Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

സ്ഥലം മാറ്റാന്‍ ഗൂഢാലോചന... യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച് സിപിഎം; സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്ക് കുതിച്ച ഈ ഐപിഎസുകാരന് പിന്തുണയേറുന്നു

18 MARCH 2015 11:30 AM IST
മലയാളി വാര്‍ത്ത.

More Stories...

ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമായി.... പാലക്കാട് - പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ

  ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നടന്നു... മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്, ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു  

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോതിൽ വർദ്ധനവ്.... സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് ആരംഭിച്ചു

ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച്, എല്‍ഡിഎഫ് പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എസ്പിക്കെതിരെ നടപടി എടുക്കാനുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അങ്കമാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ യതീഷ് ചന്ദ്ര നേരിട്ടിറങ്ങിയാണ് അക്രമികളെ തുരത്തിയത്. മാത്രമല്ല സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസ് വളയുകയും ഏരിയ സെക്രട്ടറിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. യതീഷ് ചന്ദ്രയെ ഇങ്ങനെ വിട്ടാല്‍ സിപിഎമ്മിന് ഒരു സമാധാനവും കിട്ടില്ലെന്നാണ് സഖാക്കളുടെ പക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പോലും എസ്പിക്കെതിരെ പ്രതികരിച്ചു. അടുത്ത ദിവസം നടന്ന ധര്‍ണയില്‍ പങ്കെടുത്തത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്.
സിപിഎമ്മിന്റെ ഈ ഉന്നത നേതാക്കളുടെ ഇടപെടലാണ് എസ്പിക്കെതിരെയുള്ള നടപടിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ ധീരനായ ഒരു പോലീസ് ഓഫീസര്‍ക്കെതിരെ നടപടി വന്നാല്‍ അത് ജനരോഷമുണ്ടാക്കുമെന്ന് സര്‍ക്കാരും ഭയക്കുന്നുണ്ട്. ജനങ്ങളുടെ വഴി തടഞ്ഞവരേയാണ് യതീഷ് ചന്ദ്ര നേരിട്ടെത്തി ഓടിച്ചത്. അതില്‍ രാഷ്ട്രീയമില്ലെന്ന് യതീഷ് ചന്ദ്ര തന്നെ വ്യക്തമാക്കിയിരുന്നു.
എന്തായാലും യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വന്നാല്‍ അത് സത്യസന്ധരായ യുവ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്കുള്ള യതീഷ് ചന്ദ്രയുടെ യാത്ര ഒരു നിയോഗം പോലെയായിരുന്നു. കര്‍ണാടകത്തിലെ ദാവണ്‍ഗരെ സ്വദേശിയാണ് യതീഷ് ചന്ദ്ര. പിതാവ് ഹാലപ്പ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ നന്നായി പഠിച്ചിരുന്ന യതീഷ് ചന്ദ്രയുടെ സ്വപ്നങ്ങള്‍ വലുതായിരുന്നു. എഞ്ചിനിയറിംഗ് പഠിത്തവും ജോലിയുമെല്ലാം നാട്ടില്‍ തന്നെയായിരുന്നു.
ഐടി സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് പറക്കാനിരുന്നതാണ് യതീഷ് ചന്ദ്ര. എന്നാല്‍ കൂട്ടുകാരന്റെ വാക്കുകളാണ് യതീഷിനെ ഐപിഎസിലേക്ക് വഴിതിരിച്ചു വിട്ടത്.\"\"ഐഎഎസും ഐപിഎസും മനസിലില്ലാതെ നല്ല ജോലിയും വരുമാനവുമായി മോട്ടറോള ഇലക്‌ട്രോണിക്‌സില്‍ ജോലി നോക്കുകയായിരുന്നു. ഈ സമയത്താണ് സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ച് സുഹൃത്ത് പറയുന്നത്. അങ്ങനെയാണ് സിവില്‍ സര്‍വീസിന് മനസ് പാകപ്പെടുത്തുന്നത്. ജോലി രാജി വയ്ക്കാതെ സിവില്‍ സര്‍വീസിനായി പഠിച്ചു. ജോലിയുടെ ഇടവേളകളില്‍ കൃത്യമായ പഠിത്തം. ചിട്ടയായ പഠിത്തവും കഠിനാധ്വാനവും ചെയ്തു കൊണ്ടേയിരുന്നു. അങ്ങനെ മൂന്നാമത്തെ പ്രാവശ്യം സിവില്‍ സര്‍വീസ് കിട്ടി. അതേസമയം പ്രോത്സാഹിപ്പിച്ച സുഹൃത്തിന് സിവില്‍ സര്‍വീസ് കിട്ടിയതുമില്ല. അങ്ങനെ സുഹൃത്ത് അമേരിക്കയിലേക്ക് പറന്നു. യതീഷ് ഐപിഎസ് ട്രെയിനിംഗ് ക്യാമ്പിലേക്കും.
കേരള കേഡറാണ് യതീഷ് ചന്ദ്രക്ക് കിട്ടിയത്. ദക്ഷിണേന്ത്യക്കാരനായിരുന്നതിനാല്‍ തന്നെ മലയാളം പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടായില്ല. വളരെ പെട്ടന്നു തന്നെ മലയാളം നന്നായി വഴങ്ങി. ടെയിനിംഗ് കാലയളവില്‍ മികച്ച ബഹുമതികളും യതീഷ് ചന്ദ്രയെ തേടിയെത്തിയിരുന്നു.
2011 ഐപിഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായി. വളപട്ടണത്ത് എഎസ്പി ട്രെയ്‌നിയായിട്ടായിരുന്നു ആദ്യ നിയമനം. കൊടകര എഎസ്പി, കെഎപി നാലാം ബറ്റാലിയന്‍, കമന്‍ഡാന്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു. വിവാഹിതനാണ് യതീഷ് ചന്ദ്ര. ഒരു മകനുമുണ്ട്. \"\"കേരളത്തേയും മലയാളികളേയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് യതീഷ് ചന്ദ്ര. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകത്തക്ക രീതിയില്‍ പോലീസ് സേനയെ എങ്ങനെ വാര്‍ത്തെടുക്കാമെന്നാണ് യതീഷ് നോക്കുന്നത്. അതിന് ബദലായി ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നെന്നിരിക്കും. അതൊന്നും ഈ ഐപിഎസുകാരന്‍ പരിഗണിക്കാറില്ല. ഒരോഫീസറായി ഓഡര്‍ നല്‍കുക മാത്രമല്ല യതീഷ് ചന്ദ്രയുടെ നയം. സാധാരണ പോലീസുകാര്‍ക്കൊപ്പം ഏത് അടിയന്തിര സാഹചര്യത്തിലും കൂടെയുണ്ടാവും. അവിടെ രാഷ്ട്രീയമോ സ്വാധീനമോ ഒന്നുമില്ല. അതുകൊണ്ടു തന്നെയാണ് യതീഷ് ചന്ദ്രയെ സാധാരണക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (28 minutes ago)

ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമായി.... പാലക്കാട് - പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു  (34 minutes ago)

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്, ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു    (1 hour ago)

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് ആരംഭിച്ചു  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടം... രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു  (3 hours ago)

ആറ്റുകാൽ പൊങ്കാല..... നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്  (3 hours ago)

പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,... പ്രതിക്ക് 18 വർഷം കഠിന തടവ്  (3 hours ago)

സഹപ്രവർത്തകരുടെ പിന്തുണ, രോഗശാന്തി! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം!  (3 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി രം​ഗത്ത്  (4 hours ago)

മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു  (4 hours ago)

അപേക്ഷ മാർച്ച് മൂന്നുമുതൽ പത്തു വരെ അപേക്ഷിക്കാം  (5 hours ago)

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടികളുമായി ​ഗതാ​ഗതവകുപ്പ്  (5 hours ago)

Malayali Vartha Recommends