യു.എ.ഇ.യിൽനിന്നെത്തിയ നയതന്ത്ര പാഴ്‌സലുകൾപറ്റിയുള്ള അന്വേഷണം കൊഴുക്കുന്നു; ലഭ്യമായ രേഖകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസിന്റെയും എൻ.ഐ.എ.യുടെയും സമൻസ് ; നൽകേണ്ട രേഖകൾ വിശദീകരിച്ചു
യു.എ.ഇ.യിൽനിന്നെത്തിയ നയതന്ത്ര പാഴ്‌സലുകൾപറ്റിയുള്ള അന്വേഷണം ശക്തമാകുകയാണ്. ഇത് സംബന്ധിച്ചുള്ള ലഭ്യമായ രേഖകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസിന്റെയും എൻ.ഐ.എ.യുടെയും സമൻസ് അയച്ച് കഴിഞ്ഞു . രണ്ടുവർഷത്തിനിടെ കോൺസുലേറ്റിൽ എത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ച് വ്യക്തത തേടിയാണിനൊരു തീരുമാനം . 20-നകം വിശദീകരണവും രേഖകളും നൽകണം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്. ദേവാണ് കസ്റ്റംസിനായി സമൻസയച്ചത്. എൻ.ഐ.എ. . ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിലെത്തി പ്രോട്ടോകോൾ ഓഫീസർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകി. വിഷയത്തിൽ എൻ.ഐ.എ.യും കസ്റ്റംസും പ്രോട്ടോകോൾ ഓഫീസറെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
സ്വർണക്കടത്ത് കേസിലെ തെളിവായി ഉപയോഗിക്കാനാണ് രേഖകൾ. രേഖകൾ കേസിൽ ആവശ്യമാണെന്ന് സമൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നും തെറ്റായവിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്നും കസ്റ്റംസ് വ്യക്തമാക്കി കഴിഞ്ഞു . നൽകേണ്ടത് ഈ രേഖകൾ ആണ്;
# നയതന്ത്ര ചാനൽവഴി സാധനങ്ങൾ എത്തിക്കുമ്പോൾ ക്ലിയറൻസ് നൽകുന്ന പ്രോട്ടോകോൾ മാന്വലിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
# 2019-’20, 2020-’21 വർഷങ്ങളിൽ തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിനു നൽകിയ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
#ഇതിന് അപേക്ഷ നൽകിയ ആളുടെയും സർട്ടിഫിക്കറ്റിൽ ഒപ്പിട്ടയാളുടെയും പേരും ഉദ്യോഗപ്പേരും
# യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃക.
20 ലക്ഷത്തിനുമേൽ വിലവരുന്ന സാധനങ്ങളുള്ള പാഴ്‌സലുകൾ നികുതിയില്ലാതെ വിട്ടുനൽകാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിപത്രം ഹാജരാക്കണം എന്ന നിർദേശം നൽകിയിട്ടുണ്ട് . 20 ലക്ഷത്തിൽ താഴെയുള്ളതിന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറിൽനിന്നാണ് രേഖകൾ ഹാജരാക്കേണ്ടത്. എന്നാൽ, സോഫ്റ്റ്‌വേറിൽ അത്തരമൊരു നിബന്ധന ഉൾക്കൊള്ളിക്കാതിരുന്നതിനാൽ കസ്റ്റംസ് അധികൃതർ ഇക്കാര്യം കർശനമാക്കിയതുമില്ല. ഒന്നോ രണ്ടോ തവണയല്ലാതെ ഇത്തരം രേഖകളൊന്നും കോൺസുലേറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
ദുബായ് കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങൾ സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനം ഉപയോഗിച്ച് എടപ്പാളിലേക്കുകൊണ്ടുപോയെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞിരുന്നു. ഇതിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്നതും പാഴ്‌സലുകൾ സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ കസ്റ്റംസും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. നയതന്ത്രപാഴ്‌സൽവഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാനോ അതിന് നികുതിയിളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ പ്രോട്ടോകോൾ വിഭാഗത്തിനുകഴിയില്ല. എന്നിട്ടും ഇതിന് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കസ്റ്റംസ് ക്ലിയറൻസിനുവേണ്ടി പ്രതികൾ വ്യാജരേഖകൾ നൽകിയിട്ടുണ്ടോയെന്ന സംശയവുമുണ്ട്. ഒപ്പുകൾ പരിശോധിക്കുന്നതോടെ ഇത് വ്യക്തമാവും. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻ.ഐ.എ.യും ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha