വാഹന മോഷണ കേസിൽ പ്രതി റിട്ടയേഡ് എസ്ഐയുടെ മകൻ; നടപടി എടുക്കാൻ സാധിക്കില്ലെന്ന് പോലീസ്
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. ബേക്കറി ജംഗ്ഷനിൽ സ്ഥിര താമസക്കാരിയായ ജാനറ്റ് എന്ന സ്ത്രീയുടെ കാർ മൂന്നുമാസം കാലത്തേക്ക് വാടകയ്ക്ക് എന്ന കരാറിൽ കൊണ്ടുപോവുകയും കരാർ പ്രകാരമുള്ള കാര്യങ്ങൾ നിർവഹിക്കാതെ വന്നപ്പോൾ കാർ തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ റിട്ടേഡ് എസ്ഐയുടെ മകനായ സാഗർ എസ് ചന്ദ്രൻ എന്ന പ്രതി കാർ തിരികെ തരാൻ സൗകര്യമില്ല എന്നും വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ കോടതിയിലോ ചെന്ന് പരാതിപ്പെടാൻ പറയുമായിരുന്നു. പിന്നീടാണ് ജാനറ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടത് പക്ഷേ ഒരു വർഷമായിട്ടും മ്യൂസിയം പൊലീസിന് ഇതുവരെ പ്രതിയെയോ കാറിനെയോ കണ്ടെത്താനായിട്ടില്ല. കെ.എൽ 20.ജെ 6535. എന്ന നമ്പറിലുള്ള കാർ മൂന്നുമാസത്തേക്ക് കൊണ്ടു പോയപ്പോൾ ഉള്ള കരാർ ഇങ്ങനെയാണ്.
1.വാഹനത്തിന്റെ ഇൻഷുറൻസ് കൃത്യമായി അടയ്ക്കുക
2.ബാക്കിയുള്ള ലോണും തവണകളായി അടയ്ക്കുക.
എന്നാൽ ഇപ്പോൾ ഒരു വർഷമായി വാഹനത്തിന്റെ ലോൺ അടച്ചിട്ടില്ല എന്നും അതുകൊണ്ട് എത്രയും വേഗം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബാങ്ക് അധികൃതർ ജാനറ്റ്നെ നിരന്തരമായി വിളിച്ച് ശല്യം ചെയ്തുവരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസിൽ കേസ് നൽകിയത് എന്നാൽ ഒരു വർഷമായിട്ടും കേസ് കണ്ടുപിടിക്കാതെ മ്യൂസിയം പോലീസ് ഉഴപ്പുക ആണ് എന്നാണ് ജാനറ്റ് മലയാളി വാർത്തയോട് പറഞ്ഞത്.
പ്രതി വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ വാഹനം ഉടമ എന്ന പേരിൽ ജാനറ്റ് ആയിരിക്കും ബാക്കി കേസുകളിൽ പ്രതി. കഴിഞ്ഞ ഓണത്തിന് പ്രതി വാഹനവുമായി പോകുന്ന ദൃശ്യങ്ങൾ കാണുകയും പോലീസിനെ വിളിച്ച് പറയുകയും ചെയ്തു എങ്കിലും പോലീസ് പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയാണ് ചെയ്തതെന്നും ജാനറ്റ് മലയാളി വാർത്തയോട് പറഞ്ഞു. മ്യൂസിയം പോലീസ് സ്റ്റേഷൻ മൂക്കിൻ തുമ്പത്ത് കിടന്ന് പ്രതി വിളയാടിയിട്ടും കണ്ണടച്ചിരികയാണ് പോലീസ്.
https://www.facebook.com/Malayalivartha