Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജികെയെന്ന തിരുത്തല്‍വാദി, പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നുകൊണ്ടു സംഘടനയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചുനിന്ന നേതാവ്

07 MARCH 2015 12:29 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രധാന നെടും തൂണുകളിലൊരാളാണ് ജികെയെന്ന ജി. കാര്‍ത്തികേയന്‍. കോണ്‍ഗ്രസിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യംവച്ച്  ആഞ്ഞടിച്ച പ്രധാനികളിലൊരാളാണ് കാര്‍ത്തികേയന്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകത്തില്‍ കെ. കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്‍ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തല്‍ ഘടകമായി രംഗത്തു വന്ന പാര്‍ട്ടിയിലെ യുവനേതാക്കളുടെ നിലപാട് കേരള രാഷ്ട്രീയത്തിലെ തന്നെ മികവുറ്റ സംഭവങ്ങളിലൊന്നാണ്. തിരുത്തല്‍വാദികള്‍ എന്ന പേരു ചാര്‍ത്തപ്പെട്ടവരില്‍ ഒരാളാണ് ജി .കാര്‍ത്തികേയന്‍.

തിരുത്തല്‍വാദികളിലെ മറ്റ് പ്രമുഖര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് തുടങ്ങിയ നേതാക്കളും.
കരുണാകരന്റെ തണലില്‍ വളര്‍ന്ന ചെറുപ്പക്കാരുടെ നിര തന്നെയാണ് കരുണാകരപക്ഷത്തെ ചില തല്‍പര നീക്കങ്ങള്‍ക്കെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നത്.  മുഖ്യമന്ത്രി കെ. കരുണാകരന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അനന്തരാവകാശിയെ പ്രതിഷ്ഠിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമം നടത്തിയത് സംഘടനയിലെ ആഭ്യന്തര സമാധാനം തകര്‍ത്തെന്നാണ് തിരുത്തല്‍വാദികള്‍ ആരോപിച്ചത്. അനന്തരാവകാശിയുമായി ബന്ധമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ രക്ഷയില്ലെന്ന സ്ഥിതി വന്നതായും സംഘടനയ്ക്കായി ചോര നീരാക്കിയവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു പങ്കുമില്ലെന്നുവന്ന സാഹചര്യം തിരുത്തേണ്ടതുണ്ടെന്നുമായിരുന്നു ഇവരുടെ വാദം.
അനന്തരാവകാശി ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ വാക്കുകളില്‍ മിതത്വം പാലിച്ച് സാഹചര്യം അനുകൂലമാക്കാനും തിരുത്തല്‍വാദികള്‍ ബോധപൂര്‍വമായ നിലപാട് സ്വീകരിച്ചു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തെറ്റുതിരുത്താന്‍ മാത്രമേ ശ്രമിക്കുന്നുളളുവെന്നായിരുന്നു തിരുത്തല്‍വാദികളുടെ നിലപാട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായം പറയുന്നത് തെറ്റായി കാണരുതെന്നും നേതൃപദവികളിലുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ മറ്റുള്ളവര്‍ പറയാവൂ എന്നു നിര്‍ബന്ധിക്കുകയുമരുതെന്ന നിലപാടും ഇവര്‍ സ്വീകരിച്ചു.

പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നുകൊണ്ടു തന്നെ സംഘടനയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചുനിന്ന് തിരുത്തേണ്ട മേഖലകള്‍ ചൂണ്ടിക്കാട്ടിയാണ് തിരുത്തല്‍വാദികള്‍ മുന്നോട്ടു പോയത്. ഐ ഗ്രൂപ്പെന്ന് പ്രഖ്യാപിതമായ കരുണാകര പക്ഷത്ത് നിന്ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുളള പക്ഷത്തിലേക്കുള്ള കൂറുമാറ്റമായി പോലും തിരുത്തല്‍വാദം ആരോപിക്കപ്പെട്ടെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിലൂന്നിയ നിലപാടും വ്യത്യസ്തതയും കൊണ്ട് തിരുത്തല്‍വാദം ഏറെ ശ്രദ്ധ നേടി. തിരുത്തല്‍വാദത്തിന്റെ ചൂട് അടങ്ങിയപ്പോള്‍ കരുണാകരപക്ഷത്തു തന്നെ കാര്‍ത്തികേയന്‍ ഏറെനാള്‍ നിലകൊണ്ടു.

തിരുത്തല്‍വാദമുയര്‍ത്തിയ കാര്‍ത്തികേയനും ചെന്നിത്തലയും സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നും പ്രാമുഖ്യമുള്ള നേതാക്കളായി മാറുന്ന കാഴ്ചയാണ് കാലം കാത്തുവച്ചത്. രാഷ്ട്രീയത്തില്‍ സൗമ്യതയുടെയും മാന്യതയുടേയും മുഖമായിരുന്നു ജി. കാര്‍ത്തികേയന്റേത്. യുവപോരാളിയും തിരുത്തല്‍വാദിയും, പിന്നെ മിതവാദിയും ആയ ചരിത്രമാണ് ജി കാര്‍ത്തികേയന്‍ എന്ന ജി.കെയ്ക്ക് ഉള്ളത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന് പറയുകയും സ്ഥാനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരില്‍ ജി. കാര്‍ത്തികേയന്‍ വ്യത്യസ്തനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends