സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെതിരെ നടക്കുന്ന വിചാരണയിൽ ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല.
ബുധനാഴ്ച (ഇന്ന്) 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.എ. സന്തോഷ് കുമാറിനെ സർക്കാർ നിയമിച്ചിട്ടുണ്ട്.കൃത്യ വാഹനത്തിന്റെ വേഗതാ റിപ്പോർട്ട് തെളിവിൽ കൊണ്ടുവരുന്നതിനും വഫയുടെ ഡ്രൈവിംഗ് ലൈസൻസ് സാക്ഷ്യപത്രം തെളിവിൽ കൊണ്ടുവരുന്നതിനും രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ ചൊവ്വാഴ്ച വിസ്തരിക്കുന്നതിന് നിശ്ചയിച്ചിരുന്നു.
ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ വെള്ളിയാഴ്ച ഹാജരായിരുന്നു. സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള മുൻ പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. 36-ാം സാക്ഷി മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ.പി. അനിൽകുമാർ, 38-ാം സാക്ഷി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ മുഹമ്മദ് ഹുസൈൻ, 39-ാം സാക്ഷി തിരുവനന്തപുരം റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.എൻ. ജീവരാജ്, 40-ാം സാക്ഷി തിരുവനന്തപുരം കൺടോൺമെന്റ് ഇലക്ട്രിക്കൽ സെക്ഷൻ അസി.എഞ്ചിനീയർ അനീഷ് എന്നിവരാണ് ഹാജരായത്.തിരുവനന്തപുരം നാലാം അഡീ ജില്ലാ കോടതി ജഡ്ജി സുധാകാന്ത് ആണ് കേസ് വിചാരണ ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























