Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ഗണ്‍മോന്‍ പറഞ്ഞു... സരിതയ്ക്ക് ക്ലിഫ്ഹൗസിലേക്ക് എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു; അറസ്റ്റിലാകുന്നതിന്റെ തലേദിവസവും വിളിച്ചു

12 APRIL 2015 09:09 PM IST
മലയാളി വാര്‍ത്ത.

സരിത എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ വെല്‍പ്പെടുത്തലുകളുമായി മുന്‍ഗണ്‍മാനായ സലിംരാജ് രംഗത്തെത്തി. പീപ്പിള്‍ ടിവിയാണ് സലിംരാജിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്. സോളാര്‍ കേസുമായി തനിക്ക് ബന്ധമില്ലെന്നും സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം അറിയാവുന്നതുകൊണ്ടാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നുമാണ് സലിം രാജിന്റെ ആരോപണം.
സരിതയെ ആദ്യം കണ്ടത് കടപ്ലാമറ്റത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങലാണെന്നും ക്ലിഫ്ഹൗസില്‍ നിന്നും പലരും സരിതയെ വിളിച്ചിട്ടുണ്ടെന്നുമാണ് സലിംരാജ് ആരോപിക്കുന്നത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഇത് സംബന്ധിച്ച മൊഴി നല്‍കിയെന്നുമാണ് സലിംരാജ് പറഞ്ഞു. ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തോളമായെന്നും തന്റെ പേരിലുള്ള കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും സലിം രാജ് പറഞ്ഞു. ഇത്രകാലമായിട്ടും തന്നെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍വീസില്‍ തിരിച്ചെടുക്കേണ്ട സമയം കഴിഞ്ഞു. തന്നെ തിരിച്ചെടുത്താല്‍ എന്തോ സംഭവിക്കുമെന്നാണ് സര്‍ക്കാരിന്റെ പേടി. തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യമായി തന്റെ ഭാര്യ മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ കോടതി ഉത്തരവുമായി വരട്ടെ, അപ്പോള്‍ തിരിച്ചെടുക്കാമെന്നായിരുന്നു മറുപടി നല്‍കിയതെന്നും സലിം രാജ് പീപ്പിള്‍ ചാനലിനോട് പറഞ്ഞു.
സരിത എസ് നായര്‍ക്ക് ക്ലിഫ്ഹൗസിലേക്ക് എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സരിതയോട് സംസാരിച്ചു എന്ന കാര്യം സത്യമാണ്. താന്‍ അതു സമ്മതിച്ചതുമാണ്. ക്ലിഫ് ഹൗസിലേക്ക് പലരും വിളിക്കാറുണ്ട്. അങ്ങനെ അറസ്റ്റിലാകുന്നതിന് തലേന്ന് സരിത വിളിച്ചിരുന്നു. എഴുകോണ്‍ സിഐയുടെ നമ്പര്‍ എന്ന പേരില്‍ തനിക്കു കോളുകള്‍ വരുന്നുണ്ടെന്നും ഈ നമ്പര്‍ ആരുടേതാണെന്ന് കണ്ടെത്തി തരണമെന്നുമാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് താന്‍ ഇതേക്കുറിച്ച് അന്വേഷിച്ചു നല്‍കിയെന്നും സലിംരാജ് പറഞ്ഞു. സരിത സ്ഥിരമായി ക്ലിഫ് ഹൗസിലേക്കു വിളിക്കാറുണ്ടായിരുന്നതിനാല്‍ അക്കാര്യം അന്വേഷിച്ചു സരിതയ്ക്കു മറുപടി നല്‍കിയിരുന്നു. ഇതാണ് സംഭവിച്ചത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല.\"\"
മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് തന്റെയും ജോപ്പന്റെയും ജിക്കുമോന്റെയും ഫോണുകളായിരുന്നു. മുഖ്യമന്ത്രി ആരെ വിളിച്ചാലും തങ്ങളുടെ ഫോണിന്റെ കോള്‍ ലിസ്റ്റിലാണ് അവയൊക്കെ വരിക. ക്ലിഫ്ഹൗസില്‍ കോള്‍ രജിസ്റ്റര്‍ സൂക്ഷിക്കാറില്ലെന്നും സലിംരാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍നിന്ന് നിരവധി കോളുകള്‍ പുറത്തേക്ക് പോയിട്ടുണ്ട്. ഇതില്‍ സരിതയ്ക്കുള്ള കോളുകളുമുണ്ട്. പൊലീസിന് ഇതിന്റെ വ്യക്തമായ വിവരം ലഭിച്ചിരുന്നു. പലരെയും വിളിക്കാന്‍ മുഖ്യമന്ത്രി പറയുമായിരുന്നു. മുഖ്യമന്ത്രി ആരുമായൊക്കെയാണ് സംസാരിച്ചതെന്ന് തങ്ങള്‍ക്കറിയില്ല. സോളാര്‍ കേസ് പുറത്തുവന്ന ശേഷവും സരിതയെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ കണ്ടിട്ടുണ്ടെന്നും സലിം രാജ് പറഞ്ഞു.
കോഴിക്കോട്ട് കരിക്കാംകുളത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പേരില്‍ തന്നെ കേസില്‍ കുടുക്കിയതും റിമാന്‍ഡ് ചെയ്യിച്ചതും സോളാര്‍ കേസില്‍നിന്നു ശ്രദ്ധതിരിക്കാനായിരുന്നുവെന്നും സലിം രാജ് വെളിപ്പെടുത്തി. ഇങ്ങനെയൊരു കേസ് കെട്ടിച്ചമച്ചതാണ്. നാടകീയമായി സൃഷ്ടിച്ചതാണ് രംഗങ്ങള്‍. മുഖ്യമന്ത്രിയുടെ വലംകൈയായ ടി സിദ്ധിഖാണ് ഇതിനായുള്ള ഗൂഢാലോചന നടത്തിയത്. ഇക്കാര്യം പിന്നീട് പൊലീസുകാര്‍ തന്നോട് വെളിപ്പെടുത്തിയതെന്നും സലിം രാജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (36 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (3 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (3 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends