മൃതദേഹനീക്കം ആളൊഴിഞ്ഞ സ്ഥലത്തു മതി; തതമിഴ്നാട്ടില്നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മൃതദേഹനീക്കം ആളൊഴിഞ്ഞ സ്ഥലത്തു മതിയെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മൃതദേഹനീക്കം ആളൊഴിഞ്ഞ സ്ഥലത്തു മതിയെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. നിലവിൽ മൃതദേഹം കൊണ്ടു പോകുന്നതിന് അതിര്‍ത്തിയില്‍ ആംബുലന്‍സ് മാറേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കും ആശങ്ക സൃഷ്ടിക്കാത്ത രീതിയിലാണ് പുതിയ ക്രമീകരണം.
തമിഴ്നാട്ടില്‍നിന്ന് ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ശ്രീചിത്രയിലേക്കും പുതിയ രോഗികള്‍ എത്തുന്നുണ്ട്. ചികിത്സ ആര്‍ക്കും നിഷേധിക്കുന്ന സമീപനം കേരളത്തിനില്ല. ആവശ്യമായ ജാഗ്രതയും പരിശോധിച്ചുള്ള ഉറപ്പാക്കലുകളും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കാസര്‍ഗോട്ടെ രോഗികളെ കേരളത്തിലെ മറ്റ് പ്രധാന ആശുപത്രികളിലേക്കു മാറ്റുന്നതു പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടക കേരളത്തില്‍നിന്നുള്ള രോഗികളെ തടയുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആവശ്യമാണെങ്കില്‍ ആകാശമാര്‍ഗം എത്തിക്കുന്നതും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ സാധിക്കാത്ത പ്രശ്‌നം കുറേ നാളുകളായി നമ്മുടെ ചര്‍ച്ചയില്‍ ഉണ്ട്, ഇന്നും ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. അത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനംനിലനിര്‍ത്തുന്ന ജാഗ്രത ഒരു തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോഴും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അതിന്റെ ഭാഗമായുള്ള കരുതല്‍ എടുക്കുകയും വേണം. ഇതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ കര്‍ക്കശമായ ജാഗ്രത ഇക്കാര്യത്തില്‍ തുടരുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha