അരിയുടേയും ഗോതമ്ബിന്റേയും കാര്യത്തില്‍ മൂന്നുമാസത്തേക്കുള്ള മുന്‍കൂര്‍ അനുമതി കേരളത്തിന് കേന്ദ്രം നല്‍കിയ കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയല്ലേ ചെയ്തത്? കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമർശിച്ച് കെ സുരേന്ദ്രന്‍; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

കൊറോണ രോഗ വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ രാജ്യം മുഴുവൻ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ഓരോരുത്തരേയും പരിഗണിക്കുകയും ചെയ്യുകയാണ്. എന്നാൽ ഈ അവസരത്തിൽ അനാവശ്യ രാഷ്ട്രീയ മുതലെടുപ്പുമായി രംഗത്തുവരുന്നവർക്ക് സോഷ്യൽ മീഡിയയിൽ കനത്ത മറുപടിയാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ വിമർശനത്തിന് പാത്രമായിരിക്കുകയാണ് ബിജെപി സംസ്ഥാനധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
കൊറോണയെ നേരിടുന്നതില്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുകയാണെന്ന സോഷ്യല്‍മീഡിയയുടെ അഭിപ്രായത്തെ വിമര്‍ശിച്ചാണ് കെ സുരേന്ദ്രന്റെ പോസ്റ്റ്. എന്നാൽ കുറിപ്പിന് താഴെ ട്രോളും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികള്‍.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കൊറോണക്കാലത്ത് രാഷ്ട്രീയമായ വാദവിവാദങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാല്‍ ഇന്നലെ ഒരു ഇംഗ്‌ളീഷ് ചാനല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതും അവതാരകന്റെ അതിശയോക്തി നിറഞ്ഞ നിരീക്ഷണങ്ങളും അതുവെച്ചുകൊണ്ടുള്ള സൈബര്‍ തള്ളുകളും കാണുമ്ബോള്‍ മിതമായ വാക്കുകളില്‍ ചിലതു പറയാതെവയ്യ.കേരളം ഇന്ന് ചെയ്യുന്നതാണ് രാജ്യം നാളെ പിന്തുടരുന്നത് എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
ലോക്ക്ഡൗണ്‍ കേരളം നേരത്തെ തുടങ്ങി എന്നതാണ് ഇതിനു ഒരു കാരണമായി പറയുന്നത്. വസ്തുത അതല്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ രാജ്യത്തെ എഴുപത്തഞ്ചു ജില്ലകളില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടത്. അതിലേഴുജില്ലകള്‍ കേരളത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പറഞ്ഞത് കാസര്‍ഗോഡുമാത്രമേ ലോക്ക് ഡൗണ്‍ ഉണ്ടാവുകയുള്ളൂ എന്നാണ്. പിന്നീട് ചൊവ്വാഴ്ച രാത്രിവരെ ഈ നില തുടര്‍ന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷമാണ് കേരളവും സമ്ബൂര്‍ണ്ണ അടച്ചിടല്‍ എന്ന നിലപാടെടുത്തത്. അപ്പോഴും ലോക്ക്ഡൗണ്‍ കാലമായിട്ടും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ ബുധനാഴ്ച രാവിലെ പതിനൊന്നുമണി വരെ സര്‍ക്കാര്‍ കാത്തിരുന്നു.
ഇനി ഭക്ഷ്യസുരക്ഷയുടെ കാര്യമെടുക്കാം. അരിയുടേയും ഗോതമ്ബിന്റേയും കാര്യത്തില്‍ മൂന്നുമാസത്തേക്കുള്ള മുന്‍കൂര്‍ അനുമതി കേരളത്തിന് കേന്ദ്രം നല്‍കിയ കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയല്ലേ ചെയ്തത്? അതും 27 രൂപയുടെ ഗോതമ്ബും 37 രൂപയുടെ അരിയും രണ്ടും മൂന്നും രൂപ നിരക്കില്‍. മാത്രമല്ല കേരളത്തിലെ മുഴുവന്‍ എഫ്. സി. ഐ ഗോഡൗണുകളും ഭക്ഷ്യസാധനങ്ങള്‍ നിറഞ്ഞുകവിഞ്ഞ് കിടക്കുകയുമാണ്. ദുരന്തനിവാരണ പ്രതിരോധഫണ്ടിലുള്ള കേന്ദ്രസഹായം ആവശ്യാനുസരണം ഉപയോഗിക്കാനുള്ള അനുമതിയും കേരളത്തിന് നേരത്തെ ലഭിച്ചതാണ്. കേരളം പ്രഖ്യാപിച്ച ഇരുപതിനായിരം കോടി എവിടെ എന്ന് ചോദിച്ച് ഇനിയും തോമസ് ഐസക്കിനെ പ്രകോപിപ്പിക്കുന്നില്ല. സര്‍ദേശായിയെ വെച്ച് പി. ആര്‍. പൊടിപൊടിക്കുന്നതൊക്കെ കൊള്ളാം. എന്നാല്‍ എല്ലാവരും വിഡ്ഡികളല്ലെന്ന് ഈ കൊറോണക്കാലത്തും ഓര്‍മ്മിപ്പിക്കേണ്ടിവരുന്നതില്‍ ദുഖമുണ്ട്.
https://www.facebook.com/Malayalivartha