പൂന്തുറയിലും ബീമാ പള്ളിയിലും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കും... വര്‍ക്കലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ ക്വാറന്റീനില്‍ നിന്നും ചാടിപ്പോയത് ആശങ്കയുണ്ടാക്കുന്നു... തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണിൽ
ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് സമ്ബര്‍ക്ക കേസുകളെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രത. വെള്ളനാട് പഞ്ചായത്തിലെ വാര്‍ഡ് നമ്ബര്‍ 12 ല്‍ ഉള്‍പ്പെടുന്ന വെള്ളനാട് ടൗണും വാര്‍ഡ് 13ലെ കണ്ണമ്ബള്ളിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണിലായി. പൂന്തുറ ബീമാ പള്ളി മേഖലകളിലും ഗൗരവമുള്ള സാഹചര്യമാണ്.
സാഫല്യം ഷോപ്പിങ് കോംപ്ലക്സും പാളയം മാര്‍ക്കറ്റും നേരത്തെ കണ്ടെയിന്‍മെന്റ് സോണായിരുന്നു. അയ്യങ്കാളി ഹാളും ജൂബിലി മിഷന്‍ ഹോസ്പിറ്റലിന്റെ പരിസരവുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.
ഈ പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രത വേണമെന്നാണ് നഗരസഭയും ജില്ലാ ഭരണകൂടവും പറയുന്നത്. സാഫല്യം ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പുറമെ ഫുഡ് ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ക്വാറന്റീനിലുള്ളവര്‍ക്ക് ഭക്ഷണ വിതരണം നല്‍കുന്നതിനിടെയാവാം രോഗബാധിതനായതെന്നാണ് അധികൃതരുടെ നിഗമനം. സമ്ബര്‍ക്കത്തിലൂടെയുള്ള രോഗങ്ങള്‍ കൂടുന്നു എന്നതാണ് തലസ്ഥാനത്തെ നിലവിലെ ഏറ്റവും വലിയ ആശങ്ക. കഴിഞ്ഞ ദിവസം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ നാല് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയായായിരുന്നു രോഗം വന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പൂന്തുറയിലും ബീമാ പള്ളിയിലും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കും. വര്‍ക്കലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ ചാടിപ്പോയതും ആശങ്കയുണ്ടാക്കുന്നു. ക്വാറന്റീനില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. രാത്രി കാല പരിശോധനയ്ക്ക് നഗരസഭ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha