കൊറോണ വൈറസ് ബാധിതയായി സൗദിയിൽ ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സിന്‍റെ ആരോഗ്യ നില തൃപ്തികരം; രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്ന് ജിദ്ദ കോൺസുലേറ്റ്
കൊറോണവൈറസ് ബാധിച്ച് സൗദിയിൽ ചികിത്സയിലുള്ള മലയാളി നഴ്സിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി ജിദ്ദ കോൺസുലേറ്റ് അറിയിച്ചു. ഇവരെ രണ്ടു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്നും കോൺസുലേറ്റ് സൂചന നൽകി. ജിദ്ദ കോൺസുലേറ്റ് നോര്‍ക്ക അഡീഷണൽ സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.
. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിനാണ് ആണ് വൈറസ് ബാധയേറ്റത്. സൗദി തലസ്ഥാന നഗരത്തിൽ നിന്ന് ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത് എന്ന സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി നോക്കുന്നതിനിടെയാണ് രോഗ ബാധയേൽക്കുന്നത്. തുടർന്ന് ഇവർക്ക് പെട്ടന്ന് തന്നെ ചികിത്സ ലഭ്യമാക്കി. സഹപ്രവർത്തകയായ അൽഹയ്യാത്ത് ആശുപത്രിയിലെ ഫിലിപ്പീനി നഴ്സിനാണ് ആദ്യം വൈറസ് ബാധയേറ്റത്. ഇവരെ ചികിത്സിക്കുന്നതിനിടെ മലയാളി നഴ്സിനിന് രോഗത്തെ പകർന്നതാകാമെന്നാണ് നിഗമനം. എന്നാൽ ഇവരെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണവൈറസല്ലെന്നു ഇന്നലെ സ്ഥിരീകരണം വന്നിരുന്നു. യുവതിയെ ഇപ്പോൾ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് ഇതെന്ന് സയന്‍റിഫിക് റീജണൽ ഇൻഫെക്ഷൻ കണ്ട്രോൾ കമ്മിറ്റി ചെയർമാൻ ഡോക്ടർ താരിഖ് അൽ അസ്റാഖി വെളിപ്പെടുത്തി. അസീര്‍ ആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യൻ നഴ്സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിതീകരിച്ചു.
https://www.facebook.com/Malayalivartha