Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കരിപ്പൂരിലേത് അപകടം തന്നെ; പക്ഷേ മുന്നറിപ്പ് അവഗണിച്ചു; മുന്നറിപ്പ് നല്‍കിയത് ഒന്‍പത് വര്‍ഷം മുമ്പ്; മഴക്കാലത്ത് റെയില്‍വേ ലാന്‍ഡിങിന് അനുവദിക്കാന്‍ പാടില്ലെന്ന് ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റി നിര്‍ദേശം നല്‍കിയത് 2011 യില്‍

08 AUGUST 2020 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

  ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവം... അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ തെന്നിമാറിയുണ്ടായ ദുരന്തം അപ്രതീക്ഷിതമായുണ്ടായ അപകടം തന്നെയാണ്. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലത്ത് ലാന്‍ഡിങ് അനുവദിക്കരുതെന്ന മുന്നറിപ്പ് അവഗണിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതിയിലെ അംഗമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്. ആ നിര്‍ദേശം വെറുതെയല്ലെന്ന് മനസ്സിലായത് 2020 ഓഗസ്റ്റ് ഏഴിനാണെന്നു മാത്രം. മംഗലാപുരം വിമാനത്താവളത്തിലെ ലാന്‍ഡിങ് ദുരന്തത്തിനു ശേഷം താന്‍ നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്.

താഴേയ്ക്കു ചെരിവുള്ള ഒരു ടേബിള്‍ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. റണ്‍വേയുടെ അവസാനമുള്ള ബഫര്‍ സോണിനും ആവശ്യമായ വലുപ്പമില്ല. സാധാരണഗതിയില്‍ 240 മീറ്റര്‍ ബഫര്‍ സോണ്‍ വേണമെങ്കില്‍ ഇവിടെ 90 മീറ്റര്‍ മാത്രമാണുള്ളത്. കൂടാതെ രണ്ട് വശത്തും 100 മീറ്റര്‍ സ്ഥലം വേണമെന്നത് കരിപ്പൂരില്‍ 75 മീറ്ററായി കുറഞ്ഞു. നീളം കുറഞ്ഞ ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള റണ്‍വേയ്ക്കാണ് അന്ന് ഡിജിസിഎ അനുമതി നല്‍കിയതെന്നും ക്യാപറ്റന്‍ മോഹന്‍ രംഗനാഥ് പറയുന്നു.

ഒരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍ മഴ പെയ്യുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് ഒരു മാര്‍ഗനിര്‍ദേശവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2011 ജൂണ്‍ 17ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ച കത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അപകടസാധ്യത സംബന്ധിച്ച് സുപ്രധാന കാര്യങ്ങള്‍ പറയുന്നുണ്ട്. റണ്‍വേയുടെ അവസാനഭാഗത്തുണ്ടാകേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ റണ്‍വേ 10 അപ്രോച്ച് അനുവദിക്കരുത്. വിമാനത്താവളത്തിലെ റണ്‍വേയുടെ അവസാനം 240 മീറ്റര്‍ ബഫര്‍ സോണ്‍ അടിയന്തരമായി കൂട്ടിച്ചേര്‍ക്കണം. കൂടാതെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കുകയും ചെയ്യണം. ഇങ്ങനെയാണ് കത്തില്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറയുന്നത്. റണ്‍വേ അവസാനിച്ചിട്ടും വിമാനത്തിന് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ റണ്‍വേയുടെ അവസാനം സുരക്ഷാ സംവിധാനങ്ങളില്ലെന്നും ഐ.എല്‍.എസ് ലോക്കലൈസര്‍ ആന്റിന സ്ഥിതി ചെയ്യുന്നത് ഒരു കോണ്‍ക്രീറ്റ് സ്ട്രക്ചറിലാണെന്നും അതിനു ശേഷം കുത്തനെ ചെരിവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മംഗലാപുരത്ത് എയര്‍ ഇന്ത്യ വിമാനം സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടതിനു പിന്നാലെയായിരുന്നു കോഴിക്കോട് വിമാനത്താവളത്തിന്റെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടും സമര്‍പ്പിക്കപ്പെട്ടത്. മംഗലാപുരം ദുരന്തം ഒഴിവാക്കാവുന്നതായിരുന്നുവെന്നും റണ്‍വേ സാഹചര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ മെച്ചപ്പെടുത്തണമെന്നും 2011ല്‍ നല്‍കിയ കത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രണ്ട് വിമാനത്താവളങ്ങളുടെയും റണ്‍വേകളുടെ നീളം കുറയ്ക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിമാനത്താവളത്തില്‍ ഡിജിസിഎ സംഘങ്ങള്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഈ അപകടത്തെപ്പറ്റി അവര്‍ ചിന്തിച്ചിരുന്നോ എന്നും ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ വ്യക്തമാക്കി.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിയുകയായിരുന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്‌സ്. 344 ദുബായ് കോഴിക്കോട് വിമാനമാണ് 7.52ന് അപകടത്തില്‍പ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (4 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (5 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (5 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (5 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (6 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (6 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (6 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (6 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (7 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (7 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (7 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (7 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (7 hours ago)

Malayali Vartha Recommends