പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം; ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെ മൃതദേഹം കണ്ടെത്തി, കുഞ്ഞു ധനുവിനായുള്ള കാത്തിരിപ്പിനൊടുവിൽ കുവി കണ്ടെത്തിയത് ചലനമറ്റ്,നൊമ്പരക്കാഴ്ച
പെട്ടിമുടി ദുരന്തം ഓരോ ദിനവും കേരളത്തിന്റെ നൊമ്പരമായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. മരണം തണുത്ത കൈകൾ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവിൽ കുവി എന്ന നായ കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി കുവി രാജമലയിലൂടെ അലഞ്ഞു നടന്നത് നീണ്ട എട്ടുനാൾ. അവസാനം അവിടേക്ക് നോക്കി നിന്ന വളർത്തുനായ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ആ കുഞ്ഞുശരീരം അത്രമേൽ മാറിപ്പോയിരുന്നു. എന്നിട്ടും ദുഃഖത്തിന്റെ പാരമ്യത്തിൽ കുവി നിർത്താതെ കരയുകയായിരുന്നു.
പെട്ടിമുടി ദുരന്തത്തിൽ കാണാതായ ധനുഷ്കയുടെ (2) മൃതദേഹം പുഴയിൽ മരത്തിൽ തങ്ങിനിന്ന നിലയിലാണ് കണ്ടെത്തിയിരുന്നത്. ദുരന്തഭൂമിയിലൂടെ ഓടി നടന്ന കുവിയാണ് രക്ഷാപ്രവർത്തകർക്കു കുഞ്ഞിന്റെ ശരീരം കാണിച്ചു കൊടുത്തത് തന്നെ. വളർത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതൽ ഈ പ്രദേശത്തു തന്നെയുണ്ടായിരുന്നു.
അതേസമയം പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെയാണ് മൃതദേഹം കിട്ടിയത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതോടുകൂടെ 56 ആയി ഉയർന്നു. ധനുഷ്കയുടെ അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദർശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തിൽ ജീവനോടെയുള്ളത്. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്.
https://www.facebook.com/Malayalivartha