Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാര്‍ത്തകളില്‍ വീണ്ടും നേതാജി... രഹസ്യാന്വേഷണ പൊലീസ് വര്‍ഷങ്ങളോളം നിരീക്ഷിച്ച സന്യാസി നേതാജിയായിരുന്നോ എന്ന് സംശയം

21 APRIL 2015 09:01 AM IST
മലയാളി വാര്‍ത്ത.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ പൊലീസ് വര്‍ഷങ്ങളോളം നിരീക്ഷിച്ച സന്യാസി നേതാജിയായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ വീണ്ടും ബലപ്പെട്ടിരിക്കുന്നത്. ഷൗല്‍മാരി ബാബ എന്നറിയപ്പെട്ടിരുന്ന സ്വാമി ശാരദാനന്ദ യഥാര്‍ഥത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നേതാജിയായിരുന്നുവെന്നാണ് കരുതുന്നത്.
അറുപതുകളില്‍ വര്‍ഷങ്ങളോളം ബംഗാളില്‍ സ്വാമി ജീവിച്ചിരുന്നു. മുഖം ഫോട്ടോകളില്‍ പതിയാതിരിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു ഇദ്ദേഹം. എപ്പോഴും മുഖംമറച്ചുകൊണ്ടാണ് സ്വാമി പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ വിരലടയാളം എവിടെയും പതിയാനും സ്വാമി സമ്മതിച്ചിരുന്നില്ലെന്ന് പശ്ചിമബംഗാള്‍ രഹസ്യപ്പൊലീസിന്റെ രേഖകളില്‍ പറയുന്നു.
1962ല്‍ അദ്ദേഹത്തിന് സഞ്ചരിക്കാനായി ഒരു ടാക്‌സി വിളിച്ചപ്പോള്‍, അതില്‍ കയറുന്നതിന് മുമ്പുതന്നെ കാറിന്റെ ചില്ലുകള്‍ മറയ്ക്കപ്പെട്ടിരുന്നതായി ഒരു രേഖയില്‍ പറയുന്നു. മറ്റൊരിക്കല്‍ ഡോക്ടര്‍ പരിശോധിക്കാനെത്തിയപ്പോള്‍ മുഖം കമ്പിളികൊണ്ട് മറച്ചുപിടിച്ചതായും സൂചനയുണ്ട്. രക്തം പരിശോധിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് വിസമ്മതിച്ച സന്യാസി, തന്റെ എക്‌സ്‌റേ എടുക്കാനും അനുവദിച്ചിരുന്നില്ല. സന്യാസിക്ക് ഒരു ശ്വാസകോശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് 1963ല്‍ മനസ്സിലാക്കിയിരുന്നു.
നേതാജിയുടെ മരണം സംബന്ധിച്ച് ദുരൂഹതയുള്ളതിനാല്‍, 20 വര്‍ഷത്തോളം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അദ്ദേഹത്തിന്റെ ബന്ധുക്കളെ നിരീക്ഷിച്ചിരുന്നുവെന്ന വിവരം വെളിപ്പെട്ടതോടെയാണ് മറ്റു രഹസ്യങ്ങളുടെയും ചുരുളഴിഞ്ഞുതുടങ്ങിയത്. ശാരദാനന്ദ സ്വാമിയുടെ രഹസ്യ ജീവിതം അദ്ദേഹം നേതാജി തന്നെയായിരുന്നോ എന്ന സംശയം ബലപ്പെടുത്തുകയാണെന്ന് ബംഗാള്‍ പൊലീസിന്റെ രേഖകളിലൊന്നില്‍ പറയുന്നു.
ഫോട്ടോകളില്‍ മുഖം പതിയാതിരിക്കുന്നതിന് എപ്പോഴും പുകയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് സ്വാമി ഇരിക്കാറുണ്ടായിരുന്നത്. വിരലടയാളം പതിയാതിരിക്കുന്നതിന് എവിടെ സ്പര്‍ശിക്കുമ്പോഴും ഒരു തൂവാല ഉപയോഗിച്ചിരുന്നതായും രേഖകളില്‍ പറയുന്നു. എന്നാല്‍, സ്വാമി നേതാജിയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആശ്രമം അധികൃതര്‍ അഭിപ്രായപ്പെട്ടു. ജയ്പ്പാല്‍ഗുഡിയില്‍ അഞ്ചുവര്‍ഷത്തോളം ജീവിച്ചശേഷം ശാരദാനന്ദ സ്വാമി ഇപ്പോള്‍ ഉത്തരാഖണ്ഡിന്റെ ഭാഗമായ പര്‍വത പ്രദേശത്തേയ്ക്ക് താമസം മാറ്റിയെന്നും 1977ല്‍ അദ്ദേഹം ഡെറാഡൂണില്‍വച്ച് മരിച്ചതായും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (21 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (30 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (37 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (42 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (2 hours ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (4 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (4 hours ago)

Malayali Vartha Recommends