Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

പദ്ധതി നടപ്പായാല്‍... ശബരിമല ദര്‍ശനം നടത്താന്‍ പോലീസ് പുതിയ പദ്ധതിയാവിഷ്‌ക്കരിക്കുന്നു; അയ്യപ്പനെ കാണാന്‍ രജിസ്‌ട്രേഷന് പോലീസിന്റെ നിര്‍ദേശം; കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും കണക്കിലെടുത്ത് പോലീസ് പുതിയ പദ്ധതി തയാറാക്കുന്നു

09 DECEMBER 2019 10:13 AM IST
മലയാളി വാര്‍ത്ത

യുവതികളെ തത്ക്കാലം കയറ്റേണ്ട എന്ന് സര്‍ക്കാരും പാര്‍ട്ടിയും പോലീസും തീരുമാനമെടുത്തതോടെ ശബരിമലയില്‍ സമാധാനം തുടരുകയാണ്. വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവാണ് ഈ സീസണില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ശബരിമല തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ പോലീസിന്റെ നിര്‍ദേശം വന്നിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 'പാസ്‌പോര്‍ട്ട്' എന്ന പേരില്‍ ടിക്കറ്റ് നല്‍കാനൊരുങ്ങുകയാണ്. 85 രൂപയുടെ അരവണയടക്കം 100 രൂപ ഈടാക്കി ഓണ്‍ലൈന്‍, സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒരുക്കാനുള്ള നിര്‍ദേശം ദേവസ്വം ബോര്‍ഡിനു മുന്നിലാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനു മുന്‍ഗണന നല്‍കാനും ശിപാര്‍ശ.

തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതമാക്കാനും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിട്ട് ഈ മണ്ഡലകാലത്തിനു മുമ്പാണു കേരള പോലീസ് സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഡിജിറ്റല്‍ പദ്ധതി സമര്‍പ്പിച്ചത്.100 രൂപയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 85 രൂപയുടെ അരവണ നല്‍കും. 15 രൂപ പ്രോസസിങ് ഫീസാണ്. ഫീസ് ഈടാക്കുകയാണെങ്കില്‍ നിലവിലെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ 'തമാശയ്ക്ക്' രജിസ്റ്റര്‍ ചെയ്യുന്നവരെ ഒഴിവാക്കാം.

കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും മറ്റും കണക്കിലെടുത്താണു പദ്ധതി തയാറാക്കിയത്. ആരൊക്കെയാണു ദര്‍ശനം നടത്തുന്നതെന്നും എത്രപേരാണു ദര്‍ശനത്തിന് എത്തുന്നതെന്നും അറിയാനാകുന്ന പദ്ധതിയാണു പോലീസ് തയാറാക്കിയത്.
തിരുമല തിരുപ്പതി, ജമ്മു വൈഷ്‌ണോദേവി ക്ഷേത്രങ്ങളിലെ മാതൃകയിലാണ് ഓണ്‍ലൈന്‍ ബുക്കിങ് അടക്കമുള്ള ഡിജിറ്റല്‍ പദ്ധതി തയാറാക്കിയത്. ദേവസ്വം ബോര്‍ഡ് ഇതില്‍ നടപടിയെടുത്തിട്ടില്ല.

ഈ പദ്ധതിയുടെ നടത്തിപ്പിനായി ചില നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. ദര്‍ശനത്തിനുള്ള തീയതിയും സമയവുമടക്കം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 'പാസ്‌പോര്‍ട്ട്' എന്ന പേരില്‍ ടിക്കറ്റ് കിട്ടും. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്, പൂജകള്‍, അപ്പം, അരവണ, നെയ്യഭിഷേകം, വിഭൂതി, കുങ്കുമം എന്നിവയ്ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം. തുടക്കമായതിനാലും ക്യാന്‍സലേഷന്‍ പ്രശ്‌നം പരിഹരിക്കേണ്ടതിനാലും ഇക്കൊല്ലം താമസസൗകര്യം ബുക്കിങ് വേണ്ട. പദ്ധതിക്കായി വ്യാപക പ്രചാരണം നല്‍കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു കഴിയാത്തവര്‍ക്ക് ചെങ്ങന്നൂര്‍, തിരുവല്ല, എരുമേലി, വടശേരിക്കര എന്നിവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനു സൗകര്യം. രജിസ്റ്റര്‍ ചെയ്തവര്‍ക്കു ദര്‍ശനത്തിനു രജിസ്‌ട്രേഷനില്ലാത്തവരേക്കാള്‍ മുന്‍ഗണന. ഡിജിറ്റല്‍ പദ്ധതിക്കുവേണ്ട സംവിധാനങ്ങള്‍ പോലീസ് സജ്ജീകരിക്കും. എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍ പോകുന്നത്.

അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്താനനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ സുപ്രീം കോടതി പരിഹണിക്കാനിരിക്കുകയാണ്. ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്‌ക്കെതിരെ അരയ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.

തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി. സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ശബരിമല ആചാര സംരക്ഷണ സമിതി തടസ്സ ഹര്‍ജി സമര്‍പ്പിച്ചേക്കും.

ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ബിന്ദു അമ്മിണി നല്‍കിയ പരാതി പരിഗണിക്കവേ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചിരുന്നു. ഇവരുടെ ഹര്‍ജികളില്‍മേലുള്ള വിധി ശബരിമലയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. അതെന്താണെന്ന് ഈ ആഴ്ചയില്‍ തന്നെ അറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (3 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (3 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (4 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (5 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (5 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (5 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (5 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (6 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (7 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (8 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (8 hours ago)

Malayali Vartha Recommends