Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...


'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..


അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു

തനിക്ക് ജയിലിലെ ഭക്ഷണം മടുത്തെന്ന് ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാം, അനുവദിച്ചില്ലെങ്കില്‍ നിരാഹാരം കിടക്കുമെന്ന്

12 MARCH 2015 10:50 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...

സംസ്ഥാന പൊലീസ് സേനയിൽ ​ഗുരുതരമായ അച്ചടക്കലംഘനം നടത്തി; ഉദ്യോ​ഗസ്ഥർക്കെതിരേ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് പൊലീസ് ജീപ്പ് കുഴിയില്‍ വീണു

സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാം തനിക്ക് പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇല്ലെങ്കില്‍ താന്‍ നിരാഹാരം കിടക്കുമെന്ന് നിസാം മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ജയിലിലെ ഭക്ഷണം പിടിക്കുന്നില്ലെന്നും നിസാം ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ദോശയും ചമ്മന്തിയും ഊണുമൊന്നും തനിക്ക് ശരിയാവുന്നില്ലെന്നും താന്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം അനുവദിക്കണമെന്നുമാണ് നിസാമിന്റെ ആവശ്യം. എന്നാല്‍ ജയിലധികൃതര്‍ ഇത് നിരാകരിച്ചതോടെ നിസാം കൂടുതല്‍ ഉള്‍വലിഞ്ഞു. ഇപ്പോള്‍ സെല്ലിനകത്ത്‌പോലും ആരോടും മിണ്ടാറില്ല. ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ ഇത് ആശുപത്രിയിലാകാനുള്ള നിസാമിന്റെ പുതിയ തന്ത്രമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം നിസാമിനെതിരെ കാപ്പചുമത്തി ജില്ലാകലക്ടര്‍ ഉത്തരവിട്ടിരുന്നു. ആറ് മാസത്തേക്ക് നിസാമിന് ഇനി ജാമ്യത്തിന് അപേക്ഷിക്കാന്‍ കഴിയില്ല. ഇത് കൂടി അറിഞ്ഞതോടെ നിസാം ആകെ നിരാശനാണ്. കോടീശ്വരനായ നിസാമിന് മക്കളോട് സംസാരിക്കണമെന്നുണ്ട്. പക്ഷേ വിളിച്ച് സംസാരിക്കാന്‍ കാശില്ല. മക്കളോട് സംസാരിക്കാനായി പോലീസുകാരോട് നിസാം മൂന്ന് രൂപ ചോദിച്ച് കെഞ്ചിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ജയിലിലെ സുഖവാസത്തിന് ജയില്‍ ഡിജിപി ഇടപെട്ട് തടയിട്ടതാണ് ഇതിന് കാരണം.
ജയില്‍ ഭക്ഷണവും ഒറ്റപ്പെടലുമെല്ലാം നിസാമിന് വലിയ വേദനയാണ് നല്‍കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. താടി വളര്‍ത്തി കുഴിഞ്ഞ കണ്ണുമായി ഉദ്ദേശിച്ചതൊന്നും നടന്നില്ലെന്ന പരിഭവം ഇപ്പോള്‍ നിസാമിന്റെ ശരീര ഭാഷയില്‍ തന്നെയുണ്ട്. തന്നെ സഹായിക്കാന്‍ എത്തുന്നവര്‍ പോലും കുരുങ്ങുമെന്ന് നിസാമിന് അറിയാം. തന്നെ കാണാനെത്തിയ ബന്ധുവിന് മുന്നില്‍ നിസാം പൊട്ടിക്കരഞ്ഞുകൊണ്ട് തന്നെ ഈ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിച്ചത്രേ.

എന്നാല്‍ പുറത്ത് ഇപ്പോഴും നിസാമിനെ സഹായിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നിസാമില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധന്‍ സ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തിയതു ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ്.പരിശോധന ഇത്ര വൈകിയതു ശാസ്ത്രീയ തെളിവുകളെ ദുര്‍ബലപ്പെടുത്തുമെന്നു ആക്ഷേപമുണ്ട്.
ഈ നിര്‍ണായക തെളിവുകള്‍ ശേഖരിക്കേണ്ട സമയത്താണു പൊലീസ് നിസാമിനെയും കൊണ്ട് ബാഗ്ലൂരിലേക്കു തെളിവെടുപ്പുയാത്ര നടത്തിയത്. ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ ഇട്ടിരുന്ന യൂണിഫോം ആശുപത്രിയില്‍നിന്നു ശേഖരിച്ചു തെളിവായി സൂക്ഷിച്ചുമില്ല. നിസാമിന്റെ മുഖത്തെ മുറിവുകളും ഫൊറന്‍സിക് വിദഗ്ധരെകൊണ്ടു പരിശോധിപ്പിച്ചു കാലപ്പഴക്കം രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ഫൊറന്‍സിക് വിദഗ്ധന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം ചന്ദ്രബോസിനെ പരിശോധിച്ചു റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തിയതുമില്ല. അതിനിടെ നിസാം കാറിടിച്ചു കൊന്ന ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അമല ആശുപത്രി അധികൃതര്‍ പറഞ്ഞു. നിസാമിനെതിരെ മൊഴികൊടുത്ത സാക്ഷികള്‍ പണത്തിന്റെ ബലത്തില്‍ കൂറുമാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍  (12 minutes ago)

15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...  (1 hour ago)

സംസ്ഥാന പൊലീസ് സേനയിൽ ​ഗുരുതരമായ അച്ചടക്കലംഘനം നടത്തി; ഉദ്യോ​ഗസ്ഥർക്കെതിരേ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുൻ ആഭ്യന്  (1 hour ago)

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് പൊലീസ് ജീപ്പ് കുഴിയില്‍ വീണു  (1 hour ago)

സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു  (2 hours ago)

മെസിയും സംഘവും നവംബറില്‍ കേരളത്തിലെത്തുമെന്ന് സൂചന  (3 hours ago)

Operation Sindoor കാരണം വെളിപ്പെടുത്തി  (3 hours ago)

Iron Beam 450! ഇസ്രായേലിന്റെ 'ലേസർ' തയ്യാർ  (3 hours ago)

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (5 hours ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (5 hours ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (6 hours ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (6 hours ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (6 hours ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (6 hours ago)

Malayali Vartha Recommends