Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേര് മായ്ക്കാൻ തിരക്കഥയൊരുങ്ങുന്നുവോ...?


ഐ ആർ ജി സി ഖുദ്സ് ഫോഴ്‌സ് തലവന്‍ ഇസ്മായില്‍ ഖാനിയെ ഇറാൻ കൊലപ്പെടുത്തിയോ..? പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഖാനി ഒറ്റിക്കൊടുത്തിരുന്നു...തെളിവുകൾ പുറത്ത്..


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്

ശബളം കിട്ടിയിട്ട് മാസങ്ങള്‍: അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ ദുരിതക്കടലില്‍, മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു

07 APRIL 2015 07:42 PM IST
മലയാളി വാര്‍ത്ത.

കടുത്ത ദുരിതത്തില്‍ അണ്‍എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍. അണ്‍ എയിഡഡ്് മേഖലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി തൊഴില്‍ വകുപ്പു രൂപം കൊടുത്ത നിയമം അണ്‍ എയിഡഡ് സ്്കൂള്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദഫലമായി മരവിപ്പിച്ചു. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന നിയമം ഇനി ഉടനേയെങ്ങും അവതരിപ്പിക്കുന്ന സാഹചര്യമില്ല.
ഒരു ലക്ഷത്തിലധികം അദ്ധ്യാപകരാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ഇന്നു പണിയെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും 5000 രൂപയില്‍ താഴെ മാത്രമാണ് ശമ്പളം. അടിമകളോടെന്നപോലെയാണ് പല സ്‌കൂള്‍ അധികാരികളും അദ്ധ്യാപകരോട് പെരുമാറുന്നത്. ഉന്നതബിരുദങ്ങള്‍ നേടിയവരാണു ഭൂരിഭാഗവും. 10 മുതല്‍ 15 വര്‍ഷം വരെ സര്‍വ്വീസുള്ള അദ്ധ്യാപകര്‍ക്കുപോലും അയ്യായിരത്തിനു മുകളില്‍ ശമ്പളം നല്‍കുന്നില്ല. വിശ്രമമില്ലാതെ പണിയെടുക്കാന്‍ നിര്‍ബന്ധിതമാകുന്നു. ക്ലാസ്സില്‍ ഇരിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ല. സകൂള്‍ ബസുകളില്‍പോലും നിന്ന് യാത്രചെയ്യാനേ പാടുള്ളൂ. സീറ്റ് ഒഴിവുണ്ടെങ്കില്‍പോലും ഇരിക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. പ്രസവാവധിപോലും അനുവദിക്കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റുകളും ഉണ്ടെന്നുള്ളത് പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഒഴിവു സമയങ്ങളില്‍ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതുപോലും വിലക്കുന്നു. അച്ചടക്കത്തിന്റെ പേരില്‍ അടിമത്തം അടിച്ചേല്‍പിക്കുന്ന കാടന്‍ നിയമങ്ങളാണ് ഇവരുടെമേല്‍ പ്രയോഗിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ അദ്ധ്യാപകരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരുകയാണ്. 2015 മാര്‍ച്ച് 31 ന് 9000 ഓളം അദ്ധ്യാപകരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചത്. ഇതിന്റെ പത്തിലൊന്നുപേര്‍ക്കു പോലും പുതുതായി നിയമനം നല്‍കുന്നില്ല. അപ്പോള്‍ ബി എഡും എം എഡുമൊക്കെ കഴിഞ്ഞവര്‍ അണ്‍ എയ്ഡഡ് മേഖലയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂണുപോലെയാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കേരളത്തില്‍ പൊട്ടിമുളയ്ക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ലൈസന്‍സും വേണ്ട. ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും കേരളത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അംഗീകാരം ആവശ്യമാണെന്നിരിക്കെയാണ് ഈ ദുസ്ഥിതിയുള്ളതെന്ന് ഓര്‍ക്കണം. ഒരു നിയമവും അവരെ തടയാന്‍ പര്യാപ്തമല്ല.
സര്‍ക്കാര്‍ അംഗീകരിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്ക് വിദ്യാഭ്യാസവകുപ്പിന്റെ കൈയിലില്ല. എന്നാല്‍ ചില സംഘടനകളുടെ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് 13000 ലധികം അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച ലാഭമുള്ള കച്ചവടസ്ഥാപനമായി ഈ മേഖല മാറിയിട്ടുണ്ട്. അതുകൊണ്ടാണ് പട്ടിക്കൂട് വരെ ക്ലാസ്മുറിയാകുന്ന അവസ്ഥ കേരളത്തിലുണ്ടായത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ സ്‌കൂളുകളിലായി ഒരു ലക്ഷത്തിലധികം അദ്ധ്യാപകരാണ് പണിയെടുക്കുന്നത്. അദ്ധ്യാപകരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരാണ് കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ തൊഴില്‍ ചൂഷണം നേരിടുന്നവര്‍ എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
 കേരളത്തില്‍ പണിയെടുക്കുന്ന അന്യദേശ തൊഴിലാളികള്‍ക്കുപോലും ഇവരേക്കാള്‍ കൂലിയും തൊഴില്‍ സംരക്ഷണവും മാന്യതയും ലഭിക്കുന്നുണ്ട്. അദ്ധ്യാപകര്‍ സംഘടിക്കാതിരിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി പ്രതികരിക്കാതിരിക്കാനും അധികാരികള്‍ എപ്പോഴും ജാഗരൂകരായിരിക്കും. അവര്‍ക്കുവേണ്ടി കാര്യമായി പറയാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തയ്യാറാകുന്നില്ല. ക്ഷമയുടെ നെല്ലിപ്പലക കടക്കുമ്പോള്‍ അങ്ങുമിങ്ങും ചെറു പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുണ്ട്.
 ഈ സാഹചര്യത്തിലാണ് പല സന്നദ്ധസംഘടനകളും വ്യക്തികളും സര്‍ക്കാരിനോട് ഇവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുന്ന നിയമത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു നിയമം തൊഴില്‍ വകുപ്പ് രൂപം നല്‍കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രസ്തുത നിയമം അവതരിപ്പിക്കാനുള്ള തീരുമാനവും തത്വത്തില്‍ എടുത്തിരുന്നു. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദ്ദഫലമായി ബീല്ല് ഫ്രീസറിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍;  (4 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേര് മായ്ക്കാൻ തിരക്കഥയൊരുങ്ങുന്നുവോ...?  (8 minutes ago)

മൊസാദുമായി ഒത്തുകളിച്ചു ;  (13 minutes ago)

നടുക്കടലില്‍ വട്ടംപൂട്ടി US പടക്കപ്പലുകള്‍ ! ആകാശത്ത് ഇസ്രയേല്‍ താണ്ഡവം; അടികൊണ്ട് തളര്‍ന്ന് ഇറാന്‍, കീഴടങ്ങും ?  (24 minutes ago)

ആർ ശ്രീലേഖ പണിതുടങ്ങി... നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ നീക്കത്തിൽ ബിജെപി  (35 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (56 minutes ago)

കെഎസ്എഫ്ഇയില്‍ ഒഴിവുകൾ .. ശമ്പളം 42,900 രൂപ വരെ! വേഗം അപേക്ഷിച്ചോ  (58 minutes ago)

ആറ്റുകാൽ പൊങ്കാല സഖാക്കളുടെ വാട്ടർലൂ... രാജേഷിന്റെ എലിപത്തായത്തിലേക്ക് പാർട്ടിക്കാർ.. സഖാക്കൾ ഓട്ടം പിടിച്ചു  (1 hour ago)

കൊച്ചി മട്ടാഞ്ചേരി വാർഫിൽ ഇറാൻ IRIS ലാവൻ..!183 പേർ രഹസ്യകേന്ദ്രത്തിൽ..!കട്ടകലിപ്പിൽ ട്രംപ്..!കൊച്ചിയിൽ കയറി അടിക്കും ..?  (1 hour ago)

പട്ടിണി കിടക്കുന്ന ആളുകളോ, കുടുംബമോ നമ്മുടെ സംസ്ഥാനത്ത് ഇല്ല; എല്ലാവർക്കും സമ്പൂർണ്ണമായി ഭക്ഷണം ഉറപ്പാക്കിയ നാട് കേരളമാണ്; കേരളത്തിലെ സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി മന്ത്രി ജി.ആർ  (1 hour ago)

എൻസിസിയിൽ അണിനിരക്കുന്ന പതിനയ്യായിരത്തോളം കേഡറ്റുകൾക്ക് സ്ഥിരമായ ഒരു പരിശീലന കേന്ദ്രം ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരം; എൻസിസിക്ക് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ മ  (1 hour ago)

സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി; ചാലയുടെ വികസനത്തിൽ നിർണ്ണായകമായ പുതിയ വെയർഹൗസ് സമുച്ചയം നാടിന് സമർപ്പിച്ച് മന്ത്രി വി ശ  (1 hour ago)

ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം; ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും; ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി വീണാ ജോർജ്  (1 hour ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (2 hours ago)

Malayali Vartha Recommends