കൊവിഡ് 19; രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവിന്റെ രണ്ടാമത്തെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്... ഇനി ഒരു പരിശോധനകൂടി നടക്കാനുണ്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് രോഗം ഭേദമാകുന്നതായി പരിശോധനാ ഫലത്തിൽ സൂചന. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. ഇനി ഒരു പരിശോധനയും കൂടി നടക്കാനുനുണ്ട്. ഇതിലും ഫലം നെഗറ്റീവായാൽ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കും.തുടർന്ന് 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടരണം.
കൊവിഡ് സ്ഥിരീകരിച്ച ചെറുതോണിയിലെ എ പി ഉസ്മാന്‍റെ പരിശോധനാ ഫലം ഇന്ന് വൈകിട്ട് ലഭിച്ചു. അടുത്ത പരിശോധനയ്ക്കായി ശേഖരിച്ച മൂന്നാമത്തെ സാമ്പിളിന്‍റെ ഫലം തിങ്കളാഴ്‍ച ലഭിച്ചേക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഉസ്‍മാന്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്‍തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉസ്‍മാന്‍റെ വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
അതേസമയം കേരളത്തിൽ ആകെ 202 പേർക്ക് രോഗം കണ്ടെത്തി. ഇവരിൽ 181 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ളത് കാസർകോട്ടാണ്. 84 പേരിൽ ഇവിടെ രോഗം സ്ഥിരീകരിച്ചത് . കണ്ണൂരിൽ 34 പേരിൽ ആണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് . എറണാകുളം ജില്ലയിൽ -14, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ -9, തിരുവനന്തപുരം ജില്ലയിൽ -7, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ -5, കോട്ടയം ജില്ലയിൽ -3, കൊല്ലം, ഇടുക്കി ജില്ലകളിൽ -2, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിൽ -1 എന്നിങ്ങനെയാണ് കൊവിഡ് 19 ബാധിതരുടെ കണക്കുകൾ. വയനാട് ആലപ്പുഴ ജില്ലകളിലാണ് വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കുറവ്.ലോകമൊട്ടാകെ കൊവിഡ് രോഗികളുടെ എണ്ണം ആറുലക്ഷം കവിഞ്ഞു. ഇരുപത്തിയെട്ടായിരത്തിലധികം ആളുകളാണ് രോഗബാധയേറ്റ് ലോകമൊട്ടാകെ മരണമടഞ്ഞത്.
https://www.facebook.com/Malayalivartha