണ കുര്യന് വേണ്ടി രാഹുലിന് പറഞ്ഞത് ആവര്‍ത്തിക്കേണ്ടിവന്നു. അതില്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ പരിഭാഷയില്‍ വിട്ടുപോവുകയും ചെയ്തു.

ഇവിടെ പ്രൊഫസറായ പിജെ കുര്യന്‍ തോറ്റ് മടങ്ങിയതിന് ശേഷം പിന്നെ ഊഴം വയനാടായിരുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയതാകട്ടെ ഒരു കൊച്ചുപരിഭാഷകയും. ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ഇത്തവണ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയത്.

മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്‌റ്റേജിലേക്ക് കയറി. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളീകരിച്ച് ജനങ്ങളിലേയ്‌ക്കെത്തിച്ചു.

ഒരു പതര്‍ച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു. വലിയ കരഘോഷത്തോടെയാണ് സഫയുടേയും രാഹുലിന്റേയും വാക്കുകള്‍ ജനങ്ങള്‍ എതിരേറ്റത്. ജി.എച്ച്.എസ്.എസ് സ്‌കൂളിലെ തന്നെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് സഫ. സഫയ്ക്ക് സമ്മാനമായി ചോക്ലേറ്റും രാഹുല്‍ നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (14 minutes ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (20 minutes ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (28 minutes ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (38 minutes ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (51 minutes ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (1 hour ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (1 hour ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (2 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (3 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (3 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (3 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (3 hours ago)

Malayali Vartha Recommends