കുഷ്ടരോഗികളെ പരിചരിക്കണമെന്ന് ആദ്യ ശിക്ഷ വിധി; തുടർന്ന് 100 വൃക്ഷത്തൈകൾ നടണമെന്ന് മാറ്റി; വേറിട്ട ശിക്ഷ നടപടിയുമായി കേരളം ഹൈകോടതി
കോടതി നിർദേശം പാലിക്കാത്തതിന് വേറിട്ട ശിക്ഷ നൽകി ഹൈ കോടതി. മുൻ വ്യവസായ സെക്രട്ടറിക്ക് മരം നടൽ ശിക്ഷയാണ് ഹൈക്കോടതി നിർദേശിച്ചത് . തുടർന്ന് മുൻ വ്യവസായ സെക്രട്ടറി കെ ബിജു 100 വൃക്ഷത്തൈകൾ നടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു . ജസ്റ്റിസ് അമിത് രാവലിന്‍റേതാണ് ഉത്തരവ്. തൈകൾ നടേണ്ട സ്ഥലങ്ങൾ വനംവകുപ്പ് നിർദ്ദേശിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. ചരിത്രത്തിലാദ്യമായാണ് കേരള ഹൈക്കോടതി ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്.
2000 മുതൽ തുടരുന്ന നികുതിയിളവ് കേസിലാണ് രസകരമായ ശിക്ഷാ നടപടി ഹൈ കോടതി കൈകൊണ്ടത് . കൊച്ചി ആസ്ഥാനമായ എസ്എസ് കെമിക്കൽസാണ് കേസിലെ വാദി. കാർബണേറ്റഡ് സിലിക്കേറ്റ് എന്ന രാസവസ്തു നിർമ്മിച്ച് വിൽക്കുന്ന എസ്എസ് കെമിക്കൽസിന്‍റെ സെയിൽസ് ടാക്സിൽ ഇളവ് നൽകുന്നതാണ് നീണ്ട നിയമ പ്രക്രിയയിലേക്ക് കടന്നത്. പല വട്ടം ഹൈക്കോടതിയിൽ നിന്ന് നികുതിയിളവിന്‍റെ കാര്യത്തിൽ അനുകൂല ഉത്തരവുണ്ടായിട്ടും ഇത് നടപ്പാക്കാൻ നികുതിയിളവ് അനുവദിക്കേണ്ട സംസ്ഥാന സമിതിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇതേത്തുടർന്നാണ് വിചിത്ര ശിക്ഷയിലേക്ക് കോടതി കടന്നത്. കുഷ്ഠരോഗികളെ പരിചരിക്കണമെന്നായിരുന്നു കോടതിയുടെ ആദ്യ നിർദ്ദേശം എന്നാൽ കേരളം കുഷ്ഠ രോഗമുക്തമാണെന്ന് അഭിഭാഷകൻ അറിയിച്ചതോടെ ശിക്ഷ ചെടി നടലായി മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha