കോവിഡ് സമൂഹ വ്യാപനത്തിന്റെ ഭീതിയിൽ ആയതോടെ ലോക്ക് ഡൗൺ ലംഘനത്തിന് കനത്ത പിഴ ഈടാക്കാൻ തീരുമാനമായി . സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്നിയമം കൂടുതൽ കർശനമാക്കുന്നത്
കോവിഡ് സമൂഹ വ്യാപനത്തിന്റെ ഭീതിയിൽ ആയതോടെ ലോക്ക് ഡൗൺ ലംഘനത്തിന് കനത്ത പിഴ ഈടാക്കാൻ തീരുമാനമായി . സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്നിയമം കൂടുതൽ കർശനമാക്കുന്നത്
, തിരുവനന്തപുരം നഗരം ട്രിപ്പിള്‍ ലോക്ക്ഡൗണിലാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നാല്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ വരും. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കു മേല്‍ ചുമത്തേണ്ട പിഴ തുകയില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപ വരെയാണ് പിഴ ഈടാക്കുക. ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ഇരുന്നാലും പൊതുനിരത്തില്‍ തുപ്പിയാലും 200 രൂപ പിഴ അടക്കേണ്ടി വരും .
ലോക്ക്ഡൗണിനു കീഴിലുള്ള ഇടങ്ങളില്‍ വിവാഹചടങ്ങുകള്‍ നടത്താം. എന്നാല്‍ ആളുകളുടെ എണ്ണം കൂടിയാല്‍ ആയിരം രൂപ പിഴ ഈടാക്കും. ആള്‍ക്കൂട്ട സമരങ്ങള്‍ക്കും ആയിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. പിഴ ചുമത്താനുള്ള അധികാരം അതാത് പോലീസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 വരെ പ്രവര്‍ത്തിക്കാം. 11 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കും.
ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം
ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രദേശത്ത് പ്രവർത്തിക്കാൻ പാടില്ല. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും, കോസ്റ്റൽ പൊലീസും ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
https://www.facebook.com/Malayalivartha