Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

ഇതാണ് പിണറായിക്ക് കിട്ടിയ പണി ... കേരളത്തിലെ കള്ളക്കടത്തു കേസില്‍ നിര്‍ണായകമായ വഴിത്തിരിവായി മാറി റമീസിന്റെ മൊഴി... ഒറ്റ വെടിക്ക് മൂന്ന് പക്ഷികള്‍ അക്കമിട്ട് നിരത്തിയ മൊഴി ഇതാണ് ...

03 AUGUST 2020 02:04 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കള്ളക്കടത്തു കേസില്‍ നിര്‍ണായകമായ വഴിത്തിരിവായി മാറിയിരിക്കുകയാണ് റമീസിന്റെ മൊഴി.ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങിയ എന്‍ ഐ എ ക്ക് കണ്ടെത്താനായത് ഇതുവരെ പുറത്തു വരാത്ത പല നിര്‍ണായക വിവരവുമാണ് .ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് അലി വരെ എത്തി നില്‍ക്കുന്നത് .

സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തന്നെയാണ് എന്‍ ഐ എ യുടെ വലയില്‍ ഇപ്പോള്‍ ഇയാള്‍ വീണിരിക്കുന്നത് .റമീസിനെആദ്യം ചോദ്യം ചെയ്തതില്‍ നിന്നും തന്നെ ഉന്നത ഭീകര ബന്ധം വെളിവായിരുന്നു .എന്നാല്‍ എന്‍ ഐ എഅത് പരസ്യപ്പെടുത്തിയിരുന്നില്ല .കേസിന്റെ സ്വഭാവഘടന അങ്ങനെ ആയിരുന്നതിനാലാണ് അത്തരം വെളിപ്പെടുത്താലോ അന്വേഷണ വിവരങ്ങളോ ഉടന്‍ പുറത്തു വിടാത്തത് .പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ 24ാം പ്രതിയായിരുന്നു മുഹമ്മദ് അലി . ഇയാളുടെ കൂട്ടാളിയും മൂവാറ്റുപുഴക്കാരനുമായ മുഹമ്മദ് അലി ഇബ്രാഹിമിനെയും അറസ്റ്റ് ചെയ്തത് വഴി കേരളത്തിലുടനീളം പ്രത്യേകിച്ചും മലബാര്‍ മേഖല കേന്ദ്രീകരിച്ച് വാന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നതായുള്ള സൂചനയാണ് ലഭ്യമായത് .

സ്വര്‍ണക്കടത്തു കേസിലെ മുഖ്യകണ്ണി കെ.ടി. റമീസിന്റെ മൊഴികളുടെ വെളിച്ചത്തിലാണ് ഇന്നലെ ഈ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് . സ്വര്‍ണക്കടത്തിനുള്ള പണം മുന്‍കൂറായി സ്വരൂപിക്കാനും ഇടപാടുകാരെ കണ്ടെത്താനും റമീസിനെ സഹായിക്കുന്ന എ.എം. ജലാലിന്റെ കൂട്ടാളികളാണ് ഇരുവരും.മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. യുഎപിഎ ചുമത്തിയ കേസില്‍ ഇതുവരെ 12 പ്രതികളായി. 10 പ്രതികളെ അറസ്റ്റ് ചെയ്തു, വിദേശത്തുള്ള ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.ഇവരെ അറസ്റ്റു ചെയ്യുന്നതിന് കുറെയേറെ തടസ്സങ്ങള്‍ സാങ്കേതികരപരമായി ഉണ്ടെങ്കിലും അതെല്ലാം അനായാസം അതിജീവിക്കാം എന്ന് തന്നെയാണ് കരുതപ്പെടുന്നത് .

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച പാഴ്‌സലുകള്‍ കേന്ദ്രീകരിച്ചും ഇപ്പോള്‍ കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചത് വന്‍ ദുരൂഹതയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് . ഇത് റമീസിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ തന്നെയാണ് വ്യാപിപ്പിച്ചത് .അതുകൊണ്ട് തന്നെ അന്വേഷണം വന്‍ രീതിയിലുള്ള മാറ്റമുണ്ടക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത് .മാത്രമല്ല മൊഴിയെടുക്കുന്നതിനു ഹാജരാകാന്‍ സി ആപ്റ്റിലെ ജീവനക്കാര്‍ക്കു കസ്റ്റംസ് നോട്ടിസ് നല്‍കിയത് പിണറായിക്ക് കനത്ത പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത് . ജൂണ്‍ അവസാനം ഈ ഓഫിസിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ വാഹനം എത്തിയതായി കണ്ടെത്തിയിരുന്നു. ഈ വാഹനത്തില്‍ കൊണ്ടുവന്ന പാഴ്‌സലുകള്‍ പിറ്റേദിവസം സി ആപ്റ്റിന്റെ വാഹനത്തില്‍ പുറത്തേക്കു കൊണ്ടുപോയി. ഇത് എന്തൊക്കെയാണെന്നു കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ വിശദമായ അന്വേഷണം. മതഗ്രന്ഥങ്ങളാണു നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

സര്‍ക്കാര്‍ വാഹനത്തില്‍ പാഠപുസ്തകങ്ങള്‍ കൊണ്ടുപോയതിനൊപ്പമാണു മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയതെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകാനായി പ്രത്യേകം വാഹനം ഏര്‍പ്പെടുത്തുകയോ സാമ്പത്തിക ചെലവുണ്ടാകുകയോ ഘജനാവിന് നഷ്ടം വരുത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദേശദ്രോഹനടപടി ഉള്‍പ്പടെയുള്ള അതിലുംഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് .ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാത്തിനെയും പൂട്ടാനുള്ള വെടിമരുന്നുമായാണ് റമീസ് പിടിയിലായത് . ശിവശങ്കറും അതുപോലെ തന്നെ ജലീലും ഒരേപോലെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സാഹചര്യമാണ് .സ്വപ്‌നയും ശിവശങ്കറും നിരന്തരമായി മൂടിവയ്ക്കാന്‍ ശ്രമിച്ച പല കള്ളക്കളികള്‍ ഇപ്പോള്‍ റമീസിലൂടെ വ്യക്തമാവുന്നത് .




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (1 hour ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (1 hour ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (1 hour ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (1 hour ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (2 hours ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (2 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (3 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (3 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (4 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (4 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (4 hours ago)

Malayali Vartha Recommends