സ്വന്തം കുടുംബത്തെ വകവരുത്താൻ ആൽബിന് ഗുരുവായത് അത്; ആൽബിൻ കൊലപാതകവഴി കണ്ടെത്തിയത് ഇന്റർനെറ്റിലെ ഊടുവഴികളിലൂടെ; എങ്ങനെ കൃത്യം നടത്താമെന്നത് ആൽബിൻ ഇന്റർനെറ്റിൽ ഒരുപാട് തിരഞ്ഞു; ഒടുവിൽ ആ ഇന്റർനെറ്റ് തന്നെ കൊലയാളിയെ കുടുക്കി
സ്വന്തം കുടുംബത്തെ വകവരുത്താൻ ആൽബിന് ഗുരുവായത് ആരെന്നറിഞ്ഞ അന്വേഷണ സംഘം ഞെട്ടി. കൊലപാതകവഴി ആൽബിൻ കണ്ടെത്തിയത് ഇന്റർനെറ്റിലെ ഊടുവഴികളിലൂടെ. എന്നാൽ ആൽബിനെ കുരുക്കിയതും ഇന്റർനെറ്റ് തന്നെ. ബന്ധുക്കളും മാതാവിനെയും പിതാവിനെയും സഹോദരിയെയും വകവരുത്താൻ ആൽബിൻ വഴി തിരഞ്ഞത് ഇന്റർനെറ്റിൽ ആണെന്ന സത്യം വിരൽ ചൂണ്ടുന്നത് മറ്റൊരു ദുരന്തത്തിലേക്കും കൂടിയാണ്. ആൻ മേരിയുടെ മരണം അന്വേഷിച്ച പോലീസിന് സഹോദരൻ ആൽബിനിലേക്കെത്താനുള്ള വഴിയൊരുക്കിയതും ഇന്റർനെറ്റാണ്.
എങ്ങനെ കൃത്യം നടത്താമെന്നത് സംബന്ധിച്ച് ആൽബിൻ ഇന്റർനെറ്റിൽ ഒരുപാട് തിരഞ്ഞതായി പോലീസിലെ സൈബർ വിഭാഗം കണ്ടെത്തി. വിഷമെങ്ങനെ ശരീരത്തിൽ ബാധിക്കുമെന്നും എത്ര സമയത്തിനുള്ളിൽ മരിക്കുമെന്നെല്ലാം തിരഞ്ഞു. കുട്ടികളുടെ ശരീരത്തിൽ വിഷം എങ്ങനെയെല്ലാം പ്രവർത്തിക്കുമെന്നും മനസ്സിലാക്കിയാണ് ഐസ്ക്രീമിൽ വിഷം കലർത്തിയത്.ഓഗസ്റ്റ് എട്ടുമുതൽ സംഭവം സംബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം തുടങ്ങി . എസ്.ഐ. ശ്രീദാസിന്റെ നേതൃത്വത്തിൽ പോലീസ് വീട്ടുപരിസരത്ത് നടത്തിയ വിവരശേഖരണം വഴിത്തിരിവായി മാറുകയായിരുന്നു .
ബളാലിലെ ഒരു കടയിൽനിന്ന് ആൽബിൽ ഐസ്ക്രീമിൽ നിറം കലർത്താനുള്ള ബിസ്കറ്റ് വാങ്ങിയിരുന്നു. എലിവിഷം ചേർത്താൽ നിറം മാറ്റം മനസ്സിലാകാതിരിക്കാനായിരുന്നു അതെന്ന് പോലീസ് പറഞ്ഞു. മറ്റ് സാധനങ്ങൾ വെള്ളരിക്കുണ്ടിൽനിന്ന് ബെന്നിയാണ് വാങ്ങിയത്. നിറം കലർത്തി ഐസ്ക്രീം ഉണ്ടാക്കിയതിനെപ്പറ്റിയുള്ള ചോദ്യങ്ങളിലൂടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതും. മൊബൈൽഫോണിൽ ചെകുത്താന്റെ ചിത്രമുള്ള വാൾപേപ്പറും മറ്റ് ചിത്രങ്ങളും കണ്ടെത്തിയതോടെ പോലീസ് ആൽബിനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പാതിരാത്രിവരെ മൊബൈൽ ഫോണിൽ ഇയാൾ പലവിധ വീഡിയോകൾ കണ്ടതും പോലീസ് പരിശോധിച്ചു. കുടുംബാംഗങ്ങളെയെല്ലാം ഇല്ലാതാക്കി സ്ഥലംവിറ്റ് മറ്റെവിടെയെങ്കിലും പോകാനാണ് ഉദ്ദേശിച്ചതെന്നാണ് ആൽബിൻ പോലീസിന് നൽകിയ മൊഴി. സഹോദരിയുടെ അന്ത്യശുശ്രൂഷാ ചടങ്ങിൽ ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് ആൽബിൻ പങ്കെടുത്തത്. പോലീസിന് സംശയം കൂട്ടാനും അതിടയാക്കി. കണ്ണൂരിലെ ആസ്പത്രിയിൽനിന്നാണ് അമ്മ ബെസി ചടങ്ങിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha