മകളെ കാണാനില്ലെന്ന പരാതിയുമായി എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്... കാമുകനൊപ്പം ജീവിക്കാൻ ഒരുക്കിയ തന്ത്രത്തിൽ പെട്ടത് അച്ഛനും സഹോദരനും... ഒടുവിൽ കൊലപ്പെടുത്തിയ യുവതിയെ നാട്ടുകാർ പൊക്കിയതോടെ സംഭവം മാറിമറിഞ്ഞു... നീതിതേടി ജയിലിലായ പിതാവും സഹോദരനും
ഒന്നര വര്‍ഷം മുന്‍പ് കാണാതായ യുവതിലെ കൊലപ്പെടുത്തിയ കേസില്‍ പിതാവും സഹോദരനും ജയില്‍ ശിക്ഷ അനുഭവിക്കവേ യുവതിയെ സമീപ ഗ്രാമത്തില്‍ നിന്നും കാമുകനൊപ്പം പിടികൂടിയിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രങ്ങളും കൊലയ്ക്ക് ഉപയോഗിച്ച തോക്കും തിരകളും അടക്കമുള്ള 'തെളിവുകളുമായി' പിതാവും സഹോദരനും അയല്‍വാസിയുമടക്കം അറസ്റ്റിലായിരുന്നു. യു.പിയിലെ അമ്രോഹ ജില്ലയിലാണ് സംഭവം.
പെണ്‍കുട്ടിെയ കാണ്‍മാനില്ലെന്ന് സഹോദരനായ രാഹുല്‍ ആണ് 2019 ഫെബ്രുവരി ആറിന് ആദംപുര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ കുടുംബം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയ പോലീസ് പിതാവ് സുരേഷ്, മറ്റൊരു സഹോദരനായ രൂപ് കിഷോര്‍, അയല്‍നാട്ടുകാരനായ ദേവേന്ദ്ര എന്നിവരെ ഫെബ്രുവരി 18ന് അറസ്റ്റു ചെയ്തു.
എന്നാല്‍ സഹോദരി പൗരാര എന്ന ഗ്രാമത്തില്‍ രാകേഷ് എന്ന യുവാവിനൊപ്പം താമസിക്കുന്നതായി രാഹുല്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. ഇതോടെയാണ് പിതാവ് അടക്കമുള്ളവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ രംഗത്തെത്തിയത്.
പിതാവിനെയും കൂട്ടരേയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും രാഹുല്‍ പറയുന്നു. നടക്കാത്ത കൊലപാതകത്തിന്റെ പേരില്‍ വ്യാജമായി കേസെടുത്ത പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha