Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

പദ്ധതി നടപ്പായാല്‍... ശബരിമല ദര്‍ശനം നടത്താന്‍ പോലീസ് പുതിയ പദ്ധതിയാവിഷ്‌ക്കരിക്കുന്നു; അയ്യപ്പനെ കാണാന്‍ രജിസ്‌ട്രേഷന് പോലീസിന്റെ നിര്‍ദേശം; കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും കണക്കിലെടുത്ത് പോലീസ് പുതിയ പദ്ധതി തയാറാക്കുന്നു

09 DECEMBER 2019 10:13 AM IST
മലയാളി വാര്‍ത്ത

യുവതികളെ തത്ക്കാലം കയറ്റേണ്ട എന്ന് സര്‍ക്കാരും പാര്‍ട്ടിയും പോലീസും തീരുമാനമെടുത്തതോടെ ശബരിമലയില്‍ സമാധാനം തുടരുകയാണ്. വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവാണ് ഈ സീസണില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ശബരിമല തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ പോലീസിന്റെ നിര്‍ദേശം വന്നിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 'പാസ്‌പോര്‍ട്ട്' എന്ന പേരില്‍ ടിക്കറ്റ് നല്‍കാനൊരുങ്ങുകയാണ്. 85 രൂപയുടെ അരവണയടക്കം 100 രൂപ ഈടാക്കി ഓണ്‍ലൈന്‍, സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒരുക്കാനുള്ള നിര്‍ദേശം ദേവസ്വം ബോര്‍ഡിനു മുന്നിലാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനു മുന്‍ഗണന നല്‍കാനും ശിപാര്‍ശ.

തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതമാക്കാനും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിട്ട് ഈ മണ്ഡലകാലത്തിനു മുമ്പാണു കേരള പോലീസ് സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഡിജിറ്റല്‍ പദ്ധതി സമര്‍പ്പിച്ചത്.100 രൂപയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 85 രൂപയുടെ അരവണ നല്‍കും. 15 രൂപ പ്രോസസിങ് ഫീസാണ്. ഫീസ് ഈടാക്കുകയാണെങ്കില്‍ നിലവിലെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ 'തമാശയ്ക്ക്' രജിസ്റ്റര്‍ ചെയ്യുന്നവരെ ഒഴിവാക്കാം.

കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും മറ്റും കണക്കിലെടുത്താണു പദ്ധതി തയാറാക്കിയത്. ആരൊക്കെയാണു ദര്‍ശനം നടത്തുന്നതെന്നും എത്രപേരാണു ദര്‍ശനത്തിന് എത്തുന്നതെന്നും അറിയാനാകുന്ന പദ്ധതിയാണു പോലീസ് തയാറാക്കിയത്.
തിരുമല തിരുപ്പതി, ജമ്മു വൈഷ്‌ണോദേവി ക്ഷേത്രങ്ങളിലെ മാതൃകയിലാണ് ഓണ്‍ലൈന്‍ ബുക്കിങ് അടക്കമുള്ള ഡിജിറ്റല്‍ പദ്ധതി തയാറാക്കിയത്. ദേവസ്വം ബോര്‍ഡ് ഇതില്‍ നടപടിയെടുത്തിട്ടില്ല.

ഈ പദ്ധതിയുടെ നടത്തിപ്പിനായി ചില നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. ദര്‍ശനത്തിനുള്ള തീയതിയും സമയവുമടക്കം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 'പാസ്‌പോര്‍ട്ട്' എന്ന പേരില്‍ ടിക്കറ്റ് കിട്ടും. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്, പൂജകള്‍, അപ്പം, അരവണ, നെയ്യഭിഷേകം, വിഭൂതി, കുങ്കുമം എന്നിവയ്ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം. തുടക്കമായതിനാലും ക്യാന്‍സലേഷന്‍ പ്രശ്‌നം പരിഹരിക്കേണ്ടതിനാലും ഇക്കൊല്ലം താമസസൗകര്യം ബുക്കിങ് വേണ്ട. പദ്ധതിക്കായി വ്യാപക പ്രചാരണം നല്‍കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു കഴിയാത്തവര്‍ക്ക് ചെങ്ങന്നൂര്‍, തിരുവല്ല, എരുമേലി, വടശേരിക്കര എന്നിവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനു സൗകര്യം. രജിസ്റ്റര്‍ ചെയ്തവര്‍ക്കു ദര്‍ശനത്തിനു രജിസ്‌ട്രേഷനില്ലാത്തവരേക്കാള്‍ മുന്‍ഗണന. ഡിജിറ്റല്‍ പദ്ധതിക്കുവേണ്ട സംവിധാനങ്ങള്‍ പോലീസ് സജ്ജീകരിക്കും. എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍ പോകുന്നത്.

അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്താനനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ സുപ്രീം കോടതി പരിഹണിക്കാനിരിക്കുകയാണ്. ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്‌ക്കെതിരെ അരയ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.

തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി. സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ശബരിമല ആചാര സംരക്ഷണ സമിതി തടസ്സ ഹര്‍ജി സമര്‍പ്പിച്ചേക്കും.

ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ബിന്ദു അമ്മിണി നല്‍കിയ പരാതി പരിഗണിക്കവേ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചിരുന്നു. ഇവരുടെ ഹര്‍ജികളില്‍മേലുള്ള വിധി ശബരിമലയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. അതെന്താണെന്ന് ഈ ആഴ്ചയില്‍ തന്നെ അറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 minute ago)

ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനും നഴ്സിനും സസ്പെൻഷൻ....  (19 minutes ago)

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (5 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (5 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (5 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (6 hours ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (6 hours ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (6 hours ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (6 hours ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (7 hours ago)

പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി  (7 hours ago)

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (7 hours ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (8 hours ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (8 hours ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (8 hours ago)

Malayali Vartha Recommends