Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ഇതാണ് പിണറായിക്ക് കിട്ടിയ പണി ... കേരളത്തിലെ കള്ളക്കടത്തു കേസില്‍ നിര്‍ണായകമായ വഴിത്തിരിവായി മാറി റമീസിന്റെ മൊഴി... ഒറ്റ വെടിക്ക് മൂന്ന് പക്ഷികള്‍ അക്കമിട്ട് നിരത്തിയ മൊഴി ഇതാണ് ...

03 AUGUST 2020 02:04 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കള്ളക്കടത്തു കേസില്‍ നിര്‍ണായകമായ വഴിത്തിരിവായി മാറിയിരിക്കുകയാണ് റമീസിന്റെ മൊഴി.ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങിയ എന്‍ ഐ എ ക്ക് കണ്ടെത്താനായത് ഇതുവരെ പുറത്തു വരാത്ത പല നിര്‍ണായക വിവരവുമാണ് .ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് അലി വരെ എത്തി നില്‍ക്കുന്നത് .

സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തന്നെയാണ് എന്‍ ഐ എ യുടെ വലയില്‍ ഇപ്പോള്‍ ഇയാള്‍ വീണിരിക്കുന്നത് .റമീസിനെആദ്യം ചോദ്യം ചെയ്തതില്‍ നിന്നും തന്നെ ഉന്നത ഭീകര ബന്ധം വെളിവായിരുന്നു .എന്നാല്‍ എന്‍ ഐ എഅത് പരസ്യപ്പെടുത്തിയിരുന്നില്ല .കേസിന്റെ സ്വഭാവഘടന അങ്ങനെ ആയിരുന്നതിനാലാണ് അത്തരം വെളിപ്പെടുത്താലോ അന്വേഷണ വിവരങ്ങളോ ഉടന്‍ പുറത്തു വിടാത്തത് .പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ 24ാം പ്രതിയായിരുന്നു മുഹമ്മദ് അലി . ഇയാളുടെ കൂട്ടാളിയും മൂവാറ്റുപുഴക്കാരനുമായ മുഹമ്മദ് അലി ഇബ്രാഹിമിനെയും അറസ്റ്റ് ചെയ്തത് വഴി കേരളത്തിലുടനീളം പ്രത്യേകിച്ചും മലബാര്‍ മേഖല കേന്ദ്രീകരിച്ച് വാന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നതായുള്ള സൂചനയാണ് ലഭ്യമായത് .

സ്വര്‍ണക്കടത്തു കേസിലെ മുഖ്യകണ്ണി കെ.ടി. റമീസിന്റെ മൊഴികളുടെ വെളിച്ചത്തിലാണ് ഇന്നലെ ഈ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് . സ്വര്‍ണക്കടത്തിനുള്ള പണം മുന്‍കൂറായി സ്വരൂപിക്കാനും ഇടപാടുകാരെ കണ്ടെത്താനും റമീസിനെ സഹായിക്കുന്ന എ.എം. ജലാലിന്റെ കൂട്ടാളികളാണ് ഇരുവരും.മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. യുഎപിഎ ചുമത്തിയ കേസില്‍ ഇതുവരെ 12 പ്രതികളായി. 10 പ്രതികളെ അറസ്റ്റ് ചെയ്തു, വിദേശത്തുള്ള ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.ഇവരെ അറസ്റ്റു ചെയ്യുന്നതിന് കുറെയേറെ തടസ്സങ്ങള്‍ സാങ്കേതികരപരമായി ഉണ്ടെങ്കിലും അതെല്ലാം അനായാസം അതിജീവിക്കാം എന്ന് തന്നെയാണ് കരുതപ്പെടുന്നത് .

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച പാഴ്‌സലുകള്‍ കേന്ദ്രീകരിച്ചും ഇപ്പോള്‍ കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചത് വന്‍ ദുരൂഹതയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് . ഇത് റമീസിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ തന്നെയാണ് വ്യാപിപ്പിച്ചത് .അതുകൊണ്ട് തന്നെ അന്വേഷണം വന്‍ രീതിയിലുള്ള മാറ്റമുണ്ടക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത് .മാത്രമല്ല മൊഴിയെടുക്കുന്നതിനു ഹാജരാകാന്‍ സി ആപ്റ്റിലെ ജീവനക്കാര്‍ക്കു കസ്റ്റംസ് നോട്ടിസ് നല്‍കിയത് പിണറായിക്ക് കനത്ത പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത് . ജൂണ്‍ അവസാനം ഈ ഓഫിസിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ വാഹനം എത്തിയതായി കണ്ടെത്തിയിരുന്നു. ഈ വാഹനത്തില്‍ കൊണ്ടുവന്ന പാഴ്‌സലുകള്‍ പിറ്റേദിവസം സി ആപ്റ്റിന്റെ വാഹനത്തില്‍ പുറത്തേക്കു കൊണ്ടുപോയി. ഇത് എന്തൊക്കെയാണെന്നു കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ വിശദമായ അന്വേഷണം. മതഗ്രന്ഥങ്ങളാണു നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

സര്‍ക്കാര്‍ വാഹനത്തില്‍ പാഠപുസ്തകങ്ങള്‍ കൊണ്ടുപോയതിനൊപ്പമാണു മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയതെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകാനായി പ്രത്യേകം വാഹനം ഏര്‍പ്പെടുത്തുകയോ സാമ്പത്തിക ചെലവുണ്ടാകുകയോ ഘജനാവിന് നഷ്ടം വരുത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദേശദ്രോഹനടപടി ഉള്‍പ്പടെയുള്ള അതിലുംഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് .ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാത്തിനെയും പൂട്ടാനുള്ള വെടിമരുന്നുമായാണ് റമീസ് പിടിയിലായത് . ശിവശങ്കറും അതുപോലെ തന്നെ ജലീലും ഒരേപോലെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സാഹചര്യമാണ് .സ്വപ്‌നയും ശിവശങ്കറും നിരന്തരമായി മൂടിവയ്ക്കാന്‍ ശ്രമിച്ച പല കള്ളക്കളികള്‍ ഇപ്പോള്‍ റമീസിലൂടെ വ്യക്തമാവുന്നത് .




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (15 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (11 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends