നൊന്ത് പെറ്റ അമ്മയെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് മക്കൾ... ക്ഷേമ പെൻഷൻ ലഭ്യമായതറിഞ്ഞ് അമ്മയെ കൂട്ടിക്കൊണ്ടു പോയശേഷം സംഭവിച്ചത് മറ്റൊന്ന്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ, വിഴിഞ്ഞം മുക്കോല പീച്ചോട്ടുകോണത്തു നിന്നു ലളിതയെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു

ജന്മം നൽകിയ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് ആർക്കും സമ്മതിച്ചു തരാനാകാത്ത കാര്യമാണ് . എന്നിട്ടും ഈ മലയാളി സമൂഹം എന്ത് കൊണ്ട് ഇങ്ങനെയാക്കുന്നു എന്ന കോദ്യത്തിനു ഉത്തരമില്ല ഇന്നലെ 4 പെൺമക്കളുൾപ്പെടെ 6 മക്കളുള്ള ലളിത എന്ന അമ്മയെ ഇന്നലെ ഉച്ചയോടെ രണ്ടു മക്കൾ ക്ഷേമ പെൻഷൻ ലഭ്യമായതറിഞ്ഞ് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് കുറ്റിക്കാടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
പിന്നീട് വയോധികയെ സാമൂഹ്യ-ആരോഗ്യ പ്രവർത്തകരും വിഴിഞ്ഞം പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. സംഭവംരാത്രി 9.30 ന് വിഴിഞ്ഞം മുക്കോല പീച്ചോട്ടുകോണത്തു നിന്നു ലളിത(84)യെയാണ് എസ്ഐ:ഗോപകുമാർ, പൊതുപ്രവർത്തകരായ മുക്കോല വിൽസൺ, വിഴിഞ്ഞം സ്റ്റാൻലി,ആശാ പ്രവർത്തക സുരജ എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
ഈ ഭാഗത്ത് എത്തിച്ചു കടന്നു കളഞ്ഞുവെന്നാണ് സാമൂഹ്യപ്രവർത്തകരിൽ നിന്നു പൊലീസിനു ലഭിച്ച വിവരം. പൊതു പ്രവർത്തകർ മക്കളുടെ വീടുകളിലെല്ലാം എത്തി വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.
വിവരമറിഞ്ഞ് രാത്രിയോടെ ഒരു മരുമകളും ചെറുമകനും എത്തി. ഒരു വശം തളർന്ന അവസ്ഥയിലുള്ള ലളിത മക്കളിലൊരാളുടെ ഒപ്പമായിരുന്നു കഴിഞ്ഞതത്രെ. ക്ഷേമ പെൻഷൻ ലഭ്യമായതറിഞ്ഞ് മറ്റു രണ്ടു മക്കൾ കൂട്ടിക്കൊണ്ടു പോയെന്നും പിന്നാലെയാണ് തന്നെ ഇവിടെ എത്തിച്ചതെന്നു ഇവർ പറയുന്നു. ഇന്നു തുടർ നടപടികളെടുക്കുമന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് തനിച്ച് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബൈഹ്റ വ്യക്തമാക്കിയതിന് പുറമെയാണ് ഇങ്ങനെ ഒരു വാർത്ത .
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി.
ഒറ്റപ്പെടല്‍, ജീവിതശൈലി രോഗങ്ങള്‍, മരുന്നിന്‍റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുറത്തിറങ്ങുന്നതിനും യാത്രചെയ്യുന്നതിനും വയോജനങ്ങള്‍ക്ക് കര്‍ശന വിലക്കുളളതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹെല്‍പ് ആന്‍റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ് സെന്‍ററില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററും സജ്ജീകരിച്ചു (ഫോണ്‍ 9497900035, 9497900045). വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ട് അനുയോജ്യമായ പരിഹാരം കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കിയ നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് കോള്‍ സെന്‍ററില്‍ നിയോഗിച്ചിരിക്കുന്നത്. ജനമൈത്രി നോഡല്‍ ഓഫീസറായ ഐജി എസ് ശ്രീജിത്തിനാണ് പരിശീലനത്തിന്‍റെ ചുമതല.
ജനമൈത്രി പൊലീസിന്‍റെ ഗൃഹ സന്ദര്‍ശങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതിനുപുറമെയാണ് ലോക്ക്ഡൗൺ കാലത്ത് ഇവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസികാസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha