ലക്ഷ്മിയുടെ കരച്ചിലിന്റെ ബാക്കിയോ... ബാലഭാസ്‌കറിന്റെ മരണത്തിലേക്ക് സിബിഐയെ കൂട്ടിക്കൊണ്ട് പോയ് കലാഭവന്‍ സോബി; അപസര്‍പ്പക കഥയിലേക്ക് വെളിച്ചം വീശുന്ന പോലെ സിബിഐയുടെ കണ്ണ് തുറപ്പിച്ചു; ലക്ഷ്മിയോ പെട്രോള്‍ പമ്പിലെ ജീവനക്കാരോ രക്ഷിക്കാനെത്തിയവര്‍ ആരുമേ കാണാത്ത കാഴ്ച കലാഭവന്‍ സോബി പറയുമ്പോള്‍ ചങ്കിടിപ്പ് കൂടുന്നു
മലയാളികളെ എറെ വേദനിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ അകാല മരണം. ബാലുവെന്ന ഓമനപ്പേരില്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ ജീവിക്കുകയാണ് ബാല ഭാസ്‌കര്‍. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള സിബിഐയുടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് കലാഭവന്‍ സോബി. ദൈവം കാത്ത് വച്ചിരുന് തെളിവ് പോലെ കലാഭവന്‍ സോബി ചങ്കൂറ്റത്തോടെ രംഗത്തെത്തിയപ്പോള്‍ സിബിഐയ്ക്ക് അത് വലിയ തെളിവായി മാറി. കൊലപാതകമാണെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുകയാണ് സോബി.
ഒരാള്‍ സ്‌കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടുവെന്നാണ് സോബിന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയത്. അല്ലാതെ കാറിന്റെ പുറകിലെ ഗ്ലാസ് എന്തിന് തല്ലിപ്പൊളിക്കണം. പിന്നീട് ഒരു വെള്ള ഇന്നോവ വന്നു. പത്തുപന്ത്രണ്ട് പേര്‍ മൊത്തം ഉണ്ടായിരുന്നു. അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ അവിടെനിന്നു പോയി. തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്. ഏകദേശം ഒന്നര കിലോമീറ്റര്‍ കടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തി. ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു. ഇതിനിടയ്ക്ക് എന്ത് സംഭവിച്ചിരിക്കാം എന്നാണ് സിബിഐ അന്വേഷിച്ച് കണ്ടെത്തേണ്ടത്. അതേസമയം ഈ സംഭവങ്ങള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയോ, അപകടം നടന്നെന്ന് പറയുന്ന പെട്രോള്‍ പമ്പിലെ ജീവനക്കാരോ രക്ഷിക്കാനെത്തിയവര്‍ ആരുമേ കണ്ടിട്ടില്ലെന്ന് പറയുന്നു. ഇവിടെയാണ് ദുരൂഹത കൂട്ടുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലാണ് പരിശോധന നടത്തിയത്. ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് അവസാനിച്ചു.
2018 സെപ്റ്റംബര്‍ 25നു ചാലക്കുടിയില്‍നിന്ന് തിരുനെല്‍വേലിയിലേക്കു കാറില്‍ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിനു ഏകദേശം 3 കിലോമീറ്റര്‍ മുന്‍പ് പെട്രോള്‍ പമ്പിനടത്തുവച്ച് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടതു കണ്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. വഴിയരികില്‍ കാറില്‍ വിശ്രമിക്കുന്നതിനിടെ വെള്ള സ്‌കോര്‍പ്പിയോ കാറില്‍ 6 പേര്‍ ആ സ്ഥലത്തുവന്നു. മദ്യം കഴിച്ചശേഷം അവര്‍ ഗ്ലാസ് റോഡിലേക്ക് എറിഞ്ഞു. പിന്നീട് ബാലഭാസ്‌കറിന്റെ നീല ഇന്നോവ കാര്‍ സ്ഥലത്തുവന്നു. ഡ്രൈവര്‍ സീറ്റില്‍നിന്ന് ഒരാള്‍ ഇറങ്ങി. തൊട്ടുപിന്നാലെ സ്ഥലത്തേക്ക് ഒരു വെള്ള ഇന്നോവ കാറും വന്നു. ബാലഭാസ്‌കറിന്റെ കാറിനു പിന്നിലെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമം നടന്നു. ആക്രമണത്തിനിടെ ബാല ഭാസ്‌കറിന്റെ കാര്‍ മുന്നോട്ടുപോയെന്നും പിന്നീടാണ് അപകടത്തില്‍പ്പെടുന്നതെന്നും സോബി സിബിഐയോടു പറഞ്ഞു.
സോബി വിശ്രമിച്ചതായി പറയുന്ന സ്ഥലത്തെ പമ്പിലെ ജീവനക്കാരോട് സിബിഐ വിവരങ്ങള്‍ ആരാഞ്ഞു. രാത്രി 11 മണിക്കുശേഷം പമ്പ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. അപകടം നടന്നു മിനിട്ടുകള്‍ക്കകം സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ അജിയില്‍നിന്നും മംഗലപുരം സ്‌റ്റേഷനിലെ പൊലീസുകാരില്‍നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. മംഗലപുരം സ്‌റ്റേഷന്‍ വളപ്പില്‍ ഇപ്പോഴുള്ള ബാലഭാസ്‌കറിന്റെ അപകടത്തില്‍പ്പെട്ട കാറും സിബിഐ പരിശോധിച്ചു. ബാലഭാസ്‌കറിന്റെ അച്ഛന്റെയും ഭാര്യയുടേയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റെ മൊഴി.
സോബിന്‍ പറയുന്നത് പോലെ ബാലഭാസ്‌കറിന്റെ കാര്‍ അടിച്ച് തകര്‍ത്തെങ്കില്‍ ലക്ഷ്മി മൂടിവച്ചതെന്തിന്? അടിച്ച് പൊട്ടിച്ച ഗ്ലാസിന്റെ അവശിഷ്ടങ്ങള്‍ കണ്ടില്ലെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നത്. ബാലഭാസ്‌കറിന്റെ കാര്‍ തല്ലിപ്പൊട്ടിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരും സിബിഐയോട് പറഞ്ഞത്. അവിടെയാണ് സിബിഐയുടെ ജോലി. ഇതോടെ സോബിനെ സിബിഐ അങ്ങെടുത്തിരിക്കുകയാണ്. ഇനിയെല്ലാം സിബിഐ ഡയറി കുറുപ്പ് പോലെ പുറത്ത് വരും.
https://www.facebook.com/Malayalivartha