നാളെ മുതല്‍ പാല്‍ വീട്ടിലെത്തിക്കും; ഓണ്‍ലൈന്‍ വിതരണവുമായി മില്‍മ
രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിക്കത്തോടെ ആവശ്യസാധനകളുടെ ലഭ്യത വളരെ പരിമിതമാണ്. ആവശ്യക്കാരിലേക്ക് എത്തിക്കാൻ കഴിയാത്തതിനാൽ പാൽ ഒഴുക്കി കളയുന്ന സംഭവവും ഉണ്ടായി. എന്നാൽ ലോക് ഡൗണ്‍ ആരംഭിച്ചതോടെ പാല്‍ വിതരണം തടസ്സപ്പെട്ട മലബാര്‍ മില്‍മ ഓണ്‍ലൈന്‍ വിതരണക്കാര്‍ വഴി പാല്‍ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഡീലര്‍മാര്‍ വഴിയുള്ള പാല്‍ വിതരണത്തിന് ഇന്ന് തുടക്കമായി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി വഴിയും പൊട്ടാഫോ വഴിയും നാളെ മുതല്‍ പാല്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിചിരിക്കുകയാണ്. 90 ദിവസം വരെ തണുപ്പിക്കാതെ തന്നെ സൂക്ഷിക്കാവുന്ന യു.എച്ച്.ടി മില്‍ക്കാണ് ഓണ്‍ലൈന്‍ വിതരണക്കാരിലൂടെ താമസ സ്ഥലത്തെത്തിക്കുന്നത്.
പാലിനെ ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കുന്നു. ഇതിലൂടെ അണുവിമുക്തമാക്കുന്നതോടൊപ്പം ശുചിയായ അന്തരീക്ഷത്തില്‍ അണുവിമുക്തമാക്കിയ പ്രത്യേക പാക്കുകളിലേക്ക് പാക്ക് ചെയ്താണ് യു.എച്ച്.ടി മില്‍ക്ക് തയ്യാറാക്കുന്നത്. പാല്‍ കേടു കൂടാതെ ഇരിക്കുന്നതില്‍ ഈ പാക്കിങ്ങിനും വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഒരിക്കല്‍ പാക്ക് പൊട്ടിച്ചു കഴിഞ്ഞാല്‍ സാധാരണ പാല്‍ പോലെ തണുപ്പിച്ചു രണ്ട് ദിവസത്തിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം. കോഴിക്കോട് നഗരത്തില്‍ ഇതിനായി 9846620462,906122411,7984712364 എന്നീ നമ്ബറുകളില്‍ ബന്ധപ്പെട്ടാല്‍ മതി. പാലിന് പുറമെ പാലുല്‍പ്പന്നങ്ങളും വീടുകളില്‍ എത്തിച്ച് നല്‍കുന്നുണ്ട്.
കോഴിക്കോട് നഗരത്തിലെ വിവിധ മില്‍മ ഡീലര്‍മാരുടെ സഹകരണത്തോടെയും പാല്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നുണ്ട്. ഇതിനായി താഴെ കൊടുത്തിരിക്കുന്ന നമ്ബറില്‍ ബന്ധപ്പെട്ടാല്‍ മതി. 1-ബീച്ച്, നടക്കാവ്, വെസ്റ്റ് ഹില്‍(9496511855). 2-പാളയം,പുതിയറ(9744 26 2179), 3-എരഞ്ഞിപ്പാലം, കാരപ്പറമ്ബ്(9946663763) 4-മെഡിക്കല്‍ കോളേജ് (94479491 10), 5-കുറ്റിച്ചിറ, സൗത്ത് ബീച്ച് - 9633398055, 9995180204. മലപ്പുറം മുനിസിപ്പല്‍ ഏരിയ-97450 0348. മറ്റ് ജില്ലകളില്‍ നിന്ന് പാല്‍ വീടുകളില്‍ എത്തിച്ച് നല്‍കാനുള്ള ഡീലര്‍മാരെ തേടുകയാണെന്നും താല്‍പര്യമുള്ളവരോട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്‍സ്യൂമര്‍ ഫെഡ് വഴി പാലും പാല്‍ ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുമെന്നും ബാക്കിയുള്ളവ അംഗന്‍വാടി വഴി കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും വിതരണം ചെയ്യുമെന്നും അതിഥിതൊഴിലാളികളുടെ ക്യാമ്ബുകളില്‍ വിതരണം ചെയ്യുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha