Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...


പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ...? രാഹുൽ മത്സരിക്കുമോയെന്നത് അനാവശ്യ ചർച്ച: പി ജെ കുര്യനെ തള്ളി മുരളീധരൻ...


ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കി കൊച്ചു കുട്ടികളുടേതാക്കിയ അടിവസ്ത്രം..എന്താണ് ആൻ്റണി രാജുവിൻ്റെ തൊണ്ടിമുതൽ കേസ്?


ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യത.. ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴ..ഒരിടത്തും മഴയ്ക്ക് സാധ്യതയില്ല...

കരിപ്പൂരിലേത് അപകടം തന്നെ; പക്ഷേ മുന്നറിപ്പ് അവഗണിച്ചു; മുന്നറിപ്പ് നല്‍കിയത് ഒന്‍പത് വര്‍ഷം മുമ്പ്; മഴക്കാലത്ത് റെയില്‍വേ ലാന്‍ഡിങിന് അനുവദിക്കാന്‍ പാടില്ലെന്ന് ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റി നിര്‍ദേശം നല്‍കിയത് 2011 യില്‍

08 AUGUST 2020 10:03 AM IST
മലയാളി വാര്‍ത്ത

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ തെന്നിമാറിയുണ്ടായ ദുരന്തം അപ്രതീക്ഷിതമായുണ്ടായ അപകടം തന്നെയാണ്. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലത്ത് ലാന്‍ഡിങ് അനുവദിക്കരുതെന്ന മുന്നറിപ്പ് അവഗണിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതിയിലെ അംഗമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്. ആ നിര്‍ദേശം വെറുതെയല്ലെന്ന് മനസ്സിലായത് 2020 ഓഗസ്റ്റ് ഏഴിനാണെന്നു മാത്രം. മംഗലാപുരം വിമാനത്താവളത്തിലെ ലാന്‍ഡിങ് ദുരന്തത്തിനു ശേഷം താന്‍ നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്.

താഴേയ്ക്കു ചെരിവുള്ള ഒരു ടേബിള്‍ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. റണ്‍വേയുടെ അവസാനമുള്ള ബഫര്‍ സോണിനും ആവശ്യമായ വലുപ്പമില്ല. സാധാരണഗതിയില്‍ 240 മീറ്റര്‍ ബഫര്‍ സോണ്‍ വേണമെങ്കില്‍ ഇവിടെ 90 മീറ്റര്‍ മാത്രമാണുള്ളത്. കൂടാതെ രണ്ട് വശത്തും 100 മീറ്റര്‍ സ്ഥലം വേണമെന്നത് കരിപ്പൂരില്‍ 75 മീറ്ററായി കുറഞ്ഞു. നീളം കുറഞ്ഞ ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള റണ്‍വേയ്ക്കാണ് അന്ന് ഡിജിസിഎ അനുമതി നല്‍കിയതെന്നും ക്യാപറ്റന്‍ മോഹന്‍ രംഗനാഥ് പറയുന്നു.

ഒരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍ മഴ പെയ്യുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് ഒരു മാര്‍ഗനിര്‍ദേശവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2011 ജൂണ്‍ 17ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ച കത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അപകടസാധ്യത സംബന്ധിച്ച് സുപ്രധാന കാര്യങ്ങള്‍ പറയുന്നുണ്ട്. റണ്‍വേയുടെ അവസാനഭാഗത്തുണ്ടാകേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ റണ്‍വേ 10 അപ്രോച്ച് അനുവദിക്കരുത്. വിമാനത്താവളത്തിലെ റണ്‍വേയുടെ അവസാനം 240 മീറ്റര്‍ ബഫര്‍ സോണ്‍ അടിയന്തരമായി കൂട്ടിച്ചേര്‍ക്കണം. കൂടാതെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കുകയും ചെയ്യണം. ഇങ്ങനെയാണ് കത്തില്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറയുന്നത്. റണ്‍വേ അവസാനിച്ചിട്ടും വിമാനത്തിന് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ റണ്‍വേയുടെ അവസാനം സുരക്ഷാ സംവിധാനങ്ങളില്ലെന്നും ഐ.എല്‍.എസ് ലോക്കലൈസര്‍ ആന്റിന സ്ഥിതി ചെയ്യുന്നത് ഒരു കോണ്‍ക്രീറ്റ് സ്ട്രക്ചറിലാണെന്നും അതിനു ശേഷം കുത്തനെ ചെരിവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മംഗലാപുരത്ത് എയര്‍ ഇന്ത്യ വിമാനം സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടതിനു പിന്നാലെയായിരുന്നു കോഴിക്കോട് വിമാനത്താവളത്തിന്റെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടും സമര്‍പ്പിക്കപ്പെട്ടത്. മംഗലാപുരം ദുരന്തം ഒഴിവാക്കാവുന്നതായിരുന്നുവെന്നും റണ്‍വേ സാഹചര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ മെച്ചപ്പെടുത്തണമെന്നും 2011ല്‍ നല്‍കിയ കത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രണ്ട് വിമാനത്താവളങ്ങളുടെയും റണ്‍വേകളുടെ നീളം കുറയ്ക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിമാനത്താവളത്തില്‍ ഡിജിസിഎ സംഘങ്ങള്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഈ അപകടത്തെപ്പറ്റി അവര്‍ ചിന്തിച്ചിരുന്നോ എന്നും ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ വ്യക്തമാക്കി.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിയുകയായിരുന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്‌സ്. 344 ദുബായ് കോഴിക്കോട് വിമാനമാണ് 7.52ന് അപകടത്തില്‍പ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപം ജനുവരി 14ന്; തിരക്ക് നിയന്ത്രിക്കാന്‍ ഇത്തവണ പുതിയ സംവിധാനം ഒരുക്കും  (3 hours ago)

വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണം: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും യുഎസ് കസ്റ്റഡിയില്‍  (3 hours ago)

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ചു  (4 hours ago)

വടക്കഞ്ചേരിയില്‍ ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു  (4 hours ago)

പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്റെ വാഹനം തടഞ്ഞ് മോഷണം  (4 hours ago)

വാഹനാപകടത്തില്‍ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്  (4 hours ago)

വെനസ്വേല അമേരിക്ക സംഘര്‍ഷം: ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക  (4 hours ago)

യുവതിയെ ഗര്‍ഭിണയാക്കിയതിലും ഗര്‍ഭഛീത്രം നടത്തിയതിലും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ്  (5 hours ago)

കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്; ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍  (5 hours ago)

ബംഗ്ലാദേശില്‍ അക്രമികള്‍ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു  (6 hours ago)

290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് ലഭിച്ചു  (6 hours ago)

തൊണ്ടിമുതല്‍ തിരിമറികേസ്: മുന്‍ മന്ത്രി ആന്റണി രാജുവിന് 3 വര്‍ഷം തടവ് ശിക്ഷ  (6 hours ago)

കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി  (7 hours ago)

ഇലക്ട്രിക് ബസ് കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളുവെന്ന നിര്‍ബന്ധ വ്യവസ്ഥയില്ല; വരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യും  (7 hours ago)

പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു, കമ്പനി; പ്രസാദ് യാദവ് സംവിധായകൻ; ആദ്യചിത്രം അനൗൺസ് ചെയ്തു!!  (8 hours ago)

Malayali Vartha Recommends