കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല; മരണത്തിനും വിവാഹത്തിനും കൂട്ടംകൂടുന്നത് അനുവദിക്കില്ല... കർശന നിലപാട് എടുക്കും
ലോക്ഡൗണിൽ ഇളവു നൽകിയതിനെത്തുടർന്ന് ജനങ്ങൾ കൂട്ടം കൂടുന്നതും മരണവീട്ടിലും വിവാഹത്തിലും ഒരുമിച്ചു പങ്കെടുക്കുന്നതും അനുവദനിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണാനന്തര ചടങ്ങിന് 20പേരേ പാടുള്ളൂ എന്നാണ് സർക്കാർ നിർദേശം. എന്നാൽ, ഇതിൽ കൂടുതൽപേർ പലഘട്ടങ്ങളിലായി മരണവീട്ടിൽ കയറി ഇറങ്ങുന്ന സാഹചര്യം ഉണ്ട്.
അതുപോലെ വിവാഹത്തിന് 50പേർക്കാണ് അനുമതി. ഇത് ലംഘിച്ച് വിവാഹത്തിനു മുൻപും ശേഷവും ആളുകൾ കൂടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഇക്കാര്യത്തിൽ കൂടുതൽ കർശനമായ നിലപാട് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇളവ് അനുവദിച്ച സഹാഹര്യത്തിൽ ബസ് സ്റ്റാൻഡിലും ഓട്ടോകളിലും തിരക്കുണ്ട്. വിലക്കു ലംഘിച്ച് ആളുകളെ കയറ്റുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
തിരക്ക് ഒഴിവാക്കാൻ ഇനിമുതൽ പൊലീസ് നടപടി കർശനമാക്കും. ആരോഗ്യപ്രവർത്തകർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നത് കർശനമാക്കണം. പിപിഇ കിറ്റുകൾ ധരിക്കാതെ രോഗികളുമായി ഇടപഴകരുത്. പൊലീസ് ഉദ്യോസ്ഥരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha