Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

പദ്ധതി നടപ്പായാല്‍... ശബരിമല ദര്‍ശനം നടത്താന്‍ പോലീസ് പുതിയ പദ്ധതിയാവിഷ്‌ക്കരിക്കുന്നു; അയ്യപ്പനെ കാണാന്‍ രജിസ്‌ട്രേഷന് പോലീസിന്റെ നിര്‍ദേശം; കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും കണക്കിലെടുത്ത് പോലീസ് പുതിയ പദ്ധതി തയാറാക്കുന്നു

09 DECEMBER 2019 10:13 AM IST
മലയാളി വാര്‍ത്ത

യുവതികളെ തത്ക്കാലം കയറ്റേണ്ട എന്ന് സര്‍ക്കാരും പാര്‍ട്ടിയും പോലീസും തീരുമാനമെടുത്തതോടെ ശബരിമലയില്‍ സമാധാനം തുടരുകയാണ്. വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവാണ് ഈ സീസണില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ശബരിമല തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ പോലീസിന്റെ നിര്‍ദേശം വന്നിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 'പാസ്‌പോര്‍ട്ട്' എന്ന പേരില്‍ ടിക്കറ്റ് നല്‍കാനൊരുങ്ങുകയാണ്. 85 രൂപയുടെ അരവണയടക്കം 100 രൂപ ഈടാക്കി ഓണ്‍ലൈന്‍, സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒരുക്കാനുള്ള നിര്‍ദേശം ദേവസ്വം ബോര്‍ഡിനു മുന്നിലാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനു മുന്‍ഗണന നല്‍കാനും ശിപാര്‍ശ.

തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതമാക്കാനും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിട്ട് ഈ മണ്ഡലകാലത്തിനു മുമ്പാണു കേരള പോലീസ് സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഡിജിറ്റല്‍ പദ്ധതി സമര്‍പ്പിച്ചത്.100 രൂപയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 85 രൂപയുടെ അരവണ നല്‍കും. 15 രൂപ പ്രോസസിങ് ഫീസാണ്. ഫീസ് ഈടാക്കുകയാണെങ്കില്‍ നിലവിലെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ 'തമാശയ്ക്ക്' രജിസ്റ്റര്‍ ചെയ്യുന്നവരെ ഒഴിവാക്കാം.

കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും മറ്റും കണക്കിലെടുത്താണു പദ്ധതി തയാറാക്കിയത്. ആരൊക്കെയാണു ദര്‍ശനം നടത്തുന്നതെന്നും എത്രപേരാണു ദര്‍ശനത്തിന് എത്തുന്നതെന്നും അറിയാനാകുന്ന പദ്ധതിയാണു പോലീസ് തയാറാക്കിയത്.
തിരുമല തിരുപ്പതി, ജമ്മു വൈഷ്‌ണോദേവി ക്ഷേത്രങ്ങളിലെ മാതൃകയിലാണ് ഓണ്‍ലൈന്‍ ബുക്കിങ് അടക്കമുള്ള ഡിജിറ്റല്‍ പദ്ധതി തയാറാക്കിയത്. ദേവസ്വം ബോര്‍ഡ് ഇതില്‍ നടപടിയെടുത്തിട്ടില്ല.

ഈ പദ്ധതിയുടെ നടത്തിപ്പിനായി ചില നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. ദര്‍ശനത്തിനുള്ള തീയതിയും സമയവുമടക്കം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 'പാസ്‌പോര്‍ട്ട്' എന്ന പേരില്‍ ടിക്കറ്റ് കിട്ടും. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്, പൂജകള്‍, അപ്പം, അരവണ, നെയ്യഭിഷേകം, വിഭൂതി, കുങ്കുമം എന്നിവയ്ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം. തുടക്കമായതിനാലും ക്യാന്‍സലേഷന്‍ പ്രശ്‌നം പരിഹരിക്കേണ്ടതിനാലും ഇക്കൊല്ലം താമസസൗകര്യം ബുക്കിങ് വേണ്ട. പദ്ധതിക്കായി വ്യാപക പ്രചാരണം നല്‍കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു കഴിയാത്തവര്‍ക്ക് ചെങ്ങന്നൂര്‍, തിരുവല്ല, എരുമേലി, വടശേരിക്കര എന്നിവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനു സൗകര്യം. രജിസ്റ്റര്‍ ചെയ്തവര്‍ക്കു ദര്‍ശനത്തിനു രജിസ്‌ട്രേഷനില്ലാത്തവരേക്കാള്‍ മുന്‍ഗണന. ഡിജിറ്റല്‍ പദ്ധതിക്കുവേണ്ട സംവിധാനങ്ങള്‍ പോലീസ് സജ്ജീകരിക്കും. എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍ പോകുന്നത്.

അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്താനനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ സുപ്രീം കോടതി പരിഹണിക്കാനിരിക്കുകയാണ്. ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്‌ക്കെതിരെ അരയ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.

തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി. സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ശബരിമല ആചാര സംരക്ഷണ സമിതി തടസ്സ ഹര്‍ജി സമര്‍പ്പിച്ചേക്കും.

ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ബിന്ദു അമ്മിണി നല്‍കിയ പരാതി പരിഗണിക്കവേ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചിരുന്നു. ഇവരുടെ ഹര്‍ജികളില്‍മേലുള്ള വിധി ശബരിമലയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. അതെന്താണെന്ന് ഈ ആഴ്ചയില്‍ തന്നെ അറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (11 minutes ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (47 minutes ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (55 minutes ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (1 hour ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (1 hour ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (1 hour ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (2 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (2 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (2 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (2 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (3 hours ago)

ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഉടൻ..!സ്കെച്ചിട്ട് ED ഗോവിന്ദനെയും ബ്രിട്ടാസിനെയും തൂക്ക്..ചോദ്യം ചെയ്യലിന് എത്തീരിക്കണം  (3 hours ago)

‘തിരുവനന്തപുരത്ത് വന്ന് തിന്നുകുടിച്ച് കാര്യവും സാധിച്ച് പോകുന്നു’ പി.കെ ജോൺസന്റെ ചൊറിച്ചിൽ..! സമനില തെറ്റിയെന്ന്  (3 hours ago)

Malayali Vartha Recommends