Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

സ്ഥലം മാറ്റാന്‍ ഗൂഢാലോചന... യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച് സിപിഎം; സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്ക് കുതിച്ച ഈ ഐപിഎസുകാരന് പിന്തുണയേറുന്നു

18 MARCH 2015 11:30 AM IST
മലയാളി വാര്‍ത്ത.

More Stories...

നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...

കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്

തിരുവനന്തപുരം വെഞ്ഞാറമ്മൂട് ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...

പച്ചകള്ള പരാമർശം, നിയമസഭയിൽ മന്ത്രി ജി.ആർ അനിലിനോട് മാപ്പ് ചോദിച്ച് പ്രതിപക്ഷ നേതാവ്

ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച്, എല്‍ഡിഎഫ് പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എസ്പിക്കെതിരെ നടപടി എടുക്കാനുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അങ്കമാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ യതീഷ് ചന്ദ്ര നേരിട്ടിറങ്ങിയാണ് അക്രമികളെ തുരത്തിയത്. മാത്രമല്ല സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസ് വളയുകയും ഏരിയ സെക്രട്ടറിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. യതീഷ് ചന്ദ്രയെ ഇങ്ങനെ വിട്ടാല്‍ സിപിഎമ്മിന് ഒരു സമാധാനവും കിട്ടില്ലെന്നാണ് സഖാക്കളുടെ പക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പോലും എസ്പിക്കെതിരെ പ്രതികരിച്ചു. അടുത്ത ദിവസം നടന്ന ധര്‍ണയില്‍ പങ്കെടുത്തത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്.
സിപിഎമ്മിന്റെ ഈ ഉന്നത നേതാക്കളുടെ ഇടപെടലാണ് എസ്പിക്കെതിരെയുള്ള നടപടിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ ധീരനായ ഒരു പോലീസ് ഓഫീസര്‍ക്കെതിരെ നടപടി വന്നാല്‍ അത് ജനരോഷമുണ്ടാക്കുമെന്ന് സര്‍ക്കാരും ഭയക്കുന്നുണ്ട്. ജനങ്ങളുടെ വഴി തടഞ്ഞവരേയാണ് യതീഷ് ചന്ദ്ര നേരിട്ടെത്തി ഓടിച്ചത്. അതില്‍ രാഷ്ട്രീയമില്ലെന്ന് യതീഷ് ചന്ദ്ര തന്നെ വ്യക്തമാക്കിയിരുന്നു.
എന്തായാലും യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വന്നാല്‍ അത് സത്യസന്ധരായ യുവ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്കുള്ള യതീഷ് ചന്ദ്രയുടെ യാത്ര ഒരു നിയോഗം പോലെയായിരുന്നു. കര്‍ണാടകത്തിലെ ദാവണ്‍ഗരെ സ്വദേശിയാണ് യതീഷ് ചന്ദ്ര. പിതാവ് ഹാലപ്പ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ നന്നായി പഠിച്ചിരുന്ന യതീഷ് ചന്ദ്രയുടെ സ്വപ്നങ്ങള്‍ വലുതായിരുന്നു. എഞ്ചിനിയറിംഗ് പഠിത്തവും ജോലിയുമെല്ലാം നാട്ടില്‍ തന്നെയായിരുന്നു.
ഐടി സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് പറക്കാനിരുന്നതാണ് യതീഷ് ചന്ദ്ര. എന്നാല്‍ കൂട്ടുകാരന്റെ വാക്കുകളാണ് യതീഷിനെ ഐപിഎസിലേക്ക് വഴിതിരിച്ചു വിട്ടത്.\"\"ഐഎഎസും ഐപിഎസും മനസിലില്ലാതെ നല്ല ജോലിയും വരുമാനവുമായി മോട്ടറോള ഇലക്‌ട്രോണിക്‌സില്‍ ജോലി നോക്കുകയായിരുന്നു. ഈ സമയത്താണ് സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ച് സുഹൃത്ത് പറയുന്നത്. അങ്ങനെയാണ് സിവില്‍ സര്‍വീസിന് മനസ് പാകപ്പെടുത്തുന്നത്. ജോലി രാജി വയ്ക്കാതെ സിവില്‍ സര്‍വീസിനായി പഠിച്ചു. ജോലിയുടെ ഇടവേളകളില്‍ കൃത്യമായ പഠിത്തം. ചിട്ടയായ പഠിത്തവും കഠിനാധ്വാനവും ചെയ്തു കൊണ്ടേയിരുന്നു. അങ്ങനെ മൂന്നാമത്തെ പ്രാവശ്യം സിവില്‍ സര്‍വീസ് കിട്ടി. അതേസമയം പ്രോത്സാഹിപ്പിച്ച സുഹൃത്തിന് സിവില്‍ സര്‍വീസ് കിട്ടിയതുമില്ല. അങ്ങനെ സുഹൃത്ത് അമേരിക്കയിലേക്ക് പറന്നു. യതീഷ് ഐപിഎസ് ട്രെയിനിംഗ് ക്യാമ്പിലേക്കും.
കേരള കേഡറാണ് യതീഷ് ചന്ദ്രക്ക് കിട്ടിയത്. ദക്ഷിണേന്ത്യക്കാരനായിരുന്നതിനാല്‍ തന്നെ മലയാളം പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടായില്ല. വളരെ പെട്ടന്നു തന്നെ മലയാളം നന്നായി വഴങ്ങി. ടെയിനിംഗ് കാലയളവില്‍ മികച്ച ബഹുമതികളും യതീഷ് ചന്ദ്രയെ തേടിയെത്തിയിരുന്നു.
2011 ഐപിഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായി. വളപട്ടണത്ത് എഎസ്പി ട്രെയ്‌നിയായിട്ടായിരുന്നു ആദ്യ നിയമനം. കൊടകര എഎസ്പി, കെഎപി നാലാം ബറ്റാലിയന്‍, കമന്‍ഡാന്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു. വിവാഹിതനാണ് യതീഷ് ചന്ദ്ര. ഒരു മകനുമുണ്ട്. \"\"കേരളത്തേയും മലയാളികളേയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് യതീഷ് ചന്ദ്ര. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകത്തക്ക രീതിയില്‍ പോലീസ് സേനയെ എങ്ങനെ വാര്‍ത്തെടുക്കാമെന്നാണ് യതീഷ് നോക്കുന്നത്. അതിന് ബദലായി ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നെന്നിരിക്കും. അതൊന്നും ഈ ഐപിഎസുകാരന്‍ പരിഗണിക്കാറില്ല. ഒരോഫീസറായി ഓഡര്‍ നല്‍കുക മാത്രമല്ല യതീഷ് ചന്ദ്രയുടെ നയം. സാധാരണ പോലീസുകാര്‍ക്കൊപ്പം ഏത് അടിയന്തിര സാഹചര്യത്തിലും കൂടെയുണ്ടാവും. അവിടെ രാഷ്ട്രീയമോ സ്വാധീനമോ ഒന്നുമില്ല. അതുകൊണ്ടു തന്നെയാണ് യതീഷ് ചന്ദ്രയെ സാധാരണക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (5 minutes ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (10 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (13 minutes ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (15 minutes ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (18 minutes ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (27 minutes ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (36 minutes ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (47 minutes ago)

"ക്ലാസിക്കൽ വഞ്ചന"  (1 hour ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (1 hour ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (1 hour ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (1 hour ago)

കരിങ്കൊടി പ്രതിഷേധം  (1 hour ago)

ബോണസ്സായി 17 പുതിയ ഐഫോണുകൾ  (1 hour ago)

Malayali Vartha Recommends