ഒരു കൈ സഹായം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് ജനമൈത്രി പോലീസിന്റെയും പാങ്ങോട് മിലിറ്ററി ക്യാമ്പ് റെജിമെന്റിന്റെയും നേതൃത്വത്തിൽ ഇരുപത്തഞ്ചു തരം ഭക്ഷ്യ ധാന്യങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്തു
നമ്മുടെ സമൂഹത്തിലുള്ള വളരെ അധികം ആളുകള്‍ കോവിഡ് വൈറസ് കൊണ്ട് ദുരിതം അനുഭവിക്കുണ്ട്. കൊറോണ വൈറസ് എന്നത് ഒരു സാമൂഹിക പ്രശ്‌നമാണ്. അതിനെ സാമൂഹികമായി തന്നെ നേരിടുക എന്ന ലക്ഷ്യത്തോടെ തൊഴിലില്ലാതെ കഷ്ടപെടുന്നവർക്ക് ഒരു കൈ സഹായം പദ്ധതിയുടെ ഭാഗമായി ഇരുപത്തഞ്ചു തരം ഭക്ഷ്യ ധാന്യങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്തു ശ്രദ്ധേയമാവുകയാണ് പാങ്ങോട് മിലിറ്ററി ക്യാമ്പ് റെജിമെന്റിന്റെ യും ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോയിയേഷൻ ,വട്ടിയൂർക്കാവ് ജനമൈത്രി പോലീസ് സുരക്ഷാ സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത സംരംഭം.
വൈറസ് പടരുന്നതു തടയാന്‍ ജനസഞ്ചാരം കുറയ്ക്കുക എന്നതാണ് പ്രധാനം. അതിന് വേണ്ടി കര്‍ശന നടപടികള്‍ സർക്കാർ സ്വീകരിച്ചിട്ടുമുണ്ട് .ഇതിന്റെ ഭാഗമായി പല കുടുംബങ്ങളിലുള്ളവര്‍ക്ക് പുറത്തു പോകാനോ സ്വന്തമായി വീട്ടു സാധനങ്ങള്‍ വാങ്ങാനോ പറ്റാത്ത അവസ്ഥയുണ്ട്.
കോവിഡ് എന്ന മഹാമാരിയെ നേരിടുന്ന തൊഴിലില്ലാതെ കഷ്ടപെടുന്നവർക്ക് ഒരു കൈ സഹായം പദ്ധതിയുടെ ഭാഗമായി ഇരുപത്തഞ്ചു തരം ഭക്ഷ്യ ധാന്യങ്ങളടങ്ങുന്ന കിറ്റ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ ഭരണസമിതിയായ തിരുവാതിര കമ്മറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് മിലിറ്ററി ക്യാമ്പ് റെജിമെന്റിന്റെ കീഴിൽ ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോയിയേഷന്റെയും വട്ടിയൂർക്കാവ് ജനമൈത്രി പോലീസ് സുരക്ഷാ സമിതി അംഗങ്ങളുടെയും സഹായത്തോടെ മേജർ ആർ എസ് നെജി , ക്യാപ്റ്റൻ വിജയൻ പിള്ള, സുബൈദാർ സുനിൽകുമാർ എന്നിവരും വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ ഐ എസ എച് ഓ എ എസ ശാന്തകുമാർ, എഫ് ഇ ആർ കെ എ സംസ്ഥാന പ്രസിഡന്റ് സതീഷ്‌കുമാർ ,രാധാകൃഷ്ണൻ നായർ, ബാലചന്ദ്രൻ നായർ,ജയലാൽ ,ജനമൈത്രി കോർഡിനേറ്റർ ഹരിഹരൻ നായർ എന്നിവർ ചേർന്ന് റെസിഡന്റ്‌സ് അസ്സോസിയേഷനുകളിൽ മുന്നൂറു കിറ്റ് വിതരണം ചെയ്തു.
അതിനിടെ കേരളത്തിലെ കോവിഡ് രോഗ ബാധ രണ്ടാം ഘട്ടവും നിയന്ത്രണ വിധേയമാവുമെന്ന ശുഭ സൂചനകൾ നൽകി കണക്കുകൾ. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിലാണ് രോഗ ബാധ ആരംഭിച്ചത്. പിന്നീട് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കോവിഡിന്റെ രണ്ടാം ഘട്ടം എന്ന രീതിയിൽ കണക്കാക്കിയത്. എന്നാൽ ആദ്യ സാഹചര്യത്തിൽ നിന്നും വ്യത്യസ്ഥമായി കേരളത്തില്‍ രോഗികളുടെ എണ്ണം മുന്നുറ് പിന്നിട്ട ശേഷമാണ് ഇപ്പോൾ പതിയെ തിരിച്ചിറങ്ങുന്നു എന്ന സൂചന നൽകുന്നത്. രോഗ ബാധ പിടിച്ച് നിർത്താൻ സർവ്വ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയ കേരളം ഇത്തവണയും വലിയ പരിക്കേൽക്കാതെ പിടിച്ച് നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.രോഗമുക്തി നേടുന്നവരുടെയും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നവരുടെയും എണ്ണം കുറയുമ്പോൾ രോഗബാധിതരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും പത്തില്‍ കൂടാത്തതാണ് പ്രതീക്ഷ നല്‍കുന്ന വസ്തുതകൾ എന്നാണ് വിലയിരുത്തൽ. രോഗം ബാധിക്കുന്നവരുടെ എണ്ണം മുക്തിനേടുന്നവരുടെ എണ്ണത്തേക്കാൾ കുറവാണെന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്നു .
https://www.facebook.com/Malayalivartha